Image

ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ

Published on 19 June, 2019
ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ബിനോയ് കോടിയേരിയ്‌ക്കെതിരെ ബിഹാര്‍ സ്വദേശിനിയായ ബാര്‍ ഡാന്‍സര്‍ നല്‍കിയ പരാതിയില്‍ സിപിഎം നിലപാട് വ്യക്തമാക്കി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ബിനോയ്ക്കെതിരായ കേസില്‍ പോലീസ് അന്വേഷിച്ച്‌ ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തെറ്റ് ചെയ്തവര്‍ അനുഭവിക്കുകയല്ലാതെ പാര്‍ട്ടിയ്ക്ക് ഇതില്‍ യാതൊരു ഉത്തരവാദിത്തവുമില്ലെന്നും മന്ത്രി പറഞ്ഞു. ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

''നിയമം നിയമത്തിന്റെ വഴിക്കു പോകും. കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ പോലീസ് അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കട്ടെ. പാര്‍ട്ടിയില്‍ ആരും അതില്‍ ഇടപെടാന്‍ പോകുന്നില്ല. ആരാണോ തെറ്റ് ചെയ്തത് അവര്‍ അനുഭവിക്കുകയല്ലാതെ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ല. മന്ത്രി പറഞ്ഞു. ഇത് പാര്‍ട്ടിയുടെ ഇമേജിനെ ബാധിക്കുന്ന പ്രശ്‌നവുമല്ലെന്നും ഇക്കാര്യം പാര്‍ട്ടി പി ബി അംഗങ്ങള്‍ തൊട്ട് സംസ്ഥാന നേതൃത്വം വരെ വളരെ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ഈ കേസിലെ കേരളത്തില്‍ പാര്‍ട്ടിയ്‌ക്കെതിരായ വിഷയമാക്കി മാറ്റാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരാണോ കുറ്റം ചെയ്തത്, അവര്‍ ശിക്ഷിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക