Image

കാമുകിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ച യുവാവിനു 22 വര്‍ഷം തടവ് ശിക്ഷ

Published on 12 October, 2018
കാമുകിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ച യുവാവിനു 22 വര്‍ഷം തടവ് ശിക്ഷ
ആപ്പിള്‍ടണ്‍, വിസ്‌കോണ്‍സിന്‍: കാമുകിയുടെ ഗര്‍ഭം അലസിപ്പിക്കുന്നതിനു രഹസ്യമായി ഗുളിക കൂള്‍ ഡ്രിങ്ക്‌സില്‍ പോടിച്ചു ചേര്‍ത്ത കേസില്‍ മനിഷ്‌കുമാര്‍ പട്ടേലിനെ (45) 22 വര്‍ഷം തടവിനു ശിക്ഷിച്ചു.

വിവാഹിതനായിരിക്കെ തന്നെ ഡോക്ടറായ കാമുകിയില്‍ ഇയാള്‍ക്കൊരു കുട്ടി ഉണ്ടായിരുന്നു. ആ കുട്ടി തന്റേതാണെന്നു അയാള്‍ ആദ്യമൊക്കെ അംഗീകരിച്ചിരുന്നില്ല. 

2006-ല്‍ കാമുകി വീണ്ടും ഗര്‍ഭിണി ആയെങ്കിലും അത് അലസി. 2007-ല്‍ ഗര്‍ഭിണി ആയപ്പോഴാണു ഡ്രിങ്ക്‌സില്‍ പട്ടേല്‍ ഗുളിക ചേര്‍ക്കാന്‍ ശ്രമിച്ചത്. സംശയം തോന്നിയ കാമുകി അത് കുടിച്ചില്ല.

എന്നിട്ടും ഏതാനും ദിവസങ്ങള്‍ക്കകം ഗര്‍ഭം അലസി. അതോടെ കാമുകി കൂള്‍ ഡ്രിങ്ക്‌സിന്റെ സാമ്പിള്‍ പരിശോധനക്കയച്ചു.

ഗര്‍ഭം അലസിപ്പിക്കാനൂള്ള മരുന്ന് അതില്‍ അടങ്ങിയിട്ടുണ്ടെന്നു പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് അറസ്റ്റിലായ പട്ടേല്‍ ഏഴര ലക്ഷം ഡോളര്‍ ജാമ്യത്തുക നല്കിയ ശേഷം ഇന്ത്യയിലേക്കു മുങ്ങി. 10 വര്‍ഷത്തിനു ശേഷം കഴിഞ്ഞ വര്‍ഷം അയാളെ ന്യു യോര്‍ക്കില്‍ നിന്നു അറസ്റ്റ് ചെയ്തു. ജാമ്യത്തുക ഇതിനകം നഷ്ടമായിരുന്നു.

രോഗിയായ പിതാവിനെ അവസാനമായി കണാനാണു ഇന്ത്യയില്‍ പോയതെന്നയാള്‍ മൊഴി നല്കി. ശിക്ഷ കിട്ടുമെന്നറിഞ്ഞു തന്നെ അമേരിക്കയിലേക്കു മടങ്ങുകയായിരുന്നു. മൂത്ത കുട്ടിക്കു വൈകല്യങ്ങള്‍ ഉള്ളതു പോലെ ഇനിയുള്ള കുട്ടികള്‍ക്കും വൈകല്യം ഉണ്ടാകുമെന്നു കരുതിയാണു ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് ഉപയോഗിച്ചതെന്നയാള്‍ മൊഴി നല്കി
കാമുകിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ച യുവാവിനു 22 വര്‍ഷം തടവ് ശിക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക