വൈപ്പിൻ: വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള സംരക്ഷണ സമിതി ആഹ്വാനം ചെയ്ത തീരദേശ ഹർത്താലിൽ സംസ്ഥാനത്തെ മത്സ്യബന്ധന മേഖല സ്തംഭിച്ചു. ഹാർബറുകളും അനുബന്ധ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ബോട്ടുകൾ കടലിൽ പോയില്ല. ഹർത്താലിൽ ധീവരസഭയും ശക്തമായി രംഗത്തുണ്ടായിരുന്നു.
ആഴക്കടൽ മത്സ്യബന്ധന കരാറിനൊപ്പം കെഎംഎഫ്ആർ ഭേദഗതി ചെയ്തുള്ള 2020 ലെ മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിപാലനവും സംബന്ധിച്ച ഓർഡിനൻസും 2010ലെ ഇൻലാൻഡ് മത്സ്യബന്ധന നിയന്ത്രണ നിയമഭേദഗതി ഓർഡിനൻസും റദ്ദു ചെയ്യണമെന്നു ധീവര സഭ സംസ്ഥാന പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണൻ ജനറൽ സെക്രട്ടറി വി. ദിനകരൻ എന്നിവർ ആവശ്യപ്പെട്ടു.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല