Image

എച്ച്ഡി അവബോധമുണ്ടാക്കാന്‍ പ്രചാരണ പരിപാടിയുമായി സ്റ്റാര്‍ ഇന്ത്യ

Published on 06 April, 2021
എച്ച്ഡി അവബോധമുണ്ടാക്കാന്‍ പ്രചാരണ പരിപാടിയുമായി സ്റ്റാര്‍ ഇന്ത്യ

കൊച്ചി: ടെലിവിഷന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ എച്ച്ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ സ്റ്റാര്‍ ഇന്ത്യ പുതിയ പ്രചാരണപരിപാടി ആരംഭിക്കും. സിര്‍ഫ് ദിക്കനേ കേലിയെ നഹി, ദേക്കനേ മേം ബി റീയല്‍ എച്ച്ഡി എക്‌സ്പീയിയന്‍സ് എന്നാണ് പ്രചാരണപരിപാടി. സ്റ്റാര്‍ ഇന്ത്യയുടെ നെറ്റ് വര്‍ക്കു കളില്‍ ഏഴു ഭാഷകളില്‍ ഈ പ്രചാരണം സംപ്രേഷണം ചെയ്യും.

എച്ച്ഡി ടിവിയും, എച്ച്ഡി സെറ്റ്-ടോപ്പ് ബോക്‌സുമുെണ്ടങ്കില്‍ എച്ച്ഡി അനുഭവം പ്രദാനം ചെയ്യുമെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും കരുതുന്നത്. എന്നാല്‍ ഇതോടൊപ്പം എച്ച്ഡി ചാനലുകളുടെ വരിക്കാരായെങ്കില്‍ മാത്രമേ എച്ച്ഡി അനുഭവം സമ്പൂര്‍ണമാകുവെന്ന അറിവു പകരുവാനാണ് സ്റ്റാര്‍ ഇന്ത്യ പ്രചാരണ പരിപാടി
ലക്ഷ്യമിടുന്നത്. ഇതിനു നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്താണ് ഈ പ്രചാരണ പരിപാടിക്കു രൂപം നല്‍കിയിട്ടുണ്ട്.

എച്ച്ഡി ചാനലിന്റെ വരിക്കാരായാല്‍ മാത്രമേ സമ്പൂര്‍ണ എച്ച്ഡി അനുഭവം ലഭിക്കുകയുള്ളുവെന്ന് അറിയാവുന്ന പ്രേക്ഷകരുടെ എണ്ണം 25 ശതമാനത്തിനു താഴെയാണെന്നാണ് സ്റ്റാര്‍ ഇന്ത്യ നടത്തിയ പഠനത്തില്‍ കെ
ത്തിയിട്ടുള്ളത്. എച്ച്ഡി ടിവിയും എച്ച് ഡി സെറ്റ്-ടോപ്പ് ബോക്‌സുമുെണ്ടങ്കിലും നല്ലൊരു പങ്കും പ്രക്ഷേകരും സ്റ്റാന്‍ഡാര്‍ഡ് ഡെഫിനിഷന്‍ (എസ്ഡി) കാഴ്ചയാണ് അനുഭവിക്കുന്നതെന്നാണ് സ്റ്റാര്‍ ഇന്ത്യയുടെ കണ്ടെ
ത്തല്‍.

സ്റ്റാര്‍ ഇന്ത്യയില്‍, തങ്ങള്‍ എല്ലായ്‌പ്പോഴും ശ്രദ്ധ കേമ്പ്രീകരിച്ചിരിക്കുത് തങ്ങളുടെ കാഴ്ചക്കാര്‍ക്ക് സമാനതകളില്ലാത്ത വിനോദ അനുഭവവും മൂല്യവും നല്‍കുക എന്നതിലാണ്. വിവിധ ഭാഷകളിലുള്ള 26 സ്റ്റാര്‍ എച്ച്ഡി ചാനലുകളിലൂടെഉള്ളടക്കത്തോടൊപ്പം മികച്ച കാഴ്ചാനുഭവം നല്‍കുന്നതിനും ഉദ്ദേശിക്കുന്നു. സ്റ്റാര്‍ എച്ച്ഡി ചാനലുകളുടെ വരിക്കാരാകുന്നത് അതിന് സഹായിക്കും. സ്റ്റാര്‍ എച്ച്ഡിചാനലുകള്‍ റീചാര്‍ജ് ചെയ്യുന്നതിന്റെ പ്രസക്തി മനസ്സിലാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രചാരണ പരിപാടി., സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ ഇന്ത്യ ആന്‍ഡ് ഇന്റര്‍നാഷണല്‍ ടിവി ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ പ്രസിഡന്റ് ഗുര്‍ജീവ് സിംഗ് കപൂര്‍ പറഞ്ഞു.

ടിവി കമേഴ്‌സ്യല്‍ കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കു ചെയ്യുക
https://www.facebook.com/Asianet/videos/771960290100636

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക