Image

അലാസ്കയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ഏഴുപേര്‍ മരിച്ചു

Published on 01 August, 2020
 അലാസ്കയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ഏഴുപേര്‍ മരിച്ചു
ആങ്കറേജ്: അലാസ്കയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. സംസ്ഥാനത്തെ നിയമനിര്‍മ്മാതാവും മരിച്ചവരില്‍ ഉള്‍പെടുന്നു.

വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ ഒരു വിമാനം പറത്തിയത് ഇദ്ദേഹമായിരുന്നു. സോല്‍ഡോറ്റ്‌ന വിമാനത്താവളത്തിനടുത്തുണ്ടായ അപകടത്തില്‍ ആരും രക്ഷപ്പെട്ടില്ലെന്ന് അലാസ്ക സ്‌റ്റേറ്റ് ട്രൂപ്പേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

സ്‌റ്റേറ്റ് റെപ്രസന്‍േററ്റീവായ ഗാരി നോപ്പ് ഒരു വിമാനത്തില്‍ തനിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. സൗത്ത് കരോലിനയില്‍ നിന്നുള്ള നാല് വിനോദ സഞ്ചാരികള്‍, കന്‍സാസില്‍ നിന്നുള്ള ടൂറിസ്റ്റ് ഗൈഡ്, സോല്‍ഡോറ്റ്‌നയില്‍ നിന്നുള്ള പൈലറ്റ് എന്നിവരായിരുന്നു രണ്ടാമത്തെ വിമാനത്തിലുണ്ടായിരുന്നത്.

ഒരാള്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയും മറ്റുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ചും മരിച്ചതായി അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച 67കാരനായ നോപ്പ് റിപബ്ലികന്‍ പാര്‍ട്ടി അംഗമാണ്. അദ്ദേഹത്തിന്‍െറ നിര്യാണത്തില്‍ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക