Image

റെയ്ഡ് പ്രതീക്ഷിച്ചത്; പിടിച്ചെടുത്ത പണത്തിന് കണക്കുണ്ട്: കെ.എം ഷാജി

Published on 12 April, 2021
റെയ്ഡ് പ്രതീക്ഷിച്ചത്; പിടിച്ചെടുത്ത പണത്തിന് കണക്കുണ്ട്: കെ.എം ഷാജി


കോഴിക്കോട്: തന്റെ വീട്ടില്‍ നടന്ന റെയ്ഡ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണെന്ന് കെ.എം ഷാജി. തന്റെ വീട്ടില്‍ നിന്നും ഫ്രിഡ്ജിന്റെയും മോട്ടോറിന്റെയും വാറണ്ടി പേപ്പര്‍ വരെ പിടിച്ചെടുത്തു. വീട്ടില്‍ തന്റെയും ഭാര്യയുടെയും മകന്റെയും പക്കലുണ്ടായിരുന്ന 30,000ല്‍ താഴെ രൂപയും 400 ഗ്രാമില്‍ താഴെ സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്. 

തന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത 50 ലക്ഷം രുപയ്ക്ക് കൃത്യമായ രേഖകളുണ്ട്. പണംതന്റെ വീട്ടിലേക്ക് കൊണ്ടുവന്നുവെന്ന സമയവും തീയതിയും കൃത്യമായി അറിഞ്ഞുതെന്നയാണ് റെയ്ഡിനു വന്നത്. ഇത്രയധികം പണം സൂക്ഷിക്കുന്നത് നിയമപരമായി തെറ്റാണ്. എന്നാല്‍ അതിന് കൃത്യമായ രേഖകള്‍ ഉണ്ടെങ്കില്‍ പ്രശ്‌നമില്ല. അത് താന്‍ ഹാജരാക്കും. കോടതി വിളിപ്പിച്ചാല്‍ ഏതു സമയത്തും ഹാജരാകാന്‍ തയ്യാറാണെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു.

പിണറായി വിജയന് തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് തുടര്‍ച്ചയായി നേരിടുന്ന നിയമനടപടികള്‍ക്ക് കാരണം. പാനൂര്‍ കൊലക്കേസില്‍ താന്‍ സ്വീകരിച്ച നിലപാടാണ് ഇപ്പോഴത്തെ റെയ്ഡിനു കാരണം. അത താന്‍ പ്രതീക്ഷിച്ചിരുന്നു. ഈ സര്‍ക്കാരിന്റെ ചെയ്തികളെ തുറന്നുകാട്ടുന്നതാണ് തനിക്കെതിരായ നടപടിയ്ക്ക് പിന്നില്‍. എന്തൊക്കെ ചെയ്താലും മേയ് രണ്ടിന് ശേഷവും താന്‍ നിയമസഭയിലുണ്ടാകുമെന്നും ഷാജി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക