Image

ബാലഭാസ്‌കറിന്‍റെ മരണം: കലാഭവന്‍ സോബി നല്‍കിയത്‌ കള്ള മൊഴിയെന്ന്‌ ക്രൈം ബ്രാഞ്ച്‌

Published on 20 July, 2019
ബാലഭാസ്‌കറിന്‍റെ മരണം: കലാഭവന്‍ സോബി നല്‍കിയത്‌ കള്ള മൊഴിയെന്ന്‌ ക്രൈം ബ്രാഞ്ച്‌
കൊച്ചി: വയലിനിസ്റ്റ്‌ ബാലഭാസ്‌കറിന്റെ മരണത്തില്‍ മിമിക്രി താരം കലാഭവന്‍ സോബി നല്‍കിയത്‌ കള്ളമൊഴിയെന്ന്‌ ക്രൈം ബ്രാഞ്ച്‌. 

ഇത്‌ സംബന്ധിച്ച റിപ്പോര്‍ട്ട്‌ ക്രൈം ബ്രാഞ്ച്‌ ഹൈക്കോടതിക്ക്‌ കൈമാറി. ബാലഭാസ്‌കറിന്‌ അപകടം സംഭവിച്ച സമയത്ത്‌ താന്‍ ആ വഴി കടന്നു പോയെന്നും സംശയാസ്‌പദമായി രണ്ടു പേരെ അവിടെ കണ്ടെന്നും മറ്റുമായിരുന്നു സെബിയുടെ മൊഴി.

സോബിയുടെ ജീവന്‌ ഭീഷണിയുണ്ടന്നും പരാതിപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട്‌ സംരക്ഷണം തേടി സോബി തങ്ങളെ സമീപിക്കുകയോ ഒന്നും ചെയ്‌തിട്ടില്ലെന്ന്‌ ക്രൈം ബ്രാഞ്ച്‌ വ്യക്തമാക്കി. 

ജിഷ്‌ണു, വിഷ്‌ണു എന്നീ രണ്ടു പേരെ സംഭവസ്ഥലത്ത്‌ സംശയാസ്‌പദമായി കണ്ടെന്നായിരുന്നു മൊഴി. 

എന്നാല്‍, ഇവരുടെ മൊബൈല്‍ ഫോണ്‍, പാസ്‌പോര്‍ട്ട്‌ എന്നിവ പരിശോധിച്ചപ്പോള്‍ അപകടസമയത്ത്‌ ഇവര്‍ ഉണ്ടായിരുന്ന സ്ഥലം സെബിയുടെ മൊഴിയില്‍ നിന്ന്‌ വ്യത്യസ്‌തമാണെന്ന്‌ ക്രൈം ബ്രാഞ്ച്‌ കണ്ടെത്തി.

അമിത വേഗത്തിലുള്ള അശ്രദ്ധമായ ഡ്രൈവിങ്ങാണ്‌ ബാലഭാസ്‌കറുടെയും മരണത്തിലേക്ക്‌ നയിച്ച അപകടമുണ്ടാക്കിയതെന്നാണ്‌ ക്രൈം ബ്രാഞ്ച്‌ കണ്ടെത്തല്‍.

 ആരാണ്‌ അപകടസമയത്ത്‌ വാഹനം ഓടിച്ചിരുന്നത്‌ എന്നാണ്‌ ഇനി സ്ഥിരീകരിക്കേണ്ട പ്രധാന കാര്യം. എന്നാല്‍, അപകട നടന്നതിനോട്‌ അടുത്തുള്ള ദിവസങ്ങളില്‍ ആസാധാരണമായി ഒന്നും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന്‌ ഭാര്യ ലക്ഷ്‌മി മൊഴി നല്‍കിയിരുന്നു.

അപകട സ്ഥലത്തെ പ്രാദേശിക വാസികളും അസ്വാഭാവികമായി ഒന്നും ശ്രദ്ധയില്‍പ്പെട്ടതായി പോലീസിനോട്‌ പറഞ്ഞിട്ടില്ല. 

അമിത വേഗത്തിലായിരുന്നു ബാലഭാസ്‌കറിന്റെ കാര്‍ എന്ന്‌ മാത്രമാണ്‌ ക്രൈം ബ്രാഞ്ചിന്‌ കണ്ടെത്താന്‍ കഴിഞ്ഞത്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക