Image

വനിതാ പോലീസുകാരെ കൊണ്ട് മുടികെട്ടിച്ചു, ജിഷയുടെ അമ്മയുടെ സുരക്ഷ റദ്ദാക്കി

Published on 13 March, 2018
വനിതാ പോലീസുകാരെ കൊണ്ട് മുടികെട്ടിച്ചു, ജിഷയുടെ അമ്മയുടെ സുരക്ഷ റദ്ദാക്കി
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മ രാജേശ്വരിയ്‌ക്കെതിരെ വനിതാ പോലീസുകാരുടെ പരാതി. രാജേശ്വരി തങ്ങളെക്കൊണ്ട് മറ്റ് ജോലികള്‍ ചെയ്യിച്ചിരുന്നെന്നും, മുടി കെട്ടിച്ചുവെന്നും പെരുമാറ്റം അവജ്ഞയോടെയായിരുന്നുവെന്നും വനിതാ പോലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് രാജേശ്വരിക്ക് നല്‍കി വന്ന പോലീസ് സുരക്ഷ പിന്‍വലിച്ചു.

24 മണിക്കൂറും രണ്ടു വനിതാ പോലീസുകാരുടെ സുരക്ഷയാണ് രാജേശ്വരിക്ക് ഏര്‍പ്പെടുത്തിയിരുന്നത്. കോടനാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് രാജേശ്വരിയുടെ വീട്. വീട്ടിലും ആശുപത്രിയിലും മാത്രമല്ല രാജേശ്വരി പോകുന്നിടത്തെല്ലാം പോലീസുകാരും കൂടെപ്പോകുമായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ രാജേശ്വരി കിടന്ന കട്ടിലിന്റെ ചുവട്ടില്‍ നിലത്താണ് പോലീസുകാരെ കിടത്തിയിരുന്നത്. വിസമ്മതിച്ചാല്‍ മോശമായി പെരുമാറിയെന്നു പരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസുകാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ജിഷ കേസിലെ പ്രതിയെ കോടതി വധശിഷ വിധിച്ചു ജയിലില്‍ അടച്ചതിനാല്‍ രാജേശ്വരിക്കു നിലവില്‍ ഭീഷണിയില്ലെന്നും സുരക്ഷാ ജോലി ഒഴിവാക്കണമെന്നും വനിതാ പോലീസുകാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക