Image

മകന്റെ വിവാഹത്തിന് ഡി.ജെ പാര്‍ട്ടി; ആഘോഷത്തിനിടെ തമ്മില്‍തല്ലും വീടുകയറി ആക്രമണവും; സി.പി.എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗത്തിന് സസ്പെന്‍ഷന്‍

Published on 15 December, 2019
മകന്റെ വിവാഹത്തിന് ഡി.ജെ പാര്‍ട്ടി; ആഘോഷത്തിനിടെ തമ്മില്‍തല്ലും വീടുകയറി ആക്രമണവും; സി.പി.എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗത്തിന് സസ്പെന്‍ഷന്‍
ആലപ്പുഴ: മകന്റെ വിവാഹത്തിന് ആഡംബര പാര്‍ട്ടി നടത്തിയ സി.പി.എം പ്രദേശിക നേതാവിന് സസ്പെന്‍ഷന്‍. ആലപ്പുഴ കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയംഗം സി.വി മനോഹരനെയാണ് സി.പി.എം ആറു മാസത്തേക്ക് സസ്പെന്റു ചെയ്തിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് വിഷയം പ്രത്യേകമായി ചര്‍ച്ച നടത്തുകയും മനോഹരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്.


ഈ മാസം 12നായിരുന്നു മനോഹരന്റെ മകന്റെ വിവാഹം. പിന്നേറ്റ് വൈകിട്ട് ചേര്‍ത്തല അരീക്കലില്‍ വിവാഹ പാര്‍ട്ടി സംഘടിപ്പിച്ചു. ഡി.ജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷമാണ് സംഘടിപ്പിച്ചത്. ആഘോഷത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ തമ്മില്‍ വാക്കേറ്റവും തല്ലും ഉണ്ടാക്കിയിരുന്നു. ഇതിനു ശേഷം വീടുകള്‍ കയറി ആക്രമണവും നടന്നിരുന്നു. ഇതാണ് പെട്ടെന്നുള്ള നടപടിക്ക് പാര്‍ട്ടിയെ നിര്‍ബന്ധിതമാക്കിയത്. 

എന്നാല്‍, വിവാഹ സത്കാരം നടത്തിയത് താനല്ലെന്നും മകനായിരുന്നുവെന്നുമാണ് മനോഹരന്റെ വിശദീകരണം. ഇത് പാര്‍ട്ടി മുഖവിലയ്ക്കെടുത്തില്ല. വിവാഹ സത്കാരത്തിലെ ധൂര്‍ത്ത് സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും നേതാവിന് ചേര്‍ന്ന സമീപനമല്ല മനോഹരന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഏരിയ കമ്മിറ്റി വിലയിരുത്തി. തുടര്‍ന്നായിരുന്നു അച്ചടക്ക നടപടിക്ക് തീരുമാനിച്ചത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക