Image

കാണാതായി 25 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജെസ്‌നയെ കുറിച്ച്‌ വിവരമില്ല

Published on 15 April, 2018
കാണാതായി 25 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജെസ്‌നയെ കുറിച്ച്‌ വിവരമില്ല
 മാര്‍ച്ച്‌ 22 മുതല്‍ കാണാതായ മുക്കൂട്ടുതറ കുന്നത്ത്‌ വീട്ടില്‍ ജെയിംസ്‌ ജോസഫിന്റെ മകള്‍ ജെസ്‌നയെ (20)  കുറിച്ച്‌ വിവരമൊന്നുമില്. കാണാനില്ലെന്ന്‌ ചുണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി 25 ദിവസം പിന്നിടുമ്പോഴും ജെസ്‌ന എവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇരുട്ടില്‍ത്തന്നെ.

കാണാതായ ദിവസം രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത്‌ അയല്‍ക്കാര്‍ കണ്ടതാണ്‌. പിതാവ്‌ ജെയിംസ്‌ ജോലി സ്ഥലത്തേക്ക്‌ പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന്‌ അയല്‍ക്കാരോടു പറഞ്ഞാണ്‌ ജെസ്‌ന വീട്ടില്‍ നിന്നിറങ്ങകിയത്‌.

ഒരു ഓട്ടോറിക്ഷയിലാണ്‌ മുക്കൂട്ടുതറ ടൗണില്‍ എത്തിയത്‌. പിന്നീട്‌ ജെസ്‌നയെ കുറിച്ച്‌ വിവരമൊന്നും ഇല്ല. കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്‌ കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ്‌ ജെസ്‌ന. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായതിനാല്‍ ജെസ്‌നയ്‌ക്ക്‌ അടുത്ത സുഹൃത്തുക്കളും കുറവാണ്‌.

ജെസ്‌നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ്‌ ജെയിംസ്‌ എരുമേലി പൊലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കി. ജെസ്‌ന ഉപയോഗിച്ചിരുന്ന ഫോണും കോള്‍ലിസ്റ്റും പൊലീസ്‌ ശാസ്‌ത്രീയമായി പരിശോധിച്ചെങ്കിലും അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ല. അതിനാല്‍ തന്നെ കേസ്‌ ഏറെക്കുറേ വഴിമുട്ടിയ അവസ്ഥയിലാണ്‌ മുന്നോട്ട്‌ പോകുന്നത്‌. വീട്ടില്‍ നിന്നിറങ്ങുമ്പോല്‍ ജെസ്‌ന കയ്യില്‍ ഒന്നും കരുതിയിട്ടുമില്ല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക