Image

മന്ത്രി കെകെ ശൈലജ ആര്‍എസ്എസ് നടത്തിയ പരിപാടിയില്‍ പങ്കെടുത്തത് വിവാദമാവുന്നു

Published on 15 December, 2018
മന്ത്രി കെകെ ശൈലജ ആര്‍എസ്എസ്  നടത്തിയ പരിപാടിയില്‍ പങ്കെടുത്തത് വിവാദമാവുന്നു

സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ആര്‍എസ്എസ് സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തത് വിവാദമാവുന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ വിജ്ഞാന്‍ ഭാരതി നടത്തിയ വേള്‍ഡ് ആയൂര്‍വേദിക് കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടനചടങ്ങില്‍ മന്ത്രി പങ്കെടുത്തതാണ് വിവാദങ്ങള്‍ക്ക് കാരണം.

പരിപാടിയിലേക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും അവരാരും പരിപാടിക്ക് എത്തിയിരുന്നില്ല. ഏതായാലും സോഷ്യല്‍ മീഡിയിയില്‍ വലിയ വിവാദങ്ങള്‍ക്കാണ് ഈ സംഭവം ഇടംകൊടുത്തിരിക്കുന്നത്. വിടി ബല്‍റാം ഉള്‍പ്പടേയുള്ളവര്‍ ഇതില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്.കേന്ദ്രത്തിലേയും ഗുജറാത്തിലേയും ആയുഷ് മന്ത്രാലയത്തിന്റെയും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ആയൂര്‍വേദ ഫൗണ്ടേഷന്റേയും സഹകരണത്തോടെ വിജ്ഞാന്‍ ഭാരതി നടത്തിയ പരിപാടിയിലാണ് മന്ത്രി കെകെ ശൈലജ പങ്കെടുത്തത്.

ജീവിതശൈലീ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആയുഷ് മേഖല മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്. ഏഷ്യയിലാദ്യമായി സ്പോര്‍ട്സ് ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട് ഒരു ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് സ്പോര്‍ട്സ് ആയുര്‍വേദ തൃശൂര്‍ ജില്ലയില്‍ ഉദ്ഘാടന സജ്ജമായിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഇതിന് പിന്നാലെയാണ് മന്ത്രി പങ്കെടുത്തത് ആര്‍എസ്എസ് പാരിപാടിയിലാണെന്ന ആരോപണം ഉയരുന്നത്. പണ്ട് സേവാഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്തതില്‍ സൈബര്‍ സഖാക്കള്‍ വിമര്‍നം നടത്താറുള്ള സംഭവം ഓര്‍മിപ്പിച്ച് വിടി ബല്‍റാമും മന്ത്രിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക