Image

വിളിച്ചിട്ട് ഫോണെടുത്തില്ല; പ്രതിശ്രുത വരനെതിരെ പീഡന പരാതി നല്‍കി യുവതി, 31 കാരന്‍ അറസ്റ്റില്‍

Published on 16 October, 2019
വിളിച്ചിട്ട് ഫോണെടുത്തില്ല; പ്രതിശ്രുത വരനെതിരെ പീഡന പരാതി നല്‍കി യുവതി, 31 കാരന്‍ അറസ്റ്റില്‍


തിരുവനന്തപുരം: ഫോണ്‍ കോള്‍ എടുക്കാതിരുന്ന പ്രതിശ്രുത വരനെതിരെ ബലാത്സംഗ കേസ് നല്‍കി യുവതി. വിവാഹ നിശ്ചയും കഴിഞ്ഞ് ഡിസംബറില്‍ വിവാഹം കഴിക്കാനിരിക്കുന്ന യുവാവിന്റേയും യുവതിയുടേയും പിണക്കമാണ് പോലീസ് സ്‌റ്റേഷന്‍ പരാതിയില്‍ അവസാനിക്കുന്നത്. പീഡനക്കുറ്റം ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് പരാതിയ്ക്ക് പിന്നിലെ സത്യം പോലീസ് അറിയുന്നത്.

>തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ ചൊവ്വാഴ്ചയാണ് അഭിഭാഷകനൊപ്പമെത്തി 27 കാരി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന തരത്തിലുള്ള നിരവധി പരാതികളാണ് പോലീസ് സ്‌റ്റേഷനിലെത്തുന്നത്. അതിനാല്‍ അതിലൊരു പരാതിയായിരിക്കുമെന്നാണ് പോലീസ് ചിന്തിച്ചത്. പരാതി ലഭിച്ച ഉടനെ ആരോപണവിധേയനായ 31 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ദിവസം മുഴുവന്‍ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തനിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയതെന്ന് പിന്നീടാണ് പോലീസ് അറിയുന്നത്.

രണ്ട് ദിവസം മുന്‍പ് രാത്രിയില്‍ യുവതിയ്‌ക്കൊപ്പമെടുത്ത സെല്‍ഫി കാണിച്ചതോടെയാണ് പോലീസിന് പരാതിയില്‍ സംശയം തോന്നിയത്. യുവതിയെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും യുവാവ് വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതാണെന്നും പിണങ്ങിയതിനെ തുടര്‍ന്ന് ഫോണ്‍ എടുക്കാത്തതിന്റെ ദേഷ്യത്തിലാണ് പരാതി നല്‍കിയതെന്നും കണ്ടെത്തി. 
പരാതി നല്‍കിയതിന് തൊട്ടുമുന്‍പുള്ള ദിവസമാണ് ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നത്. തുടര്‍ന്ന് യുവതിയെ വിവാഹം കഴിക്കില്ലെന്ന് യുവാവ് പറഞ്ഞു. അന്ന് മുഴുവനും ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് ഇതിന്റെ ദേഷ്യത്തിലാണ് യുവതി പരാതി നല്‍കിയതെന്നും പരാതി നല്‍കിയതിന്റെ പേരില്‍ യുവതിയ്ക്ക് കുറ്റ ബോധം ഉണ്ടെന്നുമാണ് പോലീസ് പറയുന്നത്.  ഇരുവരും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണെന്നും പോലീസ് വ്യക്തമാക്കി. 
യുവതിയും യുവാവും തമ്മിലുള്ള പ്രശ്‌നത്തെ കുറിച്ച് രണ്ട് വീട്ടുകാര്‍ക്കും അറിയില്ലായിരുന്നു. പീഡന പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവം അറിയുന്നത്. ഈ വര്‍ഷം ഏപ്രിലാണ് ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഡിസംബറിലാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക