Image

കിണറ്റില്‍ വീണ മകനും രക്ഷിക്കാന്‍ ചാടിയ അച്ഛനും മുങ്ങി മരിച്ചു

Published on 07 December, 2019
കിണറ്റില്‍ വീണ മകനും രക്ഷിക്കാന്‍ ചാടിയ അച്ഛനും മുങ്ങി മരിച്ചു
പറപ്പൂര്‍: പോന്നോര്‍ ശിവനടയ്ക്ക് സമീപം അപ്പനും മകനും കിണറ്റില്‍ വീണു മരിച്ചു. പുത്തൂര് റപ്പായി മകന്‍ ജോജുവും (56) മകന്‍ ജോക്കുട്ടനുമാണ് (19) മരിച്ചത്. വീടിന് പിറകില്‍ ഫുട്ബാള്‍ കളിക്കുന്നതിനിടെ കിണറ്റില്‍ വീണ ബുദ്ധിവൈകല്യമുള്ള മകനെ രക്ഷിക്കാനായി ചാടിയപ്പോഴാണ് ജോജു മരിച്ചതെന്ന് കരുതുന്നു.

അപകടം നടന്നതിന് ശേഷം ഒരു മണിക്കൂറിന് ശേഷമാണ് വീടിനകത്തുണ്ടായിരുന്ന മകള്‍ വിവരമറിയുന്നത്. തൃശൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ആലുവ സെന്റ് മേരീസ് ഹൈസ്കൂളിലെ അദ്ധ്യാപികയായ ജെസ്സിയാണ് ഭാര്യ. ജോക്കുട്ടന്‍ പോപ് പോള്‍ മേഴ്‌സി ഹോമിലെ വിദ്യാര്‍ത്ഥിയാണ്. സജിത്ത്, മിന്ന എന്നിവര്‍ സഹോദരങ്ങളാണ്. കര്‍ഷകനായ ജോജു ക്ലാസ് കഴിഞ്ഞു വരുന്ന മകനോടൊപ്പം ഫുട്ബാള്‍ കളിക്കുന്നത് പതിവായിരുന്നു. കിണറിന്റെ ചുറ്റുമതിലിന് ഉയരക്കുറവും അപകടത്തിന് കാരണമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക