മൈസൂരു: ചാമരാജ നഗറിലെ ക്ഷേത്രത്തില്‍ വിതരണംചെയ്ത പ്രസാദം കഴിച്ച 12പേര് മരിച്ചു. 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ എട്ടുപേര്‍ ഗുരുതരാവസ്ഥയില്‍. പ്രസാദത്തില്‍ വിഷം കലര്‍ന്നതാണെന്നാണ് ആദ്യവിവരം. ക്ഷേത്ര പരിസരത്തുനിന്ന് അറുപതോളം കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയതായും വിവരമുണ്ട്.