കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും പരസ്പരം രഹസ്യധാരണയുണ്ടാക്കിയെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍. യു.ഡി.എഫിേന്യും ബി.ജെ.പിയുടേയും സംസ്ഥാന നേതാക്കളാണ് ധാരണയുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ബൂത്തില്‍ 35 വോട്ട് യു.ഡി.എഫിന് നല്‍കാനാണ് ധാരണയുണ്ടാക്കിയതെന്നും ഇരുകൂട്ടരും തമ്മില്‍ നടന്ന ചര്‍ച്ചയെപ്പറ്റി തനിക്ക് രഹസ്യവിവരം ലഭിച്ചെന്നും മാണി സി.കാപ്പന്‍ ആരോപിച്ചു.