Image

സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം: മലയാളിക്ക് സൗദിയില്‍ 7 വര്‍ഷം തടവ്

Published on 06 December, 2019
സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം: മലയാളിക്ക് സൗദിയില്‍ 7 വര്‍ഷം തടവ്
അല്‍ഹസ (സൗദി): ഫോണ്‍ ചെയ്യാന്‍ മൊബൈല്‍ നല്‍കാതിരുന്നതിനെതുടര്‍ന്ന് സഹപ്രവര്‍ത്തകനായ നേപ്പാള്‍ സ്വദേശിയെ തലയ്ക്കടിച്ചുകൊന്ന കേസില്‍ മലയാളി യുവാവിന്  7 വര്‍ഷം തടവ്. കായംകുളം മുതുകുളം സ്വദേശി ആദര്‍ശിനാണ് തടവുശിക്ഷ ലഭിച്ചത്. മരിച്ചയാളുടെ കുടുംബത്തിന് 2 ലക്ഷം റിയാല്‍ (ഏകദേശം 38 ലക്ഷം രൂപ) ദയാധനം നല്‍കണം.

ഇരുവരും ജോലി ചെയ്തിരുന്ന ഫാം ഹൗസില്‍ പൈപ്പുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. 2015 ഫെബ്രുവരിയിലാണ്  കൊലപാതകം നടന്നത്. കൊല്ലപ്പെട്ടയാള്‍ക്കു വേണ്ടി നേപ്പാള്‍ എംബസിയാണ് കേസ് നടത്തുന്നത്. നിര്‍ധന കുടുംബാംഗമായ ആദര്‍ശിന് അച്ഛനും ഭാര്യയും ഒരു കുട്ടിയുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക