Image

താന്‍ നിശബ്ദനായ പ്രധാനമന്ത്രിയായിരുന്നില്ലെന്ന് മന്‍മോഹന്‍ സിങ്

Published on 18 December, 2018
താന്‍ നിശബ്ദനായ പ്രധാനമന്ത്രിയായിരുന്നില്ലെന്ന് മന്‍മോഹന്‍ സിങ്

താനൊരു നിശബ്ദനായ പ്രധാനമന്ത്രിയായിരുന്നുവെന്നാണ് ജനങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ രാജ്യത്തെ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഞാന്‍ മടികാണിച്ചിരുന്നില്ല. പേടിച്ചിരുന്നുമില്ല. വിദേശ സന്ദശന സമയങ്ങളില്‍ വിമാനത്തിലിരുന്നും ലാന്‍ഡിംങിന് ശേഷവും താന്‍ മാധ്യമങ്ങളുമായി സംസാരിക്കുമായിരുന്നു. നിശബ്ദനായ പ്രധാനമന്ത്രിയെന്ന് ഏറെ പഴികേട്ട മന്‍മോഹന്‍സിംങിന്‍റെ വാക്കുകളാണിത്. ഈ വാക്കുകള്‍ ലക്ഷ്യം വെക്കുന്നതാകട്ടെ ഇപ്പോഴത്തെ പ്രധാന മന്ത്രി മോദിയെയും. 
അധികാരത്തിലേറിയിട്ട് പ്രസംഗങ്ങള്‍ ഏറെ നടത്തുന്ന മോദി പക്ഷെ ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പത്രസമ്മേളനം പോലും നടത്തിയിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ഇതിനെ നിശതമായി വിമര്‍ശിച്ചുകൊണ്ടാണ് മന്‍മോഹന്‍സിംങ് രംഗത്ത് വന്നത്. 
ചെയ്ഞ്ചിംഗ് ഇന്ത്യ എന്ന തന്‍റെ പുതിയ പുസ്കതത്തിന്‍റെ പ്രകാശന ചടങ്ങിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ് മന്‍മോഹന്‍സിംങ് മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. 
പത്രസമ്മേളനങ്ങള്‍ നടത്താന്‍ മോദിക്കുള്ള താത്പര്യക്കുറവിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയും രംഗത്ത് എത്തിയിരുന്നു. 1654 ദിവസം പ്രധാനമന്ത്രിയായിരുന്ന മോദി ഒരു വാര്‍ത്താ സമ്മേളനം പോലും നടത്തിയില്ലേയെന്ന് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു. ഒരു വാര്‍ത്താ സമ്മേളനം എങ്കിലും നടത്താനും രാഹുല്‍ മോദിയെ ഉപദേശിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക