Image

മകന്റെ പാസ്‌പോര്‍ട്ടില്‍ അച്ഛന്റെ പേര്‌ ബിനോയ്‌ കോടിയേരിയുടേത്‌, ഡി.എന്‍.എ ടെസ്‌റ്റിന്‌ തയ്യാറെന്നും യുവതി

Published on 18 June, 2019
മകന്റെ പാസ്‌പോര്‍ട്ടില്‍ അച്ഛന്റെ പേര്‌ ബിനോയ്‌ കോടിയേരിയുടേത്‌, ഡി.എന്‍.എ ടെസ്‌റ്റിന്‌ തയ്യാറെന്നും യുവതി


തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ്‌ കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന്‌ ബീഹാര്‍ സ്വദേശിനിയായ യുവതി. ഏത്‌ അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണ്‌. ബിനോയ്‌ കൊടുത്തിരിക്കുന്ന കേസിനെയും നിയമപരമായി തന്നെ നേരിടും. തന്റെ കുട്ടിയുടെ അച്ഛന്‍ ബിനോയ്‌ ആണ്‌. 

പാസ്‌പോര്‍ട്ടില്‍ കുട്ടിയുടെ അച്ഛന്റെ പേര്‌ ബിനോയ്‌ വിനോദിനി എന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണെന്നും യുവതി പറഞ്ഞു. കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റിന്‌ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി.

വിവാഹ വാഗ്‌ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചു പരാതിയില്‍ ബിനീഷിനെതിരെ മുംബയ്‌ പൊലീസ്‌ കേസെടുത്തിരുന്നു. 33 കാരിയായ മുംബയ്‌ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബയ്‌ ഓഷിവാര പൊലീസാണ്‌ ജൂണ്‍ 13ന്‌ എഫ്‌.ഐ.ആര്‍ രജിസ്‌റ്രര്‍ ചെയ്‌തത്‌. ബിനോയ്‌ വിവാഹവാഗ്‌ദാനം നല്‍കി വര്‍ഷങ്ങളോളം പിഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്‌. 

2009 മുതല്‍ 2018 വരെ ബിനോയ്‌ പീഡിപ്പിച്ചെന്നാണ്‌ യുവതി പരാതിയില്‍ പറയുന്നത്‌. ദുബായില്‍ ഡാന്‍സ്‌ ബാറില്‍ യുവതി ജോലി ചെയ്യുമ്‌ബോള്‍ ബിനോയ്‌ അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അവിടെ വച്ചാണ്‌ യുവതി ബിനോയിയെ പരിചയപ്പെടുന്നതെന്ന്‌ പരാതിയില്‍ പറയുന്നു.

ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്ന്‌ വാഗ്‌ദാനം ചെയ്‌തു. 2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന്‌ മുംബയിലേക്ക്‌ തിരിച്ചുപോയി. 2010 ഫെബ്രുവരിയില്‍ അന്ധേരി വെസ്‌റ്റില്‍ ഫ്‌ളാറ്റ്‌ വാടകക്കെടുത്ത്‌ തന്നെ അവിടേക്ക്‌ മാറ്റി. ഇതിനിടെ ബിനോയ്‌ പതിവായി ദുബായില്‍ നിന്നും വന്നുപോയിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നു. 2015 ല്‍ ബിസിനസ്‌ മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു.

 വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018 ലാണ്‌ ബിനോയ്‌ വിവാഹിതനാണെന്നും രണ്ട്‌ കുട്ടികളുണ്ടെന്നും അറിയുന്നത്‌. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട്‌ ഭീഷണി തുടങ്ങിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. 

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ്‌ ചുമത്തിയിട്ടുള്ളത്‌. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ഓഷിവാര പൊലീസ്‌ സ്റ്റേഷന്‍ സീനിയര്‍ ഇന്‍സപെക്ടര്‍ ശൈലേഷ്‌ പസല്‍വാര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക