Image

മരട് കേസ്: ഫ്ലാറ്റ് നിര്‍മാതാവും മുന്‍ പഞ്ചായത്ത് സെക്രട്ടറിയും ഉള്‍പ്പടെ റിമാന്‍ഡില്‍

Published on 16 October, 2019
മരട് കേസ്: ഫ്ലാറ്റ് നിര്‍മാതാവും മുന്‍ പഞ്ചായത്ത് സെക്രട്ടറിയും ഉള്‍പ്പടെ റിമാന്‍ഡില്‍

കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച്‌ ഫ്ലാറ്റുകള്‍ നിര്‍മിച്ച സംഭവത്തില്‍ നിര്‍മാണക്കമ്ബനി ഉടമയും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ മൂന്നുപേരെ റിമാന്‍ഡ് ചെയ്തു. നിയമലംഘനം നടത്തി ഫ്ലാറ്റ് നിര്‍മിച്ച ഹോ‍ളി ഫെയ്ത്ത് ബില്‍ഡേഴ്സ് മാനേജിങ് ഡയറക്ടര്‍ സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്തായിരിക്കെ നിര്‍മാണത്തിന് അനുമതി നല്‍കിയ അന്നത്തെ സെക്രട്ടറി മുഹമ്മദ് അഷ്റഫ്, ജൂനിയര്‍ സൂപ്രണ്ട് പി.ഇ. ജോസഫ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

അഴിമതി നിരോധന നിയമം ഉള്‍െപ്പടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ചൊവ്വാഴ്ച ൈവകീട്ട് മൂേന്നാടെ കസ്റ്റഡിയിലെടുത്ത് ഏറെനേരം ചോദ്യംചെയ്തശേഷം വൈകീട്ടോടെ ഇവരെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്തിരുന്നു. നിയമങ്ങള്‍ കാറ്റില്‍പറത്തി നിര്‍മാണത്തിന് അനുമതി നല്‍കിയെന്ന് കണ്ടെത്തിയാണ് ഉദ്യോഗസ്ഥരെ പിടികൂടിയത്. ഫ്ലാറ്റ് വാങ്ങാനെത്തിയ ഉടമകളെ വഞ്ചിക്കുകയായിരുെന്നന്നും കണ്ടെത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക