Image

രണ്ടു മക്കളെയും കെട്ടിത്തൂക്കി കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍

പി പി ചെറിയാന്‍ Published on 03 December, 2019
രണ്ടു മക്കളെയും കെട്ടിത്തൂക്കി കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍
ആല്‍ബനി(ന്യുപെന്‍സില്‍വാനിയ) എട്ടു വയസ്സുള്ള മകനെയും നാലു വയസ്സുള്ള മകളും ഒരു പ്ലാസ്റ്റിക് കയറിന്റെ രണ്ടറ്റത്തായി കെട്ടി തൂക്കി കൊന്ന കേസില്‍ മാതാവ് ലിസ സിന്‍ഡറെ (36) പൊലീസ് അറസ്റ്റു ചെയ്തു.

പെന്‍സില്‍വാനിയ ആല്‍ബനി ടൗണ്‍ഷിപ്പില്‍ സെപ്റ്റംബര്‍ 23ന്  മക്കള്‍ തൂങ്ങി നില്‍ക്കുന്നതായി മാതാവ് തന്നെയാണു പൊലീസില്‍ അറിയിച്ചത്. പൊലീസ് എത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇരുവരും പിന്നീട് മരിച്ചു. എന്താണു മാതാവിനു കുട്ടികളെ കൊലപ്പെടുത്താന്‍ ഉണ്ടായ പ്രേരണയെന്ന് പൊലീസ്  വ്യക്തമാക്കിയില്ല.

8 വയസ്സുള്ള മകന്‍ സ്‌കൂളില്‍ മറ്റു കുട്ടികള്‍ കളിയാക്കിയതില്‍ നിരാശനായിരുന്നു വെന്നും സഹോദരി നാലു വയസ്സുകാരിയും സഹോദരനോട് അനുകമ്പ പ്രകടിപ്പിച്ചിരുന്നുവെന്നും മാതാവ് പൊലീസിനോട് പറഞ്ഞിരുന്നു. ഇതാണു രണ്ടു പേരുടേയും മരണത്തിന് കാരണമെന്നും ഇവര്‍ അറിയിച്ചു. എന്നാല്‍ കൊറോണറുടെ ഓഫിസ് രണ്ടും കൊലപാതകമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് മാതാവിനെ അറസ്റ്റ് ചെയ്തത്.

കുട്ടികളുടെ മരണത്തിന് മുന്‍പ് മാതാവ് കെട്ടിതൂക്കി കൊലപ്പെടുത്തുന്നതും കാര്‍ബണ്‍ മോണോക്‌സയ്ഡ് ഉപയോഗിച്ചു കൊലപ്പെടുത്തുന്നതും എങ്ങനെയാണ് എന്ന് ഇന്റര്‍നെറ്റില്‍ പരിശോധിച്ച വിവരം പൊലീസ് കണ്ടെത്തിയിരുന്നു.

8 വയസ്സുകാരന്‍ കളിയാക്കിയതില്‍ നിരാശനായിരുന്നു എന്ന വാദം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. സംഭവം നടന്ന ദിവസം സ്‌കൂള്‍ ബസ്സില്‍ നിന്നും ഇറങ്ങി കുട്ടി സന്തോഷവാനായാണ് വീട്ടില്‍ എത്തിയതെന്നു ക്യാമറ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നും ഇവര്‍ പറഞ്ഞു.
രണ്ടു മക്കളെയും കെട്ടിത്തൂക്കി കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍രണ്ടു മക്കളെയും കെട്ടിത്തൂക്കി കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍രണ്ടു മക്കളെയും കെട്ടിത്തൂക്കി കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍രണ്ടു മക്കളെയും കെട്ടിത്തൂക്കി കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക