Image

കില്ലര്‍ പെന്‍െ്രെഡവ്; ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കോളേജിലെ 59 കംപ്യൂട്ടറുകള്‍ തകര്‍ത്തു

Published on 19 April, 2019
കില്ലര്‍ പെന്‍െ്രെഡവ്; ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കോളേജിലെ 59 കംപ്യൂട്ടറുകള്‍ തകര്‍ത്തു

ന്യൂയോര്‍ക്ക്: യുഎസ്ബി കില്ലര്‍ എന്ന പേരിലുള്ള പെന്‍െ്രെഡവ് ഉപയോഗിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥി തകര്‍ത്തത് ന്യൂയോര്‍ക്കിലെ ഒരു കോളേജിലെ 59 കംപ്യൂട്ടറുകള്‍. യുഎസ്ബി കില്ലര്‍ പെന്‍െ്രെഡവ് ആമസോണില്‍ നിന്നും വാങ്ങാന്‍ സാധിക്കുന്നതാണ്. ഇത് ഉപയോഗിച്ച് 27 കാരനായ വിശ്വനാഥ് അകുതോട്ട 51,109 ഡോളര്‍ ( ഏകദേശം 35,46,700 രൂപ ) വിലവരുന്ന ഉപകരണങ്ങളാണ് കേടുവരുത്തിയത്. ഇത് നന്നാക്കുന്നതിന് 7362 (5,10,900 രൂപ )ഡോളര്‍ ചിലവ് വരികയും ചെയ്തു. പണം നല്‍കാന്‍ തയ്യാറായെങ്കിലും ഇയാള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ ലഭിച്ചു.

ന്യൂയോര്‍ക്കിലെ സെന്റ് റോസ് കോളേജില്‍ ഫെബ്രുവരി 14 നാണ് സംഭവം. യുഎസ്ബി കില്ലര്‍ ഉപയോഗിച്ച് കംപ്യൂട്ടറുകള്‍ നശിപ്പിക്കുന്ന രംഗം വിശ്വനാഥ് ചിത്രീകരിക്കുകയും ചെയ്തു. ഞാന്‍ ഇയാളെ കൊല്ലാന്‍ പോവുകയാണ് എന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കംപ്യൂട്ടറുകള്‍ നശിപ്പിച്ചുകഴിഞ്ഞതിന് ശേഷം 'ഇത് ചത്തു' , 'അത് പോയി' എന്നും വിശ്വാനാഥന്‍ പറഞ്ഞു. എന്താണ് ഇത് ചെയ്യാനുള്ള കാരണമെന്ന് വ്യക്തമല്ല.

സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കാവുന്ന യുഎസ്ബി കില്ലര്‍ തമ്പ് െ്രെഡവ് ഓണ്‍ലൈനില്‍ നിന്നും എളുപ്പം വാങ്ങാവുന്നതാണ്. ഈ പെന്‍െ്രെഡവ് കംപ്യൂട്ടറില്‍ ബന്ധിപ്പിക്കുന്നതോടെ വൈദ്യുതി അതിലേക്ക് പ്രവേശിക്കുകയും ഉടന്‍ തന്നെ ആ വൈദ്യുതി തിരിച്ച് യുഎസ്ബി സ്ലോട്ടിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. അതോടെ അതുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ കേടുവരുന്നു.  

59 കംപ്യൂട്ടറുകളാണ് വിശ്വനാഥ് ഇതുപോലെ നശിപ്പിച്ചത്. ഏഴ് കംപ്യൂട്ടര്‍ മോണിറ്ററുകള്‍, ഓപ്പണ്‍ യുഎസ്ബി സ്ലോട്ടുകളുള്ള കംപ്യൂട്ടര്‍ എന്‍ഹാന്‍സ്ഡ് പോഡിയം എന്നിവയും നശിപ്പിക്കപ്പെട്ടു. എല്ലാ ഉപകരണങ്ങളും സെന്റ് റോസ് കോളേജിന്റെ ഉടമസ്ഥതയിലുള്ളതാണ്.

പത്ത് വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ച വിശ്വനാഥിന് 2,50,000 ഡോളര്‍(1.73 കോടിയിലധികം രൂപ) പിഴയും ലഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക