Image

ആനയ്‌ക്കു മുന്‍പില്‍ നിന്ന്‌ സെല്‍ഫി: കുത്തേറ്റ ആളുടെ നില ഗുരുതരമായി തുടരുന്നു

Published on 20 March, 2019
ആനയ്‌ക്കു മുന്‍പില്‍ നിന്ന്‌ സെല്‍ഫി: കുത്തേറ്റ ആളുടെ നില ഗുരുതരമായി തുടരുന്നു


ആലപ്പുഴ: ഉത്സവ എഴുന്നള്ളിപ്പിന്‌ കൊണ്ടുവന്ന ആനയുടെ മുന്നില്‍ നിന്ന്‌ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന്‌ ആനയുടെ കുത്തേറ്റ സംഭവത്തില്‍ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു.

അറവുകാട്‌ ക്ഷേത്രം മുന്‍ മാനേജര്‍ കണ്ണംപള്ളി വെളിയില്‍ പരേതനായ ഗോപാലകൃഷ്‌ണന്റെ മകന്‍ റെനീഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ അടിയന്തിര ശസ്‌ത്രക്രിയക്കു വിധേയനാക്കിയത്‌. പുന്നപ്ര അറവുകാട്‌ ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന്‌ തിടമ്പേറ്റാന്‍ നിര്‍ത്തിയിരുന്ന ആനയാണ്‌ റെനീഷിനെ കുത്തിയത്‌.

തളച്ചിരുന്ന ആനകളുടെ സമീപത്തെത്തിയ ജിനേഷ്‌ ആനയ്‌ക്കു മുന്നില്‍ നിന്നു സെല്‍ഫി എടുക്കുമ്പോഴാണ്‌ കുത്തേറ്റതെന്ന്‌ പുന്നപ്ര പൊലീസ്‌ പറഞ്ഞു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ്‌ ആശുപത്രിയിലെത്തിച്ച്‌ത്‌. ആനയെ പിന്നീട്‌ എഴുന്നള്ളത്തില്‍നിന്നു മാറ്റി.

ഇപ്പോഴും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്ന യുവാവ്‌ അപകട നില തരണം ചെയ്‌തിട്ടില്ല. ഇന്നലെ ആറാട്ടുത്സവമായ പുന്നപ്ര അറവുകാട്ട്‌ ക്ഷേത്രത്തില്‍ പത്തോളം ആനകളെയാണ്‌ എഴുന്നള്ളിപ്പിന്‌ കൊണ്ടുവന്നത്‌. ക്ഷേത്രപരിസരത്തായിരുന്നു ആനകള കെട്ടിയിരുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക