Image

ഇന്ത്യയുടെ വ്യോമാക്രമണത്തിന്‌ പിന്നാലെ പാകിസ്ഥാന്‍ ഒളിപ്പിച്ചത്‌ 200 മൃതദേഹങ്ങള്‍ എന്ന്‌ പാക്‌ പൗരന്‍

Published on 13 March, 2019
 ഇന്ത്യയുടെ വ്യോമാക്രമണത്തിന്‌ പിന്നാലെ പാകിസ്ഥാന്‍ ഒളിപ്പിച്ചത്‌ 200 മൃതദേഹങ്ങള്‍ എന്ന്‌ പാക്‌ പൗരന്‍
വാഷിംഗ്‌ടണ്‍: പുല്‍വാമയിലെ അക്രമത്തിനു തിരിച്ചടിയായി ഇന്ത്യയുടെ വ്യോമാക്രമണത്തിന്‌ പിന്നാലെ പലതരത്തിലുള്ള പ്രചരണങ്ങളാണ്‌ പരന്നത്‌.

തങ്ങളുടെ വനമേഖലയാണ്‌ ഇന്ത്യ തകര്‍ത്തതെന്നും കൂടാതെ ആളപായം ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നും പാക്കിസ്ഥാന്‍ പ്രസ്‌താവിച്ചു.

എന്നാല്‍ ബലാകോട്ടെ ഇന്ത്യയുടെ ആക്രമണത്തിന്‌ ശേഷം ആരെയും അറിയിക്കാതെ പാകിസ്ഥാന്‍ ഒളിപ്പിച്ചത്‌ 200 മൃതദേഹങ്ങളാണ്‌ എന്ന്‌ വെളിപ്പെടുത്തലുമായി പാക്‌ പൗരന്‍.

പാക്‌ അധീന കശ്‌മീരിലെ ആക്ടിവിസ്റ്റ്‌ സെന്‍ജെ ഹസ്‌നാന്‍ സെറിംഗ്‌ ആണ്‌ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്‌. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്‌.

ഭീകര കേന്ദ്രങ്ങളില്‍ നടന്ന ഇന്ത്യയുടെ ആക്രമണത്തിന്‌ പിന്നാലെ നിരവധി മൃതദേഹങ്ങള്‍ ബാലകോട്ടില്‍ നിന്ന്‌ പാകിസ്‌താനിലെ ഖൈബര്‍ പഖ്‌തൂന്‍ഖ്വയിലേക്ക്‌ മാറ്റിയതായി ഒരു പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

ഇക്കാര്യത്തെ കുറിച്ച്‌ ഒരു ഉര്‍ദു മാധ്യമത്തില്‍ റിപ്പോര്‍ട്ട്‌ വന്നിട്ടുണ്ടായിരുന്നു എന്നാണ്‌ അദ്ദേഹം അവകാശപ്പെട്ടിരിക്കുന്നത്‌.

ജെയ്‌ഷെ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള മദ്രസ അവിടെയാണുണ്ടായിരുന്നതെന്ന്‌ പാക്കിസ്ഥാന്‍ സമ്മതിച്ച കാര്യമാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക