Image

ശ്രീമദ് വാല്മീകി രാമായണം ഇരുപത്തെട്ടാം ദിവസം സംഗ്രഹം: (ദുർഗ മനോജ്)

ദുർഗ മനോജ് Published on 12 August, 2020
ശ്രീമദ് വാല്മീകി രാമായണം ഇരുപത്തെട്ടാം ദിവസം സംഗ്രഹം: (ദുർഗ മനോജ്)

ഉത്തരകാണ്ഡം ഒന്നു മുതൽ ഇരുപത്തിമൂന്നു വരെ .

രാവണവധത്തിനും ശ്രീരാമ പട്ടാഭിഷേകത്തിനും ശേഷം അയോധ്യ സാധാരണ നിലയിൽ വർത്തിക്കുന്ന കാലം. ഈ സമയം അവിടേക്ക് ശ്രീമദ് വാല്മീകി രാമായണം
സംഗ്രഹം: ദുർഗ മനോജ്
ഉത്തരകാണ്ഡം ഒന്നു മുതൽ ഇരുപത്തിമൂന്നു വരെ .

രാവണവധത്തിനും ശ്രീരാമ പട്ടാഭിഷേകത്തിനും ശേഷം അയോധ്യ സാധാരണ നിലയിൽ വർത്തിക്കുന്ന കാലം. ഈ സമയം അവിടേക്ക് നാലുദിക്കുകളിൽ നിന്നുമുള്ള ബഹ്മർഷിമാർ അഗസ്ത്യമുനിയുടെ നേതൃത്വത്തിൽ അവിടെ എത്തി. വസിഷ്ഠൻ, കശ്യപൻ, അത്രി, വിശ്വാമിത്രൻ ഗൗതമൻ, ജമദഗ്നി, ഭരദ്വാജൻ എന്നിവരും അവിടെ എത്തിച്ചേർന്നു. രാമൻ ഏവരേയും സ്വീകരിച്ചാനയിച്ചു.രാവണനേയും, രാവണിയേയും കാലപുരിക്കയച്ച രാമനെ അവർ പ്രശംസിച്ചു. അപ്പോൾ രാമൻ, എങ്ങനെയാണ് രാവണൻ്റെ കുലമുണ്ടായത് എന്ന് ആരാഞ്ഞു. അഗസ്ത്യമുനി കഥ പറഞ്ഞു തുടങ്ങി.

കൃതയുഗത്തിൽ പ്രജാപതി പുത്രൻ പുലസ്ത്യൻ എന്നു പേരായ ബ്രഹ്മർഷി ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ മകൻ പൗല സ്ത്യൻ, പുത്രൻ വിശ്രവസ്സ്.വിശ്രവസ്സിനും ഭാര്യ, ഭരദ്വാജപുത്രി ദേവവർണ്ണിനിയുടേയും പുത്രൻ വൈശ്രവണൻ.
വൈശ്രവണൻ തപസു ചെയ്ത്: ഇന്ദ്രൻ, വരുണൻ, യമൻ എന്നിവർക്കൊപ്പം സ്ഥാനം നേടി. അദ്ദേഹം ധനത്തിൻ്റെ അധിപനായി. ഒപ്പം സഞ്ചരിക്കുവാൻ പുഷ്പകവിമാനവും നൽകി ബ്രഹ്മാവ്. അതിനു ശേഷം, വൈശ്രവണനു പാർക്കാനായി രാക്ഷസർ ഒഴിഞ്ഞു പോയ, അമരാവതിക്കു തുല്യമായ ലങ്ക നിർദ്ദേശിച്ചു. അങ്ങനെ വൈശ്രവണൻ അവിടെ ജീവിച്ചു വന്നു.

ഇത്രയും പറഞ്ഞ ശേഷം മുനി, രാക്ഷസോൽപ്പത്തിയെക്കുറിച്ചു പറഞ്ഞു തുടങ്ങി.
താമരപ്പൂവിൽ പിറന്ന പ്രജാപതി, ജലത്തെ സൃഷ്ടിച്ചു പിന്നെ, ജന്തുജാലങ്ങളേയും. വിശപ്പും ദാഹവും കൊണ്ടു വലഞ്ഞവ പ്രജാപതിക്കു മുന്നിലെത്തി, അദ്ദേഹം പറഞ്ഞു, യത്നപൂർവ്വം രക്ഷിക്കുവിൻ എന്നു പറഞ്ഞു. അവരിൽ വിശപ്പില്ലാത്തവർ 'രക്ഷാമ ' എന്നും വിശപ്പുള്ളവർ 'യക്ഷാമ' എന്നും പറഞ്ഞു. ആദ്യത്തെ ക്കൂട്ടർ രാക്ഷസർ എന്നും രണ്ടാമത്തെ കൂട്ടർ യക്ഷന്മാർ എന്നും അറിയപ്പെട്ടു. അതിൽ രാക്ഷസരെ നയിച്ചത് ഹേതി, എന്നും പ്രഹേതി എന്നും പേരായ രണ്ടു മഹാരാക്ഷസന്മാരാണ്. ഹേതി പുത്രനായ വിദ്യുത് കേശൻ്റെ പുത്രൻ സുകേശൻ, അവൻ്റെ പുത്രന്മാർ,മാല്യവാൻ, സുമാലി, മാലി.മൂന്നു പേരും തപസു ചെയതു ശക്തരായി ദേവന്മാർക്കു നേരെ ആക്രമണം അഴിച്ചു വിട്ടു കൊണ്ടു ജീവിച്ചു വന്നു. അവരുടെ ആവശ്യപ്രകാരമാണ് ദേവന്മാർക്ക് അമരാവതി പോലെ രാക്ഷസന്മാർക്കു ലങ്ക വിശ്വകർമ്മാവ് സൃഷ്ടിച്ചത്.അങ്ങനെ രാക്ഷസർ ലങ്കയിൽ പാർപ്പു തുടങ്ങി. ഇതിനിടയിൽ രാക്ഷസന്മാരുടെ ശല്യം സഹിക്കാതെ നാരായണൻ അവരെ പതാള ലോകമായ രസാതലത്തിലേക്കു ഓടിച്ചു.അങ്ങനെ രാക്ഷസർ ഒഴിഞ്ഞ ലങ്കയിലാണ് വൈശ്രവണൻ പാർത്തു തുടങ്ങിയത്.

അടുത്തതായി അദ്ദേഹം രാവണൻ്റെ ഉത്പത്തി പറഞ്ഞു.
സുമാലിയുടെ പുത്രി കൈകസി, വൈശ്രവണനെ ഒരിക്കൽ കണ്ടു. എന്നിട്ട് തങ്ങളുടെ ഗതി ഓർത്തു ദുഃഖിച്ചു. അവൾ നേരെ വിശ്രവസ്സിനെ സമീപിച്ചു, വൈശ്രവണനെപ്പോലെയുളള മക്കളെ വേണമെന്ന് അപേക്ഷിച്ചു.
ദാരുണമായ അവസ്ഥയിൽ തന്നെ സമീപിച്ചതിനാൽ മക്കൾ രാക്ഷസരും ക്രൂര കർമ്മികളുമാകുമെന്നറിയിച്ചു. ഒടുവിൽ അവളുടെ അപേക്ഷ പ്രകാരം ഒരു പുത്രൻ ധർമ്മത്തിൽ ചരിക്കുമെന്നും അനുഗ്രഹിച്ചു.അങ്ങനെ വിശ്രവസ്സിൻ്റെയും കൈകസിയുടേയും പുത്രന്മാരായി രാവണൻ, കുംഭകർണ്ണൻ, ധർമ്മാത്മാവായ വിഭീഷണൻ എന്നീ പുത്രന്മാരും രാക്ഷസിയായ ശൂർപ്പണഖയും ജനിച്ചു.

പതിനായിരം വർഷം ഘോരതപസു ചെയ്ത രാവണൻ പ്രബലനായി. അവൻ, വൈശ്രവണനെ ലങ്കയിൽ നിന്നും ഓടിച്ചു വിട്ട്, പുഷ്പകവും തട്ടി എടുത്ത് അവിടെ പാർപ്പു തുടങ്ങി. അങ്ങനേയിരിക്കേ നാരായണ പത്നിയാകുവാൻ തപസ്സു ചെയ്തിരുന്ന വേദവതി എന്ന ഋഷി കന്യകയെ അവൻ ആക്രമിച്ചു. അവൾ, നിന്നെ നേരിട്ടു കൊല്ലാൻ എനിക്കാകില്ലെങ്കിലും, നിൻ്റെ നാശത്തിനായി അയോനിജയായി, സ്നേഹമുള്ള അച്ഛനുമകളായി വീണ്ടും വരും എന്നു പറഞ്ഞ് തീ കൂട്ടി അതിൽ ചാടി മരിച്ചു. ശേഷം, അവൾ താമരയിൽ പിറന്നു. താമര നിറമാർന്ന ആ കുഞ്ഞ് കാരണം മരണം ഫലം എന്നു കണ്ട രാവണൻ കടലിൽ ഒഴുക്കി. ആ കുട്ടിയെ പിന്നീട് ജനകനു ഉഴവുചാലിൽ നിന്നു ലഭിച്ചു.ആ വേദവതിയാണു സീത. ആ വേദവതി മൂലം രാവണൻ കൊല്ലപ്പെട്ടു.

ഇരുപത്തിയെട്ടാം ദിനം സമാപ്തം

 നിന്നുമുള്ള ബഹ്മർഷിമാർ അഗസ്ത്യമുനിയുടെ നേതൃത്വത്തിൽ അവിടെ എത്തി. വസിഷ്ഠൻ, കശ്യപൻ, അത്രി, വിശ്വാമിത്രൻ ഗൗതമൻ, ജമദഗ്നി, ഭരദ്വാജൻ എന്നിവരും അവിടെ എത്തിച്ചേർന്നു. രാമൻ ഏവരേയും സ്വീകരിച്ചാനയിച്ചു.രാവണനേയും, രാവണിയേയും കാലപുരിക്കയച്ച രാമനെ അവർ പ്രശംസിച്ചു. അപ്പോൾ രാമൻ, എങ്ങനെയാണ് രാവണൻ്റെ കുലമുണ്ടായത് എന്ന് ആരാഞ്ഞു. അഗസ്ത്യമുനി കഥ പറഞ്ഞു തുടങ്ങി.

കൃതയുഗത്തിൽ പ്രജാപതി പുത്രൻ പുലസ്ത്യൻ എന്നു പേരായ ബ്രഹ്മർഷി ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ മകൻ പൗല സ്ത്യൻ, പുത്രൻ വിശ്രവസ്സ്.വിശ്രവസ്സിനും ഭാര്യ, ഭരദ്വാജപുത്രി ദേവവർണ്ണിനിയുടേയും പുത്രൻ വൈശ്രവണൻ.
വൈശ്രവണൻ തപസു ചെയ്ത്: ഇന്ദ്രൻ, വരുണൻ, യമൻ എന്നിവർക്കൊപ്പം സ്ഥാനം നേടി. അദ്ദേഹം ധനത്തിൻ്റെ അധിപനായി. ഒപ്പം സഞ്ചരിക്കുവാൻ പുഷ്പകവിമാനവും നൽകി ബ്രഹ്മാവ്. അതിനു ശേഷം, വൈശ്രവണനു പാർക്കാനായി രാക്ഷസർ ഒഴിഞ്ഞു പോയ, അമരാവതിക്കു തുല്യമായ ലങ്ക നിർദ്ദേശിച്ചു. അങ്ങനെ വൈശ്രവണൻ അവിടെ ജീവിച്ചു വന്നു.

ഇത്രയും പറഞ്ഞ ശേഷം മുനി, രാക്ഷസോൽപ്പത്തിയെക്കുറിച്ചു പറഞ്ഞു തുടങ്ങി.
താമരപ്പൂവിൽ പിറന്ന പ്രജാപതി, ജലത്തെ സൃഷ്ടിച്ചു പിന്നെ, ജന്തുജാലങ്ങളേയും. വിശപ്പും ദാഹവും കൊണ്ടു വലഞ്ഞവ പ്രജാപതിക്കു മുന്നിലെത്തി, അദ്ദേഹം പറഞ്ഞു, യത്നപൂർവ്വം രക്ഷിക്കുവിൻ എന്നു പറഞ്ഞു. അവരിൽ വിശപ്പില്ലാത്തവർ 'രക്ഷാമ ' എന്നും വിശപ്പുള്ളവർ 'യക്ഷാമ' എന്നും പറഞ്ഞു. ആദ്യത്തെ ക്കൂട്ടർ രാക്ഷസർ എന്നും രണ്ടാമത്തെ കൂട്ടർ യക്ഷന്മാർ എന്നും അറിയപ്പെട്ടു.
അതിൽ രാക്ഷസരെ നയിച്ചത് ഹേതി, എന്നും പ്രഹേതി എന്നും പേരായ രണ്ടു മഹാരാക്ഷസന്മാരാണ്. ഹേതി പുത്രനായ വിദ്യുത് കേശൻ്റെ പുത്രൻ സുകേശൻ, അവൻ്റെ പുത്രന്മാർ,മാല്യവാൻ, സുമാലി, മാലി.മൂന്നു പേരും തപസു ചെയതു ശക്തരായി ദേവന്മാർക്കു നേരെ ആക്രമണം അഴിച്ചു വിട്ടു കൊണ്ടു ജീവിച്ചു വന്നു. അവരുടെ ആവശ്യപ്രകാരമാണ് ദേവന്മാർക്ക് അമരാവതി പോലെ രാക്ഷസന്മാർക്കു ലങ്ക വിശ്വകർമ്മാവ് സൃഷ്ടിച്ചത്.അങ്ങനെ രാക്ഷസർ ലങ്കയിൽ പാർപ്പു തുടങ്ങി. ഇതിനിടയിൽ രാക്ഷസന്മാരുടെ ശല്യം സഹിക്കാതെ നാരായണൻ അവരെ പതാള ലോകമായ രസാതലത്തിലേക്കു ഓടിച്ചു.അങ്ങനെ രാക്ഷസർ ഒഴിഞ്ഞ ലങ്കയിലാണ് വൈശ്രവണൻ പാർത്തു തുടങ്ങിയത്.

അടുത്തതായി അദ്ദേഹം രാവണൻ്റെ ഉത്പത്തി പറഞ്ഞു.
സുമാലിയുടെ പുത്രി കൈകസി, വൈശ്രവണനെ ഒരിക്കൽ കണ്ടു. എന്നിട്ട് തങ്ങളുടെ ഗതി ഓർത്തു ദുഃഖിച്ചു. അവൾ നേരെ വിശ്രവസ്സിനെ സമീപിച്ചു, വൈശ്രവണനെപ്പോലെയുളള മക്കളെ വേണമെന്ന് അപേക്ഷിച്ചു.
ദാരുണമായ അവസ്ഥയിൽ തന്നെ സമീപിച്ചതിനാൽ മക്കൾ രാക്ഷസരും ക്രൂര കർമ്മികളുമാകുമെന്നറിയിച്ചു. ഒടുവിൽ അവളുടെ അപേക്ഷ പ്രകാരം ഒരു പുത്രൻ ധർമ്മത്തിൽ ചരിക്കുമെന്നും അനുഗ്രഹിച്ചു.അങ്ങനെ വിശ്രവസ്സിൻ്റെയും കൈകസിയുടേയും പുത്രന്മാരായി രാവണൻ, കുംഭകർണ്ണൻ, ധർമ്മാത്മാവായ വിഭീഷണൻ എന്നീ പുത്രന്മാരും രാക്ഷസിയായ ശൂർപ്പണഖയും ജനിച്ചു.

പതിനായിരം വർഷം ഘോരതപസു ചെയ്ത രാവണൻ പ്രബലനായി. അവൻ, വൈശ്രവണനെ ലങ്കയിൽ നിന്നും ഓടിച്ചു വിട്ട്, പുഷ്പകവും തട്ടി എടുത്ത് അവിടെ പാർപ്പു തുടങ്ങി. അങ്ങനേയിരിക്കേ നാരായണ പത്നിയാകുവാൻ തപസ്സു ചെയ്തിരുന്ന വേദവതി എന്ന ഋഷി കന്യകയെ അവൻ ആക്രമിച്ചു. അവൾ, നിന്നെ നേരിട്ടു കൊല്ലാൻ എനിക്കാകില്ലെങ്കിലും, നിൻ്റെ നാശത്തിനായി അയോനിജയായി, സ്നേഹമുള്ള അച്ഛനുമകളായി വീണ്ടും വരും എന്നു പറഞ്ഞ് തീ കൂട്ടി അതിൽ ചാടി മരിച്ചു. ശേഷം, അവൾ താമരയിൽ പിറന്നു. താമര നിറമാർന്ന ആ കുഞ്ഞ് കാരണം മരണം ഫലം എന്നു കണ്ട രാവണൻ കടലിൽ ഒഴുക്കി. ആ കുട്ടിയെ പിന്നീട് ജനകനു ഉഴവുചാലിൽ നിന്നു ലഭിച്ചു.ആ വേദവതിയാണു സീത. ആ വേദവതി മൂലം രാവണൻ കൊല്ലപ്പെട്ടു.

രാമായണത്തെ തള്ളിപ്പറയുന്നവർക്കും രാവണനെ നായകനാക്കുന്നവർക്കും പല വ്യാഖ്യാനങ്ങളുമുണ്ടാകും.എന്നാൽ എന്തുകൊണ്ടു രാവണൻ രാമനാൽ കൊല്ലപ്പെട്ടു എന്നതിൻ്റെ വിശദീകരണം വേദവതിയുടെ കഥയിലൂടെ ആദികവിനൽകുന്നുണ്ട്. ഒപ്പം അതിൽ ഒരു കാര്യത്തിൽ വ്യക്തതക്കുറവും നിലനിൽക്കുന്നു. രാമൻ്റെ കഥ പറയുന്നതു ത്രേതായുഗത്തിലാണ്. രാവണൻ വേദവതിയെ ഘർഷിച്ചുവെന്നത് കൃതയുഗത്തിലും. രാമായണം എഴുതപ്പെടുന്നതു ത്രേതായുഗത്തിലാണ്.വായിക്കുന്നവരുടെ ഭാവനയ്ക്കു കാര്യങ്ങളേ മനസിലാക്കുവാനുള്ള സാധ്യത തുറന്നു വയ്ക്കുകയാണ് ഇതുവഴി സംഭവിച്ചത്. അതിനാൽ പല വിധത്തിൽ രാമായണം അവതരിപ്പിക്കപ്പെടുന്നു എന്നു ചിന്തിക്കാനേ സാധിക്കുന്നുള്ളൂ.


ഇരുപത്തിയെട്ടാം ദിനം സമാപ്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക