അതിവസുരക്ഷാ മേഖലയിൽ കടന്നുകയറി സമരം ചെയ്ത കെഎസ്‌യു നേതാവ് ശില്പയുടെ സമര പദ്ധതി നേരത്തെ അറിയാതിരുന്നതിൽ ഇന്റലിജൻസിനെയും പോലീസിനെയും മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വരെയും ക്ലിഫ് ഹൗസിന്റെ ഗേറ്റ് വരെയും സമരക്കാരെത്തിയതിൽ ഇന്റലിജൻസിന് വീഴ്ച പറ്റിയതായിട്ടാണ് മുഖ്യമന്ത്രിയുടെ വിമർശനം. ഈ വിഷയത്തിൽ ഡിജിപി അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ശിലപ സമരവുമായി എത്തുമ്പോൾ പിടിച്ചു മാറ്റാൻ ഒരു വനിതാ പോലീസ് പോലും ഉണ്ടായിരുന്നില്ല. മന്ത്രിസഭാ യോഗം നടക്കുന്ന ദിവസം അത്തരമൊരു സമരം നടക്കുമെന്ന് ഇന്റലിജൻസ് കണ്ടെത്തേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല. ഇതിനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രിയുടെ രോഷപ്രകടനം.