Image

ഒരുമിച്ച് ജീവിക്കാന്‍ കുഞ്ഞ് തടസ്സം; വര്‍ക്കലയില്‍ രണ്ടരവയസുകാരന്റെ മരണം കൊലപാതകം; അമ്മയും കാമുകനും പിടിയില്‍

Published on 17 December, 2018
ഒരുമിച്ച് ജീവിക്കാന്‍ കുഞ്ഞ് തടസ്സം; വര്‍ക്കലയില്‍ രണ്ടരവയസുകാരന്റെ മരണം കൊലപാതകം; അമ്മയും കാമുകനും പിടിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ രണ്ടരവയസ്സുകാരന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്തു. വര്‍ക്കല വടശേരിക്കോണം യു.എസ്. നിവാസില്‍ ഉത്തര, കാമുകന്‍ രജീഷ് എന്നിവരാണ് പിടിയിലായത്. ഭര്‍ത്താവുമായി അകന്നുതാമസിക്കുന്ന ഉത്തരയുടെ മകന്‍ ഏകലവ്യന്‍ കഴിഞ്ഞദിവസമാണ് മരിച്ചത്. കുട്ടിയെ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെട്ടെന്നായിരുന്നു ഇവരുടെ മൊഴി.

കുട്ടിക്ക് വയറുവേദനയാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു. ഇതിനിടെ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഉത്തരയുടെ ഭര്‍ത്താവ് മനു പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് വര്‍ക്കല പോലീസ് സംഭവത്തില്‍ കേസെടുത്തത്. 

ആശുപത്രിയിലെത്തിച്ചപ്പോള്‍ കുട്ടിയുടെ ശരീരത്തില്‍ പാടുകളുണ്ടായിരുന്നതായി ഡോക്ടര്‍മാരും പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഉത്തരയെയും കാമുകനെയും വിശദമായി ചോദ്യംചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. 

ഭര്‍ത്താവുമായി പിണങ്ങിയ ഉത്തര കുറച്ചുകാലമായി കാമുകനൊപ്പം അയന്തിയിലാണ് താമസിക്കുന്നത്. കുട്ടിയെ ഇരുവരും നിരന്തരം ഉപദ്രവിച്ചിരുന്നതായും മരണപ്പെട്ട ഏകലവ്യന്റെ ചെറുകുടലിനും തലയ്ക്കും ഗുരുതര പരിക്കേറ്റിരുന്നതായും പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക