Image

രാഹുല്‍ ഈശ്വരിന്‍റെ നെഞ്ചില്‍ ചവിട്ടേണ്ടി വന്നില്ല; പ്രതിഷേധക്കാരുണ്ടായില്ല; സ്വസ്ഥമായി അവര്‍ മലകയറി, മനംനിറഞ്ഞ് അയ്യനെ കണ്ടു. ചരിത്രമെഴുതി ബിന്ദുവും കനകദുര്‍ഗയും

ജയമോഹന്‍ എം Published on 02 January, 2019
രാഹുല്‍ ഈശ്വരിന്‍റെ നെഞ്ചില്‍ ചവിട്ടേണ്ടി വന്നില്ല; പ്രതിഷേധക്കാരുണ്ടായില്ല; സ്വസ്ഥമായി അവര്‍ മലകയറി, മനംനിറഞ്ഞ് അയ്യനെ കണ്ടു. ചരിത്രമെഴുതി ബിന്ദുവും കനകദുര്‍ഗയും

ശബരിമല വിഷയം വന്നത് മുതല്‍ പന്തളം ശശികുമാര വര്‍മ്മയുടെയും രാഹുല്‍ ഈശ്വറിന്‍റെയും ടെന്‍ഷന്‍ ശബരിമലയില്‍ യുവതികള്‍ കയറുമോ എന്നായിരുന്നു. എന്നാല്‍ ഇന്ത്യയിലെ ജനാധിപത്യ വാദികളുടെ മുഴുവന്‍ മനസിലെ ടെന്‍ഷന്‍ ഇന്ത്യയെ നയിക്കുന്നത് ഭരണഘടനയാണോ, മനുസ്മൃതിയാണോ എന്നതായിരുന്നു. സുപ്രീംകോടതിയുടെ വിധിയെ ഒരു ബ്രാഹ്മണന് ലംഘിക്കാമെങ്കില്‍ അതിന്‍മേല്‍ നിയമനടപടിക്ക് പോലും സാധിക്കുന്നില്ലെങ്കില്‍ ബ്രാഹ്മണ തീവ്രവാദത്തിന് തലകുമ്പിടുകയാണ് ഇന്ത്യ എന്ന് വരുന്നു. ഒരു ജനാധിപത്യ രാഷ്ട്രം ചരിത്രത്തോട് തെറ്റു ചെയ്യേണ്ടി വരുന്നു. 
എന്നാല്‍ ബിന്ദുവും കല്യാണിയും ജനാധിപത്യത്തെ സംരക്ഷിച്ചിരിക്കുന്നു. ഭരണഘടന തന്നെയാണ് രാജ്യത്തിന്‍റെ സ്വത്വം എന്ന് ഉറപ്പിച്ചിരിക്കുന്നു. ബ്രാഹ്മണ തീവ്രവാദത്തിനും മുകളിലാണ് ജനാധിപത്യം എന്ന് വരുത്തിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അവര്‍ ജനാധിപത്യത്തെ സാധ്യമാക്കിയിരിക്കുന്നു. സുപ്രീം കോടതി നാണക്കേടില്‍ നിന്ന് രക്ഷിച്ചിരിക്കുന്നു. 
ജനാധിപത്യ ഇന്ത്യ തന്നെ വിജയിക്കുമ്പോള്‍ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് ഇനി ആശ്വസിക്കാം. തന്‍റെ നെഞ്ചില്‍ ചവിട്ടിയേ ശബരിമലയില്‍ പെണ്ണുങ്ങള്‍ കയറു എന്ന് രാഹുല്‍ ഈശ്വര്‍ വെല്ലുവിളിക്കുമ്പോള്‍, സ്ത്രീകള്‍ കയറിയാല്‍ നടപൂട്ടി താക്കോലെടുക്കുമെന്ന് പന്തളം ശശികുമാര വര്‍മ്മ പറഞ്ഞപ്പോള്‍ ആദാരണീയനായ സാംസ്കാരിക നായകന്‍ സുനില്‍.പി.ഇളയിടം പറഞ്ഞ വാക്കുകളുണ്ട്. ആരും ഒച്ചപ്പാട് വെക്കേണ്ട കാര്യമില്ല. ഇന്ത്യ ജനാധിപത്യ രാജ്യമെങ്കില്‍ അവിടെ സ്ത്രീകള്‍കയറിക്കൊള്ളും. ആചാരങ്ങളെ തിരിത്തുക്കൊള്ളും. അങ്ങനെ ഒരുപാട് ആചാരങ്ങളെ തിരുത്തിക്കൊണ്ടാണ് ഇന്ത്യ ഇന്നത്തെ നിലയില്‍ എത്തിയത്. ഇത് ഇനിയും മുമ്പോട്ടു പോകും. 
സുനില്‍ പി.ഇളയിടത്തിന്‍റെ വാക്കുകളെ യഥാര്‍ഥ്യമാക്കിക്കൊണ്ട് അവിടെ സ്ത്രീകള്‍ കയറി. 
ബിന്ദുവും കനകദുര്‍ഗയും പമ്പയില്‍ നിന്നും ശബരിമലയിലേക്ക് പോയ വഴി നിരവധി ഭക്തര്‍ അവരെ കാണുകയും യുവതികളെന്ന് തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ ആരും തടയാന്‍ ശ്രമിച്ചില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ ഭക്തിയുമായി എത്തിയ അയ്യപ്പന്‍മാരായിരുന്നു. യുവതികളെ കണ്ടാല്‍ അയ്യപ്പന് കോപം വരുമെന്ന ബ്രഹ്മണ യുക്തി അവര്‍ക്കില്ലായിരുന്നു. ബിന്ദുവും കനകദുര്‍ഗയും ആ സാധാരണ അയ്യപ്പന്‍മാര്‍ക്കൊപ്പം തന്നെ മല ചവുട്ടി. അവര്‍ ചെന്നപ്പോള്‍ അയ്യപ്പസ്വാമി കോപിച്ചില്ല. മറിച്ച് ബിന്ദുവിനും കനകദുര്‍ഗയ്ക്കും ദര്‍ശനമേകി. 
അപ്പോള്‍ അത്രമാത്രമേ ഉള്ളു കാര്യങ്ങള്‍. സംഘപരിവാരത്തിന് സന്നിധാനത്ത് ഗുണ്ടായിസം കാണിക്കാന്‍ ആളില്ലാത്തപ്പോള്‍, രാഹുല്‍ ഈശ്വരന്‍ ഗുണ്ടകളുമായി അവിടെ ഇല്ലാത്തപ്പോള്‍ ആര്‍ക്കും ഒരു പ്രശ്നവുമില്ലാതെ ശബരിമലയില്‍ കയറാം. അവിടെ ഒരു ആകാശവും ഇടിഞ്ഞ് വീഴില്ല. യഥാര്‍ഥ ക്രിമിനലുകള്‍ സംഘപരിവാറും രാഹുല്‍ ഈശ്വറുമായിരുന്നുവെന്ന് ബിന്ദുവും കനകദുര്‍ഗയും തെളിയിക്കുകയാണ് ഇവിടെ. 
Join WhatsApp News
Philip 2019-01-02 08:18:09
ഇതൊരു തുടക്കം മാത്രം... അഭിവാദ്യങ്ങൾ 
Kandathum kettathum 2019-01-02 08:57:06
Sankikalellam orangippoyo?
വിദ്യാധരൻ 2019-01-02 12:49:53
അവഗണിക്കാൻ സമയമായി 
അപശകുനങ്ങളെ ഒക്കെയും 
ശശികലയും രാഹുലും 
സ്ത്രീവർഗ്ഗ ശത്രുക്കൾ,
സ്ത്രീസ്വാതന്ത്ര്യ വൈരികൾ, 
അവരെ തുരത്താൻ സമയമായി
ഉണർന്നെണീക്കു സ്ത്രീകളെ 
തളർന്നിടാതെ ഏവരും 
കനക ദുർഗ്ഗയും ബിന്ദുവും 
തെളിച്ചു തന്ന പാതയിൽ 
തല ഉയർത്തി പോകുക. 
വിറച്ചിടട്ടെ പരമവിഡ്ഢി  രാഹുലും 
ബുദ്ധിശൂന്യ ശശികലേം.
അടച്ചിടുക അടുക്കള 
തറ തുടയ്ക്കൽ തുണിയലക്ക് 
മാറ്റിടട്ടെ ഡയപ്പറൊക്കെ
മടിയാരം ഭർത്താക്കന്മാർ 
തുടങ്ങുവാൻ സമയമായി 
പുത്തൻ ഒരു വിപ്ലവം
നിങ്ങൾക്ക് കിട്ടിയ ജീവിതം 
അത് ആസ്വദിപ്പാൻ തടസ്സമായി 
നില്ക്കുമേതു ശ്കതിയേം 
തച്ചുടയ്ക്കാൻ സമയമായി 
ഉണർന്നെണീക്കു സ്ത്രീകളെ
തൊട്ടറിയൂ നിങ്ങളിൽ 
ജ്വലിച്ചു നിൽക്കും ചേതന 
അതിനെ വെല്ലുവാനായി 
ഇല്ല മറ്റൊരു ദൈവവും 
ചെവികൊടുക്കേണ്ടൊരിക്കലും 
കപടവേഷ ധാരികൾ 
മത പ്രവാചർക്കായി 
കൊള്ള ചെയ്‌തു ജനങ്ങളെ 
തിന്നു ചീർത്ത പരട്ടകൾ 
അടിച്ചോടിക്കാൻ സമയമായി 
രക്തയട്ട   കൃമികീടങ്ങളെ 
സ്ത്രീശബ്ദം 2019-01-02 15:00:39
അഥവാ ചവുട്ടാൻ അവസരം കിട്ടിയാൽ പിന്നെ എഴുന്നേൽക്കരുത് .  ആ ശശികലയ്ക്കിട്ടും രണ്ട് കൊടുത്തേര്
അയ്യമ്മ 2019-01-02 20:43:29
ഒരു പുത്തൻ വഴി വെട്ടിത്തെളിച്ചi ബിന്ദുവും കനകദുർഗയും അയ്യപ്പന്മാരല്ല അയ്യമ്മമാരാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക