ഈ വീഡിയോ ഭീതി ഉണര്‍ത്തുന്നു. ന്യു യോര്‍ക്ക് സിറ്റിയില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ?
ചൈനാക്കാരെ ആക്രമിക്കുമ്പോള്‍ ഇന്ത്യാക്കാരും സുരക്ഷിതരല്ല. അതിനാല്‍ ജാഗ്രത പാലിക്കുക.
തിങ്കളാഴ്ച രാവിലെ പതിനൊന്നര മണിക്ക് പള്ളിയിലേക്ക് പോകുകയായിരുന്ന 65 വയസുള്ള എഷ്യന്‍ വനിതയെ എവിടെ നിന്നോ പാഞ്ഞെത്തുന്ന ഒരു കടാമുട്ടന്‍ പലവട്ടം തൊഴിക്കുന്നത് കാണുന്നത് വേദനിപ്പിക്കുന്നു. എഴുന്നേല്ക്കാന്‍ ശ്രമിക്കുന്ന അവരെ വീണ്ടും വീണ്ടും ആ മുട്ടാളന്‍ തൊഴിക്കുന്നു. 'ഫ.. യു. ഇവിടെ കഴിയേണ്ടവളല്ല നീ' അക്രമി ആക്രോശിചു.
ഒൻപതാം അവന്യുവില്‍ 43-ം സ്റ്റ്രീറ്റിലാണു സംഭവം. പട്ടാപ്പകല്‍ നഗരമധ്യത്തില്‍ നടന്ന ക്രൂര ക്രുത്യം കണ്ടിട്ട് ആരും അനങ്ങിയില്ല. 9/11 പോലും വിളിച്ചില്ല.
ഒടുവില്‍ ആ സ്ത്രീ അഭയം തേടി അടുത്ത ബില്‍ഡിംഗിലേക്കു കയറാന്‍ നോക്കുമ്പോള്‍ അവിടെ നിന്ന സെക്യൂരിറ്റി വാതില്‍ അടച്ചു.
ഇതെല്ലാം വീഡിയോയില്‍ ഉണ്ട്.
എന്തായാലും വാതില്‍ കൊട്ടിയടച്ച സെക്യൂരിറ്റിയെ ബില്‍ഡിംഗ് ഉടമകൾ സസ്‌പെന്‍ഡ് ചെയ്തു. മറ്റൊരു ന്യു യോര്‍ക്കര്‍ അപകടത്തില്‍ പെടുമ്പോള്‍ സഹായിക്കാന്‍ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു. സെക്യുരിറ്റിയുടെയും കണ്ടു നിന്നവരുടെയും നിസംഗത ലജ്ജാകരമാണ്.
അക്രമി അവിടെ പരിസരത്തു കറങ്ങുന്ന ഹോം ലെസ് ആയ ആഫ്രിക്കന്‍ അമേരിക്കനാണെന്ന് റിപ്പോർട്ടുകൾ പറയുന്നു .
അതെ സമയം മണിക്കൂറുകള്‍ക്കു ശേഷം ബ്രൂക്ക്‌ലിനില്‍ ഹോം ഡിപ്പോയ്ക്ക് മുന്നില്‍ നിന്ന 28
വയസുള്ള ഏഷ്യാക്കാരനും ഗേള്‍ ഫ്രണ്ടിനും നേരെ ആക്രമണ ശ്രമമുണ്ടായി. തടിക്കഷണവുമായി ഒരുവന്‍ അവര്‍ക്ക് നേരെ ചെല്ലുകയായിരുന്നു. ഗേള്‍ ഫ്രണ്ട് ഏഷ്യക്കാരി അല്ലയിരുന്നു. 'വൈ യു വിത് ദാറ്റ് ലിറ്റില്‍ ഡി... ഏഷ്യന്‍ നിഗര്‍? ഐ വില്‍ ക്ട്ട് യു, യു ഫ... എഷ്യന്‍. ഡോണ്ട് കോള്‍ എനി വണ്‍....
എന്തായാലും ദേഹോപദ്രവമേല്പ്പിക്കാതെ അക്രമി പോയി. അയാളും ആഫ്രിക്കന്‍ അമേരിക്കനാണ്.
സിറ്റിയില്‍ എഷ്യാക്കാര്‍ക്ക് എതിരായ അക്രമങ്ങളില്‍ 1300 ശതമാനം ന്മ് വര്‍ധനയുണ്ടായതായി പോലീസ് പറയുന്നു. കൊറോണ വൈറസ് ചൈനയില്‍ നിന്നു വന്നു എന്നതാണ് വിരോധം ഉണര്‍ത്തുന്നത്