കാതിനും മനസ്സിനും ഇമ്പം പകരുന്ന ഹൃദയഹാരിയായ പഴയകാലസിനിമാ-നാടക ഗാനങ്ങള്‍, ഓള്ഡ്ഈസ്ഗോള്ഡ് എന്ന പേരില്കുറഞ്ഞ പക്ഷം അല്‍പ്പം പ്രായംചെന്ന മലയാളികള്‍ ഇന്നും നെഞ്ചിലേറ്റിആസ്വദിക്കാറുണ്ടല്ലോ. അതുപോലെ പഴമക്കാര്ചില പഴയകാല നോവലോകഥയോതാല്പ്പര്യത്തോടെവീക്ഷിക്കാറുണ്ട്. പാമ്പും പഴകിയതാണുത്തമംഎന്നൊരുചൊല്ലുണ്ടല്ലൊ. 1974 മുതല്‍ അമേരിക്കയില്അതിവസിക്കുന്ന ജോര്ജ്മണ്ണിക്കരോട്ട്വിവിധ മലയാളസാഹിത്യശാഖയില്‍ പ്രഗല്ഭനായ ഒരു എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെതൂലികയില് നിന്നുവിരിഞ്ഞ ജീവിതത്തിന്റെകണ്ണീര്‍ എന്ന കണ്ണുനീരില്‍കുതിര്‍ന്ന, എന്നാല്സന്തോഷശുഭപര്യവസാനമായിതീര്ന്ന കഥയുടെ നോവല്ആവിഷ്കാരത്തെ പറ്റി ഒരു ഹ്രസ്വ പഠനവുംആസ്വാദനവുമാണീലേഖനം.
ജീവിതത്തിന്റെകണ്ണീര്‍,നാട്ടിലെ, കേരളത്തിലെസംഭവവികാസങ്ങളുംകഥാപാത്രങ്ങളുംജീവിതചുറ്റുപാടുകളും കണ്ടുകൊണ്ടെഴുതുകയുംചിത്രീകരിക്കുകയുംചെയ്തു. 1974 മുതല്‍ അമേരിക്കയില്സ്ഥിരതാമസമാക്കിയജോര്ജ്മണ്ണിക്കരോട്ട് 1982ല്‍ ഈ നോവല്‍ പ്രസിദ്ധീകരിച്ചു കൊണ്ട് അമേരിക്കയിലെ മലയാള നോവല്പ്രസ്ഥാനത്തിന് തുടക്കംകുറിച്ചുഎന്നു പറയാം. കേരളത്തിനു വെളിയില്‍ ഉപജീവനത്തിനായി പറിച്ചു നടപ്പെടുന്ന മലയാളികളെ പൊതുവില്സൗകര്യത്തിനായോ അടയാളപ്പെടുത്തുവാനോ ആയിട്ട് പ്രവാസികള്‍ എന്നുവിളിക്കാറുണ്ട്. എത്ര കാലംകഴിഞ്ഞാലുംഏതൊരു പ്രവാസിയുടെ മനസ്സിലും നിത്യഹരിതമായി പൂത്തുലഞ്ഞു നില്‍ക്കുന്നതാണ് ജന്മദേശമായകേരളംഅല്ലെങ്കില്കേരള നാടിന്റെസ്മരണകള്. നോവലിസ്റ്റ്മണ്ണിക്കരോട്ട് യു.എസ്സില്സ്ഥിരതാമസമാക്കുന്നതിനു മുമ്പു തന്നെ കേരളംവിട്ട്വടക്കെ ഇന്ത്യയിലെവിവിധ ഭാഗങ്ങളില്അതിജീവനം നടത്തിയകാലഘട്ടങ്ങളിലാണീ നോവല്എഴുതിയതെന്ന്രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്കേരളത്തിലെഗൃഹാതുരഇതിവൃത്തം ആധാരമാക്കിഅക്കാലത്ത്എഴുതിയ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അദ്ദേഹത്തിന് അവസരമുണ്ടായത് യു.എസ്സില്എത്തിയതിനു ശേഷമാണെന്നുംസാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
അദ്ദേഹത്തിന്റെ ജന്മഭൂമിയായ മധ്യകേരളത്തിന്റെസാമൂഹ്യസാംസ്കാരികരാഷ്ട്രീയ അന്തരീക്ഷവുംമണ്ണിന്റെഗന്ധവുംജീവിത നിരീക്ഷണങ്ങളുംവിലാപങ്ങളുംസന്തോഷങ്ങളുംദുഃഖങ്ങളും ആ കാലഘട്ടത്തിന് അനുയോജ്യമാംവിധം കോര്ത്തിണക്കിജീവിതഗന്ധിയായിജീവിതത്തിന്റെകണ്ണീര്ചിത്രീകരിച്ചിരിക്കുന്നുഎന്നു നിസംശയം പറയാം. സാമൂഹ്യ പ്രബുദ്ധതയോടെ, പ്രതിബദ്ധതയോടെ നേരെചൊവ്വെ നോവലിസ്റ്റ് കഥ പറയുന്നു. വരന് മതിയായസ്ത്രീധനം കൊടുക്കാന്‍ വശമില്ലാതെശപിക്കപ്പെട്ട ജന്മങ്ങളായിഈയാംപാറ്റകളെ പോലെഎരിഞ്ഞടങ്ങുന്ന ദരിദ്ര കുടുംബങ്ങളിലെഅംഗങ്ങള് നേരിടുന്ന വിഷമതകള്‍ നോവലിസ്റ്റ് കഥയിലൂടെഹൃദയസ്പര്ശിയായിവരച്ചുകാട്ടുന്നു. സ്ത്രീധനത്തിനെതിരായിഅന്നുംഇന്നുംകോടതി നിയമങ്ങളുണ്ട്. പക്ഷെ നിയമങ്ങള്‍ പാസാക്കിയിട്ടെന്തുകാര്യം. അതെല്ലാം പാലിക്കപ്പെടുന്നുണ്ടൊ? ഈ നോവലിന് ഒരാസ്വാദന കുറിപ്പെഴുതുമ്പോള്‍ തന്നെ കേരളത്തിലെചിലസ്ഥലങ്ങളില് കാണാന്‍ കഴിയുന്നത് പരോക്ഷമായിട്ട്കോടതിവിധിക്കെതിരെശബരിമല സ്ത്രീപ്രവേശന വിഷയത്തില്സ്ത്രീകളടക്കംസമരംചെയ്യുന്നവരേയുംകോടതിവിധി ലംഘിക്കുന്നവരേയുമാണ്. നിയമങ്ങളും നിയമലംഘനങ്ങളും ഈ കഥ നടക്കുന്ന കാലഘട്ടങ്ങളില്‍ എന്ന പോലെഇന്നും പ്രസക്തമാണ്. ഭാഷയിലുംസംസ്കാരത്തിലുംരൂപത്തിലും ഭാവത്തിലുംഅടിസ്ഥാനപരമായിവലിയമാറ്റങ്ങള് ഇന്നും അന്നത്തേക്കാള്വന്നിട്ടില്ലായെന്നതിനാല് ഈ നോവലിന്റെഇതിവൃത്തത്തിനും ഘടനക്കും ഇന്നും പ്രസക്തിയുണ്ട്. വായനക്കാരനെ ആദ്യംമുതല്‍ അവസാനം വരെആകാംക്ഷയുടെമുള്മുനയില് പിടിച്ചു നിര്ത്തിക്കൊണ്ട്ഉദ്വേഗജനകങ്ങളായ സംഭവങ്ങളിലൂടെകൊണ്ടു പോകുന്നതില്‍ നോവലിസ്റ്റ്വിജയിച്ചിട്ടുണ്ട്. കഥയുടെആരംഭംതന്നെ സംഭ്രമജനകമാണ്. മാത്തന് എന്ന ചട്ടമ്പി കഥാനായികയായശാലീന സുന്ദരിലീനയെ കടന്നുപിടിച്ച്മറ്റു ചട്ടമ്പികളുടെ സഹായത്തോടെവായുംമൂക്കുംമൂടിക്കെട്ടിഅതിക്രൂരമായി വലിച്ചിഴച്ചുകൊണ്ടുപോകുന്ന സംഭവംകഥാകൃത്ത് വളരെയധികംറിയലിസ്റ്റിക്കായി അഭ്രപാളിയിലെന്നപോലെ കടലാസില്‍ പകര്‍ത്തിയിരിക്കുന്നു. അതോടെ നോവലിലെ കഥ അനര്‍ഗളം അനാവരണംചെയ്യപ്പെടുകയാണ്.
ദാരിദ്ര്യത്തിന്റചൂളയില് പിറന്നുവീണലീന എന്ന സൗന്ദര്യവതിയുടെദുഃഖങ്ങളും, ശോകങ്ങളും, കണ്ണീരും, കഷ്ടപ്പാടുകളുമാണ് ഈ കഥയിലെകേന്ദ്രബിന്ദു. ലീന തന്നെയാണ് കഥയിലെ നായികയും, കഥ തന്നെ ആരംഭംമുതല്‍ അവസാനം വരെകൊണ്ടുപോകുന്ന ഏറ്റവുംമിഴിവുള്ളകഥാപാത്രവും. ഔസേഫ് ചേട്ടന്-കൊച്ചേലി ദാമ്പത്യ വല്ലരിയില്മൂന്നുകുസുമങ്ങള് ലീന, ജോയി, ലിസ. അതില്ഒരേയൊരു ആണ്‍തരിയായിരുന്ന ജോയിചെറുപ്പത്തിലെ മരണപ്പെട്ടു. താമസിയാതെ അപ്പന് ഔസേഫ്ചേട്ടനും നിര്യാണം പ്രാപിച്ചു. മാതാവ്കൊച്ചേലിരോഗബാധിതയായികിടപ്പിലുമായി. വളരെകഷ്ടപ്പെട്ടിട്ടാണെങ്കിലുംലീന ഹൈസ്കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. നാട്ടിലെസ്ഥിരം ചട്ടമ്പികളുടെ വിഹാരകേന്ദ്രത്തിനടുത്തായിരുന്നുലീനയുടെ ഭവനം. സൗന്ദര്യത്തിന്റെ നിറകുടമായലീനയെ വശത്താക്കാനും ഉപയോഗിക്കാനും മാത്തന്റെ നേതൃത്വത്തിലുള്ള ചട്ടമ്പി പൂവാലന്മാര് ശ്രമമായി. ലീനയുടെ ഒരു പേടിസ്വപ്നമായി ഈ തെരുവു പൂവാലഗുണ്ടകള്‍ മാറി. മദ്യത്തിന്റേയുംമയക്കുമരുന്നിന്റേയുംമഹിളകളുടേയും ലഹരിതേടികഴിയുന്ന ചട്ടമ്പി സംഘംഅവിടത്തെ പോലീസ് അധികാരികളുടെ സഹകരണ അനുഗ്രഹ ആശംസകളോടെ ആ നാട്ടില്‍ പരക്കെ അക്രമങ്ങള്‍, ബലാല്സംഗങ്ങള്, കൊലപാതകങ്ങള്‍, മറ്റു സാമൂഹ്യവിരുദ്ധ പ്രവര്ത്തികള്യഥേഷ്ടം നടത്തിയിരുന്നു.
അമ്മക്കു മരുന്നു വാങ്ങുവാന്‍ പോയ അവസരത്തില്‍ ചട്ടമ്പികള്‍ ലീനയെ പിടിക്കാന്‍ വട്ടമിട്ട അവസരത്തില്‍ അവരില്‍ നിന്നുവഴുതിമാറിയലീന കാറോടിച്ചു വന്ന ജോണിയുടെകാറിന്റെ മുമ്പില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പണക്കാരനായ ജോണിലീനയെരക്ഷിച്ചുആശുപത്രിയിലാക്കിശുശ്രൂഷിച്ചു. ഈ സംഭവത്തിലൂടെലീന ജോണിയില്ആകൃഷ്ടയായി. ഇരുവരും തമ്മില്‍ പ്രണയം നാമ്പിട്ടു. അനവധി വിഘ്നങ്ങളിലൂടെ അവരുടെ അനുരാഗപൊയ്ക നിശ്ചലമായിഒഴുകി. അതിനിടയില്ലീനക്കു ഒരു വിവാഹാലോചന വന്നു. വരനും വീട്ടുകാര്ക്കുംലീനയെഇഷ്ടമായതോടെ ഏകപക്ഷീയമായി രണ്ടു കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ച്വിവാഹം ഉറപ്പിച്ചു. എന്നാല്ലീന തന്റെഇഷ്ടകാമുകനെ തന്നെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു. ലീനയുടെകാമുകനായ ജോണിയുടെ സമ്പന്നനായ പിതാവ് പൗലോസ്വക്കീലിന് മകന്റെ പ്രേമബന്ധംഇഷ്ടപ്പെട്ടില്ല. ഒരു വന്‍തുക സ്ത്രീധനമായി മകന് ജോണിമറ്റാരെയെങ്കിലുംവിവാഹംകഴിച്ചാല്കിട്ടുന്നത് നഷ്ടമാക്കാന്‍ പൗലോസ്തയ്യാറല്ലായിരുന്നു. അതിനാല്ജോണിയുടെ പിതാവ് പൗലോസ്വക്കീല്ജോണിയുംലീനയുമായുള്ള പ്രേമബന്ധം തകര്‍ക്കാന്‍ കരുക്കള്‍ നീക്കി. ലീനയുടെമാതാവ്രോഗംമൂര്ച്ഛിച്ച്അത്യാസന്ന നിലയിലെത്തിയ രാത്രിയില്‍തന്നെ ഡോക്ടറെവിളിക്കാന് ലീന പുറപ്പെട്ടു. ആ രാത്രിയില്‍തന്നെ മാത്തന് നേതൃത്വംകൊടുക്കുന്ന കൊള്ളസംഘത്തിന്റെ പിടിയിലായലീന ചട്ടമ്പിക്കൂട്ടത്തിന്റെഉല്ലാസ ഭവനവുംകേന്ദ്രവുമായ മലയിടുക്കിലെകൂടാരത്തില്കള്ളും പാര്ട്ടിയുംകഞ്ചാവുംവേശ്യവൃത്തിയുംകൂട്ടിക്കൊടുപ്പും നിര്‍ബാധം തുടര്ന്നിരുന്നകേന്ത്രത്തില്എത്തപ്പെട്ടു. മാദകമോഹിനിയായസരോജം ആ കൂടാരത്തിലെവേശ്യകളുടെ നേതൃത്വം അലങ്കരിച്ചു.സരോജയുടെ നേതൃത്വത്തില്‍ അന്നത്തെ രീതിയിലുള്ളകാബറെ നൃത്തങ്ങളുംഅരങ്ങുതകര്ത്തിരുന്നു. ആ അവിശുദ്ധ കൂടാരത്തിലെത്തിയലീന പല്ലും നഖവും ഉപയോഗിച്ച് ആ കാമവെറിയന്മാരോട്എതിരിട്ട് നിന്നു. കൊള്ളസംഘത്തോടൊപ്പംസുഖിക്കാനും പണം സമ്പാദിക്കാനും ലീന സ്വമനസ്സാലെ പോയതാണെന്ന കിംവദന്തിയും നാടാകെ പരന്നു, ലീനയുടെകാമുകനായ ജോണിയുംഅതുവിശ്വസിച്ചു. ഇതിനകംലീനയുടെമാതാവ്കൊച്ചേലിരോഗംകലശലായി മരണത്തിനു കീഴടങ്ങി. എന്തായാലുംജോണിയുടെ പരാതിയില്‍ പോലീസ് അന്വേഷണവുംഊര്ജ്ജിതമായിരുന്നു. വഴങ്ങാതിരുന്ന ലീനയെ തെമ്മാടി മാത്തന് ബലാല്ക്കാരമായിഓരോഅടിവസ്ത്രവും പിച്ചിച്ചീന്തിഎടുക്കുന്നതിനിടയിലാണ്കൂടാരത്തില്ഇരച്ചുകേറി പോലീസ്റെയിഡു നടത്തിലീനയെരക്ഷിച്ചത്.
തിരിച്ചുനാട്ടിലെത്തിയലീനയെ നാട്ടുകാര്സത്യമറിയാതെഒരുതരംപുഛരസത്തിലാണുവീക്ഷിച്ചത.്അയല്പക്കത്തെ അന്നചേടത്തിയുടെസംരക്ഷണയിലായിരുന്ന കൊച്ചനുജത്തിലിസയേയുംഎടുത്തുകൊണ്ട്ലീന അകലെ ഒരു ഗ്രാമത്തിലെത്തിജീവിക്കാനായിതെരുവിലിറങ്ങി ഭിക്ഷതെണ്ടാനൊരുങ്ങി. ഇതിനിടയില്മാത്തന്റെഗുണ്ടാസംഘത്തില് നിന്ന് മാനസാന്തരപ്പെട്ട്നല്ലവനായിവേര്പിരിഞ്ഞുവന്ന പാപ്പി,ജോണിയെഎല്ലാസത്യാവസ്ഥയുംഅറിയിച്ചു. തെറ്റിദ്ധാരണയെല്ലാം മാറിയജോണിലീനയെതേടിയിറങ്ങി. പട്ടിണിയിലും നിരാശയിലുംഞെരിഞ്ഞമര്ന്ന ലീന ഒക്കത്ത് കുഞ്ഞനുജത്തിലിസയുമായിആത്മഹത്യചെയ്യാനായിതീവണ്ടിപാളത്തിലെത്തി. എവിടെനിന്നോ മാത്തന് തീവണ്ടിപാളത്തില്കയറിലീനയെകടന്നു പിടിച്ചു. മരിക്കാന്‍ പോകുന്ന ലീനയെ പിടിച്ച് ബലാല്സംഗംചെയ്യുകയായിരുന്നുമാത്തന്റെ ഉദ്ദേശ്യം. എന്നാല്വളരെശക്തിയായിലീന മാത്തനെ തള്ളിയിട്ട്തിരിച്ചടിച്ചു. ഇതിനിടയില്കൊടുങ്കാറ്റുപോലെകാറില് പറന്നെത്തിയജോണി പാപ്പിയുടെസഹായത്തോടെലീനയേയുംലിസയേയുംരക്ഷിച്ചു. പാളത്തില്കുടുങ്ങിയദുഷ്ടനായ മാത്തന് എതിരെ വന്ന തീവണ്ടിക്കടിയില്‍ പെട്ട് ശരീരം ഛിന്നഭിന്നമായി മരണപ്പെട്ടു.
മനംമാറിയജോണിയുടെ പിതാവ് പൗലോസ്വക്കീലിന്റെ അനുഗ്രഹ ആശംസകളോടെജോണിയുടേയുംലീനയുടേയുംവിവാഹംസമംഗളം നടക്കുന്നതോടെജീവിതത്തിന്റെദുഃഖപൂരിതമായ ആ കണ്ണീര്ഒരാനന്ദകണ്ണീരായിമാറുകയായിരുന്നു. ഇത്തരമോഅല്ലെങ്കില്ഇതിനു സാദൃശ്യമുള്ളതോ ആയ കഥകളോ നോവലുകളോ ഉണ്ടെങ്കില്തന്നേയുംജീവിതത്തിന്റെകണ്ണീര്കഥാകഥന രീതിയില്കൊച്ചുകൊച്ചുസംഭാഷണങ്ങളോടെവായനക്കാരുടെ മനസ്സില്ഉദ്വേഗത്തിന്റെയും ആനന്ദത്തിന്റേയുംതരംഗമാലകള് ഈ നോവല്സൃഷ്ടിക്കുന്നുണ്ട്. അറുപതുകളിലുംഎഴുപതുകളിലും നിറഞ്ഞുനിന്ന പൈങ്കിളി പ്രേമസംഭാഷണങ്ങളുംസല്ലാപങ്ങളുംമരംചുറ്റി പാര്ക്കിലുള്ളജോണി-ലീനാ പ്രേമമുഹൂര്‍ത്തങ്ങളും നോവലിസ്റ്റ്വളരെ തന്മയത്വമായിചിത്രീകരിച്ചിരിക്കുന്നു. ചിലസന്ദര്ഭത്തിലുണ്ടായ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കില്ഒന്നുകൂടി നന്നാകുമായിരുന്നു. ആകാലങ്ങളിലെ പ്രേമപ്രകടനങ്ങളുംസങ്കല്പ്പങ്ങളും ഇന്നത്തേതില്‍ നിന്നുംവിഭിന്നമായിരുന്നു. ഇന്നാണെങ്കില്‍ പ്രേമസല്ലാപങ്ങള്‍ അനുനിമിഷത്തില്കൈമാറാനുള്ളസോഷ്യല്മീഡിയാ പ്രിപ്രിന്റെഡ് പ്രണയവാക്യങ്ങള്‍, അഭ്യര്‍ത്ഥനകള്‍ കാമിനി കാമുകന്മാര്ക്ക് ഇന്‍സ്റ്റന്റ് ആയൊഡൗണ്ലോഡ്ചെയ്തോകൈമാറാനുള്ളസാങ്കേതികസൗകര്യങ്ങളാണുള്ളത്. പ്രേമമിഥുനങ്ങളുടെ പ്രേമ പ്രണയ പ്രകടനങ്ങളിലും ഭാഷാ പ്രയോഗങ്ങളിലും പല അര്‍ത്ഥങ്ങളും മാനങ്ങളുംചുരുക്കെഴുത്തുമുണ്ട്. അതനുസരിച്ച് നോവല്തുടങ്ങിയസാഹിത്യരചനകളില്കാലോചിതങ്ങളായ പരിവര്‍ത്തനങ്ങള്‍ വന്നിട്ടുണ്ട്. അതുകൊണ്ട്ഇക്കാലത്തെ ഒരു മലയാള നോവലുമായിജീവിതത്തിന്റെ കണ്ണീര്താരതമ്യപ്പെടുത്തുന്നതില് അര്‍ത്ഥമില്ല. എന്നാല്ജോര്ജ്മണ്ണിക്കരോട്ടിന്റെആഖ്യാനശൈലിഇക്കാലത്തുംമികച്ചുതന്നെ നില്ക്കുന്നു. ഏതായാലും പഴയവായനക്കാര്ക്കും പുത്തന്‍ വായനക്കാര്ക്കുംവായിച്ചുരസിക്കാന് മാത്രമല്ലവളരെ പ്രബുദ്ധമായ പല ആശയങ്ങളുംസന്ദേശങ്ങളും പ്രദാനം ചെയ്യാന്‍ പര്യാപ്തമാണ്ജോര്ജ്മണ്ണിക്കരോട്ടിന്റെജീവിതത്തിന്റെകണ്ണീര് എന്ന നോവല്‍.
Mr.Mannikkarot & Mr.AC George are talented writers with integrity. Both being neighbours, they interact a lot and so ACG is the appropriate person to write about M’s book. Whether it is first or not is of no significance. Both writers have natural talents, they don’t have to copy or pay someone to write for them. They don’t seek fame, self-paid awards etc. I do have great respect for people like them. Appreciate the comment writers who came for the support, but disagree with the negative commenters.-andrew