ബര്‍ലിന്‍: അദ്ഭുതം കൂറിയ ചെറിയ കണ്ണുകളുമായി വലിയ ലോകത്തെ നോക്കിക്കാണുന്ന ഇന്ത്യയില്‍ പിറന്ന മാനുഷിയെന്ന അദ്ഭുത പെണ്‍കുഞ്ഞ് അതിജീവിച്ചതിന്റെ കഥ ജര്‍മന്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി.
മാനുഷി അതിജീവിച്ചത് അവളുടെ മാതാപിതാക്കള്‍ക്ക് ഇപ്പോഴും വിശ്വാസമായിട്ടില്ല. എങ്കിലും കണ്ണെഴുതി പൊട്ടുതൊട്ട് പുത്തനുടുപ്പുമിട്ട് കണ്മുന്നില് ചെറുപുഞ്ചിരിയോടെ കിടക്കുന്ന മാനുഷിയെന്ന പിഞ്ചോമനയെ കാണുന്പോള്‍ മാതാപിതാക്കളുടെ സന്തോഷം വര്‍ണിക്കാനാവുന്നില്ല. ജനിച്ച് ഏഴ് മാസത്തെ ക്ലിനിക്കിലെ വാസത്തിനുശേഷം മാനുഷിയിപ്പോള്‍ വീട്ടില്‍ സുഖമായി കഴിയുകയാണ്.
2017 ജൂണ്‍ 15 നാണ് മാനുഷിക്കു വേണ്ടിയുള്ള യുദ്ധം വൈദ്യശാസ്ത്രം തുടങ്ങിയത്. ഗര്‍ഭത്തിന്റെ 20 ആഴ്ചയില്‍ അമ്മയ്ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവപ്പെട്ടു. അതിനാല്‍ ഗര്ഭപിണ്ഡത്തിന് മതിയായ രക്തം അമ്മയ്ക്കു നല്‍കാനായില്ല. അമ്മയെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. സിസേറിയനിലൂടെ പെണ്‍കുട്ടിയെ പുറത്തെടുത്തു. എന്നാല്‍ അമ്മയുടെ ജീവനു വേണ്ടിയുള്ള തീരുമാനം പെണ്‍കുട്ടിയുടെ ജീവനു ഭീഷണിയായി. യഥാര്‍ഥത്തില്‍ 400 ഗ്രാം മാത്രം തൂക്കവും 21.8 സെന്റീ മീറ്ററോളം നീളവുമുള്ള (ഒരു ബാര്‍ ടോപ്പിനേക്കാള്‍ അല്‍പ്പം നീളം) കുട്ടിയുടെ ജീവനുവേണ്ടി പോരാടി. ശ്വാസോച്ഛാസം പോലും ശരിക്കും നടത്താന്‍ കഴിയാതിരുന്ന കുട്ടിയെ എല്ലാ പ്രകൃതി നിയമങ്ങള്‍ക്കും എതിരായി ഡോക്ടര്‍മാര്‍ പോരാടി. മാനുഷിയെ ഞങ്ങള്‍ അല്ല, ദൈവം രക്ഷിച്ചു. കുഞ്ഞിനു ജീവിക്കാനുള്ള ചാന്‍സ് 0.5% വരെയായിരുന്നെങ്കിലും എല്ലാം അതിജീവിച്ചു. കുഞ്ഞിനു വേണ്ടതൊക്കെയും ട്യൂബുകളിലൂടെ നല്‍കിയിരുന്നു.
വിവാഹം കഴിച്ചിട്ട് 35 വര്‍ഷമായെങ്കിലും മാതാപിതാക്കള്‍ക്ക് ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം ഇപ്പോള്‍ മാനുഷിയിലൂടെയാണ് കൈവന്നത്. നോര്‍ത്ത് ഇന്ത്യയിലാണ് ഇവര്‍ താമസിക്കുന്നത്.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍