Image

തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്ക് 28000 കോടി ഇടക്കാല ഡിവിഡന്റ് നല്‍കും

Published on 18 February, 2019
തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്ക് 28000 കോടി ഇടക്കാല ഡിവിഡന്റ് നല്‍കും

ന്യൂഡല്‍ഹി: രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവെ കേന്ദ്ര സര്‍ക്കാരിന് 28000 കോടിരൂപയുടെ ഇടക്കാല ഡിവിഡന്റ് നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനം. തങ്ങളുടെ ലാഭ വിഹിതത്തില്‍ നിന്നാണ് റിസര്‍വ് ബാങ്ക് ഈ തുക സര്‍ക്കാരിന് നല്‍കുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതുള്‍പ്പടെയുള്ള ക്‌ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് ഇത് സഹായിക്കും. റിസര്‍വ് ബാങ്ക് ബോര്‍ഡാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി സര്‍ക്കാരിന് റിസര്‍വ് ബാങ്ക് ലാഭവിഹിതം നല്‍കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന് സഹായം നല്‍കിയ തുര്‍ക്കി കേന്ദ്ര ബാങ്ക് നടപടിയുടെ ചുവട് പിടിച്ചാണ് റിസര്‍വ് ബാങ്കിന്റെയും നടപടി. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുള്‍പ്പടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ വന്നേക്കാവുന്ന വലിയ സാമ്പത്തിക ബാധ്യതയില്‍ നേരിടാന്‍ മോദി സര്‍ക്കാരിന് ഈ ഇടക്കാല ഡിവിഡന്റ് വലിയ സാമ്പത്തിക ബാധ്യതയില്‍ നേരിടാന്‍ മോദി സര്‍ക്കാരിന് ഈ ഇടക്കാല ഡിവിഡന്റ് വലിയ സഹായമാകും.

കര്‍ഷകര്‍ക്ക് സാഹയമെത്തിക്കുന്ന പദ്ധതിയുടെ ആദ്യ ഗഡു നല്‍കുന്നതിനായി 20000 കോടി രൂപ സര്‍ക്കാരിന് ആവശ്യമായി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ട് ഹെക്ടര്‍ ഭൂമിയുള്ള രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്ക് വര്‍ഷം 2000 രൂപ വീതമുള്ള മൂന്ന് സാമ്പത്തിക സഹായം നല്‍കുന്നതാണ് പ്രസ്തുത പദ്ധതി. മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാലിടറിയ ബി.ജെ.പിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നെ രാജ്യത്തെ കര്‍ഷകരുടെ പിന്തുണ തിരിച്ചുപിടിക്കാനുള്ള അവസാന ശ്രമമാണ് ഈ പദ്ധതി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക