Image

ടെക്‌സസില്‍ 57-കാരന്റെ ശരീരം വളര്‍ത്തു നായ്ക്കള്‍ തിന്നു

Published on 11 July, 2019
ടെക്‌സസില്‍ 57-കാരന്റെ ശരീരം വളര്‍ത്തു നായ്ക്കള്‍ തിന്നു
ടെക്സസില്‍ മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ ഫ്രെഡി മാക്കിനെ, 57 വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ചതാണെന്ന് പോലീസ്. 18 വളര്‍ത്തുനായ്ക്കള്‍ ഇയാളെ കൊന്നു തിന്നതാണോ എന്നതില്‍ വ്യക്തതയില്ല.

ടെക്സാസിലെ വീനസില്‍ ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ഫ്രെഡിയുടെ താമസം. 18 വളര്‍ത്തുനായ്ക്കളും ഫ്രെഡിയും മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. രണ്ടാഴ്ചയിലൊരിക്കല്‍ ബന്ധുക്കളോടൊപ്പം പുറത്തുപോകുന്ന ഫ്രെഡിയെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാത്തതിനാലാണ് പോലീസില്‍ പരാതി നല്‍കിയത്.

ബന്ധുക്കള്‍ വീട്ടുവളപ്പില്‍ കയറാന്‍ ശ്രമിച്ചെങ്കിലും വളര്‍ത്തുനായ്ക്കള്‍ ഇവര്‍ക്കുനേരെ തിരിഞ്ഞതിനാല്‍ പിന്‍വാങ്ങി. തുടര്‍ന്നാണ് പോലീസ് സംഘം പരിശോധനയ്ക്കായുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് എല്ലുകള്‍ കണ്ടെത്തി

നായ്ക്കളുടെ വിസര്‍ജ്യത്തില്‍നിന്ന് മനുഷ്യന്റെ തലമുടിയും കണ്ടെടുത്തു. മാത്രമല്ല, ഫ്രെഡിയുടെ വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും വിസര്‍ജ്യത്തില്‍ഉണ്ടായിരുന്നു.

സ്വഭാവികമായി മരണപ്പെട്ട ഫ്രെഡിയുടെ മൃതദേഹം വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ചതായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. 18 നായ്ക്കളില്‍ രണ്ടെണ്ണത്തിനെ മറ്റുനായ്ക്കള്‍ കൊന്നുതിന്നിരുന്നു. 16 നായ്ക്കളെ പോലീസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ ആക്രമണസ്വഭാവം പ്രകടിപ്പിച്ചിരുന്ന 13 എണ്ണത്തിനെ കൊന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക