Image

മഞ്ജു വാര്യര്‍ക്കു പിന്തുണയുമായി നടന്‍ ജോയ് മാത്യു

Published on 18 December, 2018
 മഞ്ജു വാര്യര്‍ക്കു പിന്തുണയുമായി നടന്‍ ജോയ് മാത്യു
വനിതാ മതിലില്‍നിന്നു പിന്‍മാറിയ നടി മഞ്ജു വാര്യര്‍ക്കു പിന്തുണയുമായി നടന്‍ ജോയ് മാത്യു. മതില്‍ കെട്ടുക എന്ന ചിന്തതന്നെ സ്വാതന്ത്ര്യ വിരുദ്ധമാണെന്നും മനുഷ്യരെ വേര്‍തിരിക്കാനേ മതിലുകള്‍ക്കാവൂ എന്ന തിരിച്ചറിവുണ്ടാകണമെന്നും ജോയ് മാത്യു പറഞ്ഞു. മഞ്ജുവിനെപ്പോലെ ചിന്താശക്തിയുള്ള, സ്വന്തമായി നിലപാടുള്ളവരെ ബഹുമാനിക്കാന്‍ വെള്ളാപ്പള്ളിയുടെ മതില്‍പ്പണിക്കാര്‍ക്ക് സാധിക്കില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജോയ് മാത്യു പരിഹസിച്ചു. 

ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം... മതിനൊപ്പമല്ല, മഞ്ജുവിനൊപ്പമാണ്

സ്വതന്ത്ര ചിന്തയെ ഏറ്റവുമധികം ഭയക്കുന്നവരാണു കമ്മ്യൂണിസ്റ്റുകാരാണെന്നു ന്ധനടിക്കുന്ന' നമ്മുടെ നാട്ടിലെ ഒരു വിഭാഗം. അവരുടെ മണ്ടത്തരങ്ങള്‍ക്കും അല്പത്തരങ്ങള്‍ക്കും കൈയ്യടിക്കാത്തവരെ പാര്‍ട്ടി ഫാന്‍സുകാരെക്കൊണ്ട് ആക്രമിക്കാനും ഒറ്റപ്പെടുത്താനും അവര്‍ക്കു മടിയില്ല. മതിലുകളില്ലാത്ത ആകാശം സ്വപ്നം കാണുന്ന കുട്ടികളാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. അതുകൊണ്ടാണ് മതില്‍ കെട്ടുക എന്ന ചിന്തതന്നെ സ്വാതന്ത്ര്യ വിരുദ്ധമാകുന്നത്. മനുഷ്യരെ വേര്‍തിരിക്കാനേ മതിലുകള്‍ക്കാവൂ എന്ന തിരിച്ചറിവുണ്ടാവാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. വിവരമുള്ളവര്‍ അത്തരം മതിലുകളില്‍ ഒന്നു ചാരി നില്‍ക്കുകപോലുമില്ല. മഞ്ജുവും ചെയ്തത് ഇതാണ്. തനിക്കു ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളോട് അവര്‍ വിടപറഞ്ഞു.

മഞ്ജു വാര്യര്‍ എന്ന അഭിനേത്രിക്ക് സ്വന്തമായി ചിന്താശക്തിയുണ്ടെന്നതും തന്േ‍റതായ നിലപാടുകളുണ്ടെന്നതും പാര്‍ട്ടി ഫാന്‍സുകാര്‍ക്കു സഹിക്കാന്‍ പറ്റുന്നില്ല. കാരണം അവര്‍ കണ്ടുശീലിച്ച വിപ്ലവ വനിതകള്‍ പാര്‍ട്ടി ജാഥയ്ക്കു തലയില്‍ തൊപ്പിയും കൈകളില്‍ താലപ്പൊലിയുമായി പാര്‍ട്ടിപുരുഷ സംരക്ഷിത വലയത്തില്‍ അടിവെച്ചടിവെച്ചു നീങ്ങുന്നവരാണ്. അങ്ങിനെയെ പാടുള്ളൂ താനും. ഇനി അവരുടെ നേതാക്കളാണെങ്കിലോ? ചെഗുവേര ജനിച്ചതു ക്യൂബയിലാണെന്നും ആരാന്‍റെ കവിത മോഷ്ടിച്ചു സ്വന്തമാക്കാനുള്ളതാണെന്നും വിശ്വസിക്കുന്നവരും, അപ്പോള്‍ പിന്നെ മഞ്ജുവിന്‍റെ നിലപാടിനെ എങ്ങിനെ ഉള്‍ക്കൊള്ളാനാകും?

മഞ്ജു വാര്യരെപ്പോലെ ചിന്താശക്തിയുള്ള, സ്വന്തമായി നിലപാടുള്ളവരെ ബഹുമാനിക്കാന്‍ വെള്ളാപ്പള്ളിയുടെ മതില്‍പ്പണിക്കാര്‍ക്ക് സാധിക്കില്ല, പക്ഷെ മഞ്ജു വാര്യര്‍ എന്ന കലാകാരിക്കെതിരെ പാര്‍ട്ടി സൈബര്‍ അടിമകള്‍ എഴുതി വയ്ക്കുന്ന വൃത്തികേടുകള്‍ കാണുബോള്‍ നമുക്ക് മനസ്സിലാകും ലൈംഗികമായി എത്രമാത്രം പീഡിതരാണ് നമ്മുടെ സൈബര്‍ സഖാക്കളെന്ന്. മഞ്ജു വാര്യര്‍ എന്ന കലാകാരിക്കെതിരെയുള്ള അസഭ്യവര്‍ഷം പൊതുമനഃസാക്ഷിയില്‍ ഈ രാഷ്ട്രീയ പാര്‍ട്ടിക്കുണ്ടാക്കുന്ന ചീത്തപ്പേര് ചില്ലറയായിരിക്കില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക