കൊല്ലം: ബിനോയ് കോടിയേരിക്കെതിരെ
യുവതി നല്‍കിയ പരാതിയില്‍ നിരവധി പേരാണ് വിമര്‍ശനമറിയിച്ച്
രംഗത്തെത്തിയിരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ ട്രോളായും രാഷ്ട്രീയ
വിമര്‍ശനവുമായി ഇതില്‍ പ്രതികരണങ്ങളുയരുമ്‌ബോള്‍ രാഷ്ട്രീയ നേതാക്കളും
അഭിപ്രായമറിയിച്ചെത്തുന്നുണ്ട്.
സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ
പരാതിയെ രാഷ്ട്രീയമായി തന്നെ വിമര്‍ശിക്കുകയാണ് കോണ്‍ഗ്രസ്സ് നേതാവ് ബിന്ദു
കൃഷ്‌ണ. ഫേയ്‌സ്‌ബുക്കിലൂടെയാണ് സംഭവത്തില്‍ തന്റെ പ്രതികരണം ബിന്ദു
അറിയിച്ചത്.
'നോട്ടുകള്‍ തനിക്ക് നേരെ വാരിയെറിഞ്ഞാണ് ബിനോയ്
പരിചയപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. കേരളത്തിലെ പട്ടിണി പാവങ്ങള്‍
അധ്വാനിച്ച് സമ്‌ബാദിക്കുന്ന ദിവസക്കൂലിയില്‍ നിന്നും മിച്ചം പിടിച്ച്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താന്‍ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന
ചെയ്യുന്ന തുകയാകാം ഡാന്‍സ് ബാറുകളില്‍ മക്കള്‍ വാരി വിതറുന്നത്.' ബിന്ദു
ഫേയ്‌സ്‌ബുക്കില്‍ കുറിച്ചു.
'കഴിഞ്ഞ വര്‍ഷം ശ്രീ കോടിയേരി ബാലകൃഷ്‌ണന്റെ
മകനെതിരെ സാമ്‌ബത്തിക തട്ടിപ്പ് പരാതി വന്നപ്പോള്‍ സംരക്ഷിച്ചത് സംസ്ഥാന
സര്‍ക്കാരാണ്. തട്ടിപ്പുകളും പീഡനങ്ങളും മാത്രമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര.
തട്ടിപ്പ് നടത്തുന്ന സംസ്ഥാന മന്ത്രിസഭയിലുള്ള മന്ത്രിമാര്‍, എംഎല്‍എ മാര്‍,
പാര്‍ട്ടി സെക്രട്ടറി, അവരുടെ മക്കള്‍, ബന്ധുക്കള്‍ എന്നിവരെയൊക്കെ സംരക്ഷിക്കാന്‍
വേണ്ടി മാത്രമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്നത്. ഇത് ലജ്ജാകരമാണ്. '
ബിന്ദു കൃഷ്‌ണ കുറ്റപ്പെടുത്തി
ഫേയ്‌സ്‌ബുക്ക് പോസ്റ്റിന്റെ
പൂര്‍ണരൂപം
സിപിഎം സംസ്ഥാന സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍
ബിനോയ് കോടിയേരിക്കെതിരെ തെളിവുകള്‍ നിരത്തിയാണ് യുവതി പരാതി
നല്‍കിയിരിക്കുന്നത്. നോട്ടുകള്‍ തനിക്ക് നേരെ വാരിയെറിഞ്ഞാണ് ബിനോയ്
പരിചയപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. കേരളത്തിലെ പട്ടിണി പാവങ്ങള്‍
അധ്വാനിച്ച് സമ്‌ബാദിക്കുന്ന ദിവസക്കൂലിയില്‍ നിന്നും മിച്ചം പിടിച്ച്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താന്‍ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന
ചെയ്യുന്ന തുകയാകാം ഡാന്‍സ് ബാറുകളില്‍ മക്കള്‍ വാരി വിതറുന്നത്.
കഴിഞ്ഞ
വര്‍ഷം ശ്രീ കോടിയേരി ബാലകൃഷ്‌ണന്റെ മകനെതിരെ സാമ്‌ബത്തിക തട്ടിപ്പ് പരാതി
വന്നപ്പോള്‍ സംരക്ഷിച്ചത് സംസ്ഥാന സര്‍ക്കാരാണ്. തട്ടിപ്പുകളും പീഡനങ്ങളും
മാത്രമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. തട്ടിപ്പ് നടത്തുന്ന സംസ്ഥാന
മന്ത്രിസഭയിലുള്ള മന്ത്രിമാര്‍, എംഎല്‍എ മാര്‍, പാര്‍ട്ടി സെക്രട്ടറി, അവരുടെ
മക്കള്‍, ബന്ധുക്കള്‍ എന്നിവരെയൊക്കെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇടതുപക്ഷ
സര്‍ക്കാര്‍ ഭരിക്കുന്നത്.
ഇത് ലജ്ജാകരമാണ്. സ്‌ത്രീ സംരക്ഷണത്തിന്റെയും
സുരക്ഷയുടെയും പേരില്‍ അധികാരത്തിലേറിയ സര്‍ക്കാര്‍ പീഡനക്കേസ് പ്രതികള്‍ക്ക്
സുരക്ഷ ഒരുക്കുകയാണ്.