Image

പത്മശ്രീ കെ.എം. ചെറിയാന്റെ പിതാവ് മാമ്മന്‍ ചെറിയാന്‍ അന്തരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 26 August, 2011
പത്മശ്രീ കെ.എം. ചെറിയാന്റെ പിതാവ് മാമ്മന്‍ ചെറിയാന്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: ലോക പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് പത്മശ്രീ കെ.എം ചെറിയാന്റെ പിതാവ് കോട്ടുരേത്ത് മാമ്മന്‍ ചെറിയാന്‍ (കുഞ്ഞപ്പന്‍ -95) ചെന്നൈയില്‍ നിര്യാതനായി. പരേതന്റെ മൃതദേഹം പരുമല സെന്റ് ഗ്രിഗോറിയോസ് മിഷന്‍ ആശുപത്രിയിലും, ചെങ്ങന്നൂര്‍ വൈ.എം.സി.എ ഹാളിലും പൊതുദര്‍ശനത്തിന് വെച്ചതിനുശേഷം ചെങ്ങന്നൂര്‍ പഴയപള്ളിയില്‍ സംസ്കാരം നടത്തി.

മുണ്ടക്കയം ടി.ആര്‍.ആന്‍ഡ് ടി എസ്റ്റേറ്റ് മാനേജരായിരുന്നു പരേതന്‍. ചെങ്ങന്നൂര്‍ വൈ.എം.സി.എ പ്രസിഡന്റ്, ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെന്നൈ ഫ്രണ്ടിയിലെ ലൈഫ് ലൈന്‍ ഡയറക്ടറും, കോട്ടുരേത്ത് കോംപ്ലക്‌സ് ഉടമയുമായിരുന്നു പരേതന്‍.

കായംകുളം പൊന്‍വാണിഭം പുളിമൂട്ടില്‍ പരേതയായ മറിയാമ്മയാണ് ഭാര്യ.

മാമ്മന്‍ ദാനിയേല്‍ (ദാനിയേല്‍ കണ്‍സള്‍ട്ടന്റ്) യു.എസ്.എ, ആനി (യു.എസ്.എ), കെ.എം. മാമ്മന്‍ (റോട്ടറി ഇന്റര്‍നാഷണല്‍ 3211 ഡിസ്ട്രിക്ട് ചെയര്‍മാന്‍), രമ (വൈ.ഡബ്ല്യു.സി.എ ദേശീയ പ്രസിഡന്റ്, ഡല്‍ഹി സെന്റ് പോള്‍സ് ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍) എന്നിവരാണ് മറ്റ് മക്കള്‍.

സെലീന്‍, മോളി (യു.എസ്.എ), ഡോ. ഈപ്പന്‍ ഏബ്രഹാം കൊച്ചുപുരയ്ക്കല്‍ (യു.എസ്.എ), ശൈനോ അലക്‌സാണ്ടര്‍ ദാനിയേല്‍ (ഡി.ജി.പി, ബി.എസ്.എഫ്). എന്നിവര്‍ മരുമക്കളുമാണ്.

ഹൈക്കോടതി സീനിയര്‍ അഭിഭാഷകനായിരുന്ന കെ.സി ജോണ്‍ പരേതന്റെ ജ്യേഷ്ഠ സഹോദരനാണ്.

സംസ്കാര ചടങ്ങില്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എം.എല്‍എ, പി.ജെ. കുര്യന്‍ എം.പി, എം.എല്‍.എമാരായ പി.സി വിഷ്ണുനാഥ്, പന്തളം സുധാകരന്‍, കെ.ഇ. ഇസ്മയില്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മലയാള മനോരമയെ പ്രതിനിധീകരിച്ച് ജേക്കബ് മാത്യു പങ്കെടുത്തു.

ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് ഒന്ന്, മദ്രാസില്‍ നിന്നും യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് എന്നിവരും നിരവധി വൈദീകരും പൗരപ്രമുഖരും ചടങ്ങുകളില്‍ പങ്കെടുത്തു. ന്യൂയോര്‍ക്കില്‍ നിന്നും ഫിലിപ്പ് ചെറിയാന്‍ (സാം) ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്. പരേതന്‍ ഫിലിപ്പ് ചെറിയാന്റെ ഗ്രാന്റ് അങ്കിള്‍ ആണ്. (കൂടുതല്‍ വിവരങ്ങള്‍ക്ക് സാം (845 659 3724).
പത്മശ്രീ കെ.എം. ചെറിയാന്റെ പിതാവ് മാമ്മന്‍ ചെറിയാന്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക