Image

കാശ്മീര്‍: ഐഎഎസ് തമ്പുരാക്കന്മാരെഞെട്ടിച്ച് കോട്ടയത്തെ കണ്ണന്‍ (കുര്യന്‍ പാമ്പാടി)

Published on 21 October, 2019
കാശ്മീര്‍: ഐഎഎസ് തമ്പുരാക്കന്മാരെഞെട്ടിച്ച് കോട്ടയത്തെ കണ്ണന്‍ (കുര്യന്‍ പാമ്പാടി)
കോട്ടയത്ത് മൊട്ടിട്ട ആ കൊച്ചു മനസ് വളര്‍ന്നു വലുതായി പാലക്കാട്, റാഞ്ചി, മിസോറാം വഴി ദാദ്ര നഗര്‍ ഹവേലിയിലെത്തിയപ്പോള്‍ പൊട്ടിത്തെറിച്ചു, . കാരണം കാശ്മീരില്‍ ജനജീവിതം സ്തംഭിപ്പിച്ച കേന്ര ഇടപെടല്‍. കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസില്‍ നിന്ന് രാജിവച്ചു.

സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ചു ഐഎഎസില്‍ കയറി അതാണ് പരമാനന്ദം എന്ന് കരുതി രാഷ്രീയക്കാരുടെ ഏറാന്‍ മൂളികളായി കഴിയുന്ന ഓഫീസര്‍മാരെ ഞെട്ടിച്ചുകൊണ്ടാണ് മനഃസാക്ഷിയുള്ള കണ്ണനെ പോലെ ചിലരുടെ വിടവാങ്ങല്‍. ജനങ്ങളെ സേവിക്കാന്‍ മറ്റൊരുപാട് വഴികള്‍ അവര്‍ക്കുണ്ട് എന്നതാണ് പരമാര്‍ത്ഥം.

കാശ്മീരിലെ ഇടപെടലിന്റെ എഴുപത്തഞ്ചാം ദിവസമായ ശനിയാഴ്ച്ച വായ് മൂടിക്കെട്ടി കണ്ണന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇട്ട പ്രതിഷേധചിത്രത്തിന്റെ അനുരണനം ഇന്ത്യയൊട്ടാകെയുണ്ടായി. എറണാകുളത്ത് കോളേജ് വിദ്യാര്‍തഥികള്‍  ഉള്‍പ്പെടെയുള്ളവര്‍ വായ്മൂടി മൂടി പ്രതിഷേധിച്ചു.

ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച പ്രതിഷേധത്തിനു സമിതി സംസ്ഥാന അധ്യക്ഷന്‍ മഹാരാജാസ് കോളജ് മുന്‍ പ്രിസിപ്പല്‍ കെ.അരവിന്ദാക്ഷന്‍ നേതൃത്വം നല്‍കി. വിമെന്‍സ് കളക്ടീവ് ഭാരവാഹിയും ചലച്ചിത്ര സംവിധയകയും കോളേജ് അധ്യാപികയുമായ ഡോ. ആശാ ആച്ചി ജേക്കബും സമിതി ജില്ലാ സെക്രട്ടറി പ്രൊഫ. ഫ്രാന്‍സിസ് കളത്തുങ്കലും നേതൃത്വം നല്‍കി. 

കോട്ടയത്തിനടുത്ത് പുതുപ്പള്ളി എരമല്ലൂരിലാണ് കണ്ണന്റെ  തറവാട്. അച്ഛന്‍ കെ.എന്‍ ഗോപിനാഥന്‍ നായര്‍ റവന്യു വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ സ്ഥലംമാറി പാലക്കാടിന് പോയി. പുതുപള്ളി ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഒന്നാം റാങ്കു നേടിയ കണ്ണന്‍ റാഞ്ചിക്കടൂത്ത് മെസ്രയിലെ ബിര്‍ള ഇന്‌സ്ടിട്യൂട്ടില്‍ നിന്നാണ് ബിടെക് നേടിയത്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ സ്വര്‍ ണമെഡലോടെ.

ഡല്‍ഹിയിലെ നോയിഡയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് പരിചയപ്പെട്ട ഹരിയാനക്കാരി ഹിമാനി പാതക്കിനെ വിവാഹം ചെയ്തു. ആറു വയസുള്ള ആണ്‍കുട്ടിയുണ്ട്. ഐഎഎസ് എഴുതാന്‍ കൂടെയുണ്ടായിരുന്നു ഹിമാനി. പക്ഷെ ഭാഗ്യം കടാക്ഷിച്ച്ത് കണ്ണനെ മാത്രം. 2012ലെ ബാച്ച്.

മിസോറാമിലെ ട്രെയിനിങ് കഴിഞ്ഞപ്പോള്‍ ആദ്യ പോസ്റ്റിങ്ങ് കേന്ദ്രഭരണപ്രദേശമായ ദാദ്ര നഗര്‍ ഹവേലിയില്‍. ജനങ്ങളുമായി വളരെ അടുത്തു. ബൈക്കിന്റെ പിന്നില്‍ കയറി സഞ്ചരിച്ച്. പരാതിക്കാരെക്കണ്ടാല്‍ വഴിയില്‍ ഇറങ്ങി ആവലാതി കേട്ട് പരിഹരിക്കുമായിരുന്നു.

പ്രളയം വന്ന കേരളത്തില്‍ ആരോരുമറിയാതെ വന്നു സന്നദ്ധ സേവനം ചെയ്തു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും എറണാകുളത്തും. സഹായ വസ്ത്തുക്കള്‍ ശേഖരിച്ച് സൂക്ഷിക്കുന്ന എറണാകുളത്തെ ഗോഡൗണില്‍ എത്തിയ ജില്ലാകളക്ടര്‍ക്കു ആളെ മനസിലായപ്പോഴാണു  സഹപ്രവര്‍ത്തകര്‍ പോലും അറിയുന്നത്. ദാദ്ര നഗര്‍ ഹവേലിയുടെ ഒരുകോടി ധനസഹായം മുഖ്യമന്ത്രി  പിണറായിക്കു സമര്‍പ്പിച്ചതും കണ്ണന്‍ തന്നെ.

രാജി അപ്രതീക്ഷമെന്നു പറഞ്ഞു കൂടാ. അവധിയെടുത്ത് കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോയത് ദാദ്ര ഭരണകൂടത്തെ ചൊടിപ്പിച്ചു. അവര്‍ സമാധാനം ചോദിച്ചു.  ജനഹിതത്തിനും ജനാധിപത്യത്തിനുമെതിരെ കേന്രഗവര്‍മെന്റ് നടത്തുന്ന അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെയുള്ള അമര്‍ഷം ഉള്ളില്‍ നിറച്ച് പൊന്തുന്നുണ്ടായിരുന്നു. കാശ്!മീരി സംഭവത്തോടെ അത് പൊട്ടിത്തെറിച്ചു. അതോടെ രാജിവച്ചു.

ഇപ്പോള്‍ ജനകീയ പ്രതിരോധ കൂട്ടായ്!മകളിലൊക്കെ പങ്കെടുക്കുകകയാണ് മിക്കപ്പോഴും. എറണാകുളം പ്രസ് ക്ലബ്ബില്‍ ഒക്ടോബര്‍ 13നു സമിതി നടത്തിയ സെമിനാറില്‍ മുഖ്യ പ്രസംഗം ചെയ്തു. പലതുള്ളി പെരുവെള്ളം ആവണം ഈ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എന്ന് കണ്ണന്‍ ആഹ്വാനം ചെയ്തു.

എന്നും ജനങളുടെ കൂടെ നില്‍ക്കുന്ന ആളാണ് കണ്ണന്‍. നോയിഡയില്‍ ജോലിചെയ്ത നാലുവര്‍ഷക്കാലം കൂട്ടുകാരോടൊപ്പം ആക്രിക്കടകളില്‍ ജോലി ചെയ്തിരുന്നവര്‍ക്കു സായാഹ്‌ന ക്‌ളാസുകള്‍ എടുത്തു. ഒരു എന്‍ജിയോയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ്ണ് ഹിമാനിയെ കണ്ടു മുട്ടുന്നതും ഇഷ്ടപ്പെടുന്നതും,

മിസോറാമില്‍ മലയോരമേഖലയായ നൗതിയാല്‍ ജില്ലയിലായിരുന്നു ആദ്യ നിയമനം. മിസോ ഭാഷ പഠിച്ചു. അവിടെ നെറ്റ് കണക്ഷന്‍  സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്ലുമായി കൈകോര്‍ത്തു ഏടിഎമ്മും കൊണ്ടുവന്നു. മലമുകളിലുള്ള തലസ്ഥാനം ഐസോളില്‍ കളക്ടര്‍ ആയപ്പോള്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനുള്ള ആപ് ഡിസൈന്‍ ചെയ്തു അവാര്‍ഡ് നേടി. പുല്ലേല ഗോപീചന്ദുമായി സഹകരിച്ച് മുപ്പതു കേന്ദ്രങ്ങളില്‍ ബാഡ്മിന്റണ്‍ പരിശീലന ക്യാംപുകള്‍ സംഘടിപ്പിച്ചു.

ഐഎഎസില്‍ ജൂനിയര്‍മാരെ പീഡിപ്പിക്കുന്നത് ചിലരുടെ വിനോദമാണെന്നതാണ് കണ്ണന്റെ അനുഭവം. അവധിയെടുത്ത് കേരളത്തില്‍ സേവനത്തിനു പോയത് മുതലാണ് തുടക്കം. സമാധാനം ചോദിച്ചു. നേരിട്ട് ഒരുകോടി രൂപ സഹായം കൊടുത്തതും അഡ്മിനിട്രേറ്ററെ ചൊടിപ്പിച്ചു. നേരത്തെ അനുമതി ചോദിച്ചിട്ടാണ് ചെയ്തത്. അതിന്റെ പേരില്‍ പ്രശസ്തി നേടാനൊന്നും നിന്നില്ല എന്നതാണ് സത്യം. .       

"ഇതുവരെ എനിക്ക് ഒരു വീടുപോലും ആയിട്ടില്ല. മുംബൈയില്‍ അമ്മ കുമാരിയും ഭാര്യ ഹിമാനിയുമൊത്ത് വാടക വീട്ടിലാണ് താമസം33കാരനായ കണ്ണന്‍ ഈ ലേഖകനോട് പറഞ്ഞു. അച്ഛന്‍ ഗോപിനാഥന്‍ നായര്‍ ആറു വര്‍ഷം മുമ്പ് മരിച്ചു. ഏക പുത്രനാണ്.

കണ്ണന്റെ രാജി ഐഎഎസ് വൃന്ദത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഇന്ത്യയില്‍ അവിടവിടെയായി മനസാക്ഷിയുള്ള പല ഐഎഎസ്കാരും പ്രതിഷേധിച്ച് പുറത്ത് പോവുന്നുണ്ട്. കര്‍ണാടകത്തിലെ  എസ് ശശികാന്ത് സെന്തില്‍ ആണ് ഏറ്റവും ഒടുവിലത്തെ ആള്‍.  പലരും രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നു. കണ്ണന്‍ ഒന്നും അവസാനമായി തീരുമാനിച്ചിട്ടില്ല. കൂടുതല്‍ പഠിക്കണമെന്നുണ്ട്.

കാശ്മീര്‍: ഐഎഎസ് തമ്പുരാക്കന്മാരെഞെട്ടിച്ച് കോട്ടയത്തെ കണ്ണന്‍ (കുര്യന്‍ പാമ്പാടി)കാശ്മീര്‍: ഐഎഎസ് തമ്പുരാക്കന്മാരെഞെട്ടിച്ച് കോട്ടയത്തെ കണ്ണന്‍ (കുര്യന്‍ പാമ്പാടി)കാശ്മീര്‍: ഐഎഎസ് തമ്പുരാക്കന്മാരെഞെട്ടിച്ച് കോട്ടയത്തെ കണ്ണന്‍ (കുര്യന്‍ പാമ്പാടി)കാശ്മീര്‍: ഐഎഎസ് തമ്പുരാക്കന്മാരെഞെട്ടിച്ച് കോട്ടയത്തെ കണ്ണന്‍ (കുര്യന്‍ പാമ്പാടി)കാശ്മീര്‍: ഐഎഎസ് തമ്പുരാക്കന്മാരെഞെട്ടിച്ച് കോട്ടയത്തെ കണ്ണന്‍ (കുര്യന്‍ പാമ്പാടി)കാശ്മീര്‍: ഐഎഎസ് തമ്പുരാക്കന്മാരെഞെട്ടിച്ച് കോട്ടയത്തെ കണ്ണന്‍ (കുര്യന്‍ പാമ്പാടി)കാശ്മീര്‍: ഐഎഎസ് തമ്പുരാക്കന്മാരെഞെട്ടിച്ച് കോട്ടയത്തെ കണ്ണന്‍ (കുര്യന്‍ പാമ്പാടി)കാശ്മീര്‍: ഐഎഎസ് തമ്പുരാക്കന്മാരെഞെട്ടിച്ച് കോട്ടയത്തെ കണ്ണന്‍ (കുര്യന്‍ പാമ്പാടി)കാശ്മീര്‍: ഐഎഎസ് തമ്പുരാക്കന്മാരെഞെട്ടിച്ച് കോട്ടയത്തെ കണ്ണന്‍ (കുര്യന്‍ പാമ്പാടി)കാശ്മീര്‍: ഐഎഎസ് തമ്പുരാക്കന്മാരെഞെട്ടിച്ച് കോട്ടയത്തെ കണ്ണന്‍ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക