Image

കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ: ഐസിജെയില്‍ പാക് വാദം തുടങ്ങി

Published on 19 February, 2019
കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ: ഐസിജെയില്‍ പാക് വാദം തുടങ്ങി
ദ ഹേഗ്: കുല്‍ഭൂഷണ്‍ ജാദവിന്‍റെ കേസില്‍ ഹേഗിലെ രാജ്യാന്തര കോടതിയില്‍ പാക്കിസ്ഥാന്‍റെ വിചാരണ തുടങ്ങി. പാക്കിസ്ഥാന്‍ അറ്റോര്‍ണി ജനറല്‍ അന്‍വര്‍ മന്‍സൂദ് ഖാനാണ് വാദിക്കുന്നത്. കുല്‍ഭൂഷണിനെ ചാരപ്രവര്‍ത്തനത്തിനായി പാക്കിസ്ഥാനിലേക്ക് അയച്ചതില്‍ ഇന്ത്യയുടെ പങ്ക് വ്യക്തമാണെന്ന് അദ്ദേഹം വാദിച്ചു. 

ബലൂചിസ്ഥാനില്‍ ആക്രമണം നടത്താന്‍ ഇന്ത്യ നിയോഗിച്ച ചാരനായിരുന്നു കുല്‍ഭൂഷണ്‍ ജാദവെന്ന് മന്‍സൂദ് ഖാന്‍ പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളില്‍ തങ്ങള്‍ക്കു ബാധ്യതയുണ്ട്. പാക്കിസ്ഥാന്‍ ഭരണഘടനപ്രകാരം നിയമപരമായ നടപടികളാണ് കുല്‍ഭൂഷണിന്‍റെ കാര്യത്തില്‍ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക