Image

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: ഗൂഢാലോചന നടത്തിയത് 5 പേര്‍; സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്

Published on 22 August, 2019
പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: ഗൂഢാലോചന നടത്തിയത് 5 പേര്‍; സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്


തിരുവനന്തപുരം : റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നു പേരും പുറത്തു നിന്നു ഫോണ്‍ മുഖേന ഉത്തരമെത്തിച്ച രണ്ട് പേരും ചേര്‍ന്നു  ഗൂഢാലോചന നടത്തിയാണ് പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പു നടത്തിയതെന്നു ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് 5 പ്രതികള്‍ക്കുമെതിരെ 3 പുതിയ വകുപ്പുകള്‍ കൂടി ചേര്‍ത്ത് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി.

ഗൂഢാലോചന, വിശ്വാസ വഞ്ചന, ഒരേ ഉദ്ദേശ്യത്തോടെ കുറ്റക്യത്യം ചെയ്യല്‍ എന്നീ വകുപ്പുകളാണ് പുതുതായി ചേര്‍ത്തത്. പരീക്ഷാ സമയത്ത് ഒന്നാം റാങ്കുകാരന്‍ ശിവരഞ്ജിത്, രണ്ടാം റാങ്കുകാരന്‍ പ്രണവ്, 28ാം റാങ്കുകാരന്‍ നസീം എന്നിവര്‍ക്ക് ഒട്ടേറെ എസ്എംഎസ് ലഭിച്ചെന്നായിരുന്നു പിഎസ്‌സി വിജിലന്‍സ് കണ്ടെത്തിയത്.

ക്രൈംബാഞ്ച് അന്വേഷണത്തില്‍ പരീക്ഷാ അട്ടിമറി നടന്നെന്നു സ്ഥിരീകരിക്കുകയായിരുന്നു. പരീക്ഷയെഴുതിയ ശിവരഞ്ജിത്, പ്രണവ്, നസീം, പരീക്ഷാ സമയത്ത് സന്ദേശങ്ങള്‍ ഫോണിലൂടെ നല്‍കിയ പേരൂര്‍ക്കട എസ്എപി ക്യാംപിലെ ഗോകുല്‍, കല്ലറ സ്വദേശി സഫീര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക