Image

മകളെ രണ്ട്‌ വര്‍ഷത്തിലേറെ ബലാത്സംഗം ചെയ്‌ത പിതാവിനെ അറസ്റ്റ്‌ ചെയ്‌തു

Published on 18 September, 2019
മകളെ രണ്ട്‌ വര്‍ഷത്തിലേറെ ബലാത്സംഗം ചെയ്‌ത പിതാവിനെ അറസ്റ്റ്‌ ചെയ്‌തു
ലക്‌നോ:ഭാര്യയുടെ മരണ ശേഷം 14 വയസുകാരിയായ മകളെ രണ്ട്‌ വര്‍ഷത്തിലേറെയായി ബലാത്സംഗം ചെയ്‌തയാള്‍ക്കെതിരെ പോലീസ്‌ കേസെടുത്തു. 

ഏതാനും മാസങ്ങളായി വീട്ടില്‍ ബന്ധിയാക്കപ്പെട്ടിരുന്ന പെണ്‍കുട്ടി ചൊവ്വാഴ്‌ച രക്ഷപ്പെട്ട്‌ സ്‌കൂളിലെ ചൈല്‍ഡ്‌ ലൈനുമായി ബന്ധപ്പെട്ട അധ്യാപികയുടെ സഹായം തേടുകയായിരുന്നു.

ചൈല്‍ഡ്‌ ലൈന്‍ വോളന്റിയര്‍മാരായ വിജയ്‌ പഥക്‌, അനിത ത്രിപാഠി എന്നിവര്‍ വിവരം ലക്‌നോവിലെ ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു. 

തുടര്‍ന്ന്‌ പെണ്‍കുട്ടിയെ ഗോസിംഗഞ്ച്‌ പോലീസ്‌ സ്റ്റേഷനിലും പിന്നീട്‌ വൈദ്യപരിശോധനയ്‌ക്കും ശേഷം പെണ്‍കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌തതായി കുറ്റസമ്മതം നടത്തിയ 45 കാരനെ അറസ്റ്റ്‌ ചെയ്‌തതായി പോലീസ്‌ അറിയിച്ചു. ഇയാള്‍ക്ക്‌ രണ്ട്‌ ആണ്‍മക്കളും വിവാഹിതയായ മറ്റൊരു മകളുമുണ്ട്‌.

 ആണ്മക്കള്‍ നഗരത്തില്‍ വിവിധയിടങ്ങളിലായി ജോലി ചെയ്യുകയാണ്‌. ഇരയായ പെണ്‍കുട്ടി അമ്മയുടെ മരണശേഷം അച്ഛനോടൊപ്പം താമസിക്കുകയായിരുന്നു.

അമ്മ മരിച്ച്‌ ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ ദുര്‍വിധി ആരംഭിച്ചതായി സിഡബ്ല്യുസി അംഗം സംഗീത ശര്‍മ്മ പറഞ്ഞു. 

അഞ്ചാം ക്ലാസ്‌ വരെ പഠിച്ച വിദ്യാര്‍ത്ഥിനി കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിച്ചെങ്കിലും അവളുടെ പിതാവ്‌ അവളെ സ്‌കൂളില്‍ പോകുന്നത്‌ തടയുകയും ബന്ദിയാക്കുകയും ചെയ്യുകയായിരുന്നുവെന്നും സംഗീത പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക