Image

കത്വ പെണ്‍കുട്ടിക്ക് വേണ്ടി പോരാടിയ ആക്ടിവിസ്റ്റിനെതിരെ പീഡന ആരോപണം

Published on 20 October, 2018
കത്വ പെണ്‍കുട്ടിക്ക് വേണ്ടി പോരാടിയ ആക്ടിവിസ്റ്റിനെതിരെ പീഡന ആരോപണം
ന്യുഡല്‍ഹി: കത്വയിലെ കൂട്ടബലാത്സംഗത്തിന് ഇരയായ കുട്ടിക്ക് വേണ്ടി പോരാടിയ ആക്ടിവിസ്റ്റിനെതിരെ ബലാത്സംഗ ആരോപണം. താലിബ് ഹുസൈനെതിരെയാണ് കേസ്. ജെഎന്‍യു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു എന്നാണ്  ഇയാള്‍കെതിരെയുള്ള ആരോപണം. ഫസ്റ്റ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് പീഡനത്തിനിരയായ പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. ഇത് ഇയാള്‍ക്കെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ ആരോപണമാണ്. ഒന്നര മാസങ്ങള്‍ക്ക് മുന്‍പ് വിവാഹിതയായ സ്ത്രീയെ കാട്ടില്‍ വെച്ച് ബലാത്സംഗം ചെയാന്‍ ശ്രമിച്ചു എന്നൊരു കേസ് ഇയാള്‍ക്കെതിരെയുണ്ട്.

ഏപ്രിലിലാണ് സംഭവം നടന്നത്. ഇയാള്‍ പരാതിക്കാരിയായ നിരന്തരം വിളിച്ച് ശല്യം ചെയ്യുകയും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നു എന്ന് പരാതിക്കാരി പറയുന്നു. യുവതിയെ ഫ്‌ളാറ്റിലേക്ക് നിര്‍ബന്ധപൂര്‍വ്വം എത്തിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. 

വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്ത് കേസില്‍ ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. ഈ കേസില്‍ ഇയാള്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്്തു.

Join WhatsApp News
josecheripuram 2018-10-20 18:55:03
We have lots of prostitutes in all over India most of the cities we have streets for that.Then why we have all this "Peedanam".I think there is basically some thing wrong in our culture.We teach that sex is a forbidden fruit, then you want taste it.Why we are not open and talk sex just like any other subject .That's You& I are the product of a sexual action.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക