Image

അനധികൃത സ്വത്ത് സമ്ബാദന കേസ്; 67 ബിസിനസുകാരുടെയും കമ്ബനികളുടെയും അക്കൗണ്ട് മരവിപ്പിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റ്

Published on 13 August, 2020
അനധികൃത സ്വത്ത് സമ്ബാദന കേസ്; 67 ബിസിനസുകാരുടെയും കമ്ബനികളുടെയും അക്കൗണ്ട് മരവിപ്പിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റ്

ന്യൂഡല്‍ഹി: രാജ്യത്തെ 67ഓളം ബിസിനസുകാരുടെയും കമ്ബനികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ബ്രസീലില്‍ നിന്നും ലഭിച്ച അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി. ബ്രസീലിലെ ഒരു പ്രവിശ്യാ ഗവര്‍ണര്‍ അനധികൃത സ്വത്ത് സമ്ബാദിച്ചതാണ് ഇത്തരത്തില്‍ നടപടിക്ക് കാരണമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റ് അറിയിച്ചത്. എന്നാല്‍ സംഭവത്തില്‍ ഇന്ത്യയില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ല.


ഹാമില്‍ടണ്‍ ഹൗസ്‌വെയേഴ്‌സ് എന്ന കമ്ബനി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതികരണം നല്‍കിയതായിരുന്നു ഇ.ഡി. 'മില്‍ട്ടണ്‍' എന്ന പേരില്‍ പ്ളാസ്‌റ്റിക്,സെറാമിക് ഗ്ളാസ് ഉല്‍പാദനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്ബനിയാണിത്. തങ്ങള്‍ക്കെതിരെ നല്‍കിയ കേസിനെ കുറിച്ച്‌ അറിവ് പോലുമില്ലെന്ന് കമ്ബനി കോടതിയില്‍ വാദിച്ചു. എന്നാല്‍ ബ്രസീലില്‍ നിന്നും ലഭിച്ച പ്രത്യേക അഭ്യര്‍ത്ഥന കാരണമാണ് ഇത്തരം നടപടിയെടുത്തതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ മറുപടി നല്‍കി.


 അന്‍പതോളം രാജ്യങ്ങളിലായി വ്യാപിച്ച്‌ കിടക്കുന്ന അനധികൃത പണസമ്ബാദന കേസുമായി ബന്ധപ്പെട്ടതാണ് ഇത്. പ്രവിശ്യാ ഗവര്‍ണര്‍ പണം നിക്ഷേപിച്ച രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടും.

ഹാമില്‍ടണ്‍ ഹൗസ്‌വെയേഴ്സിനു പുറമേ ജെ.കെ.ടയേഴ്‌സ്, കെ.പി.സാംഘ്‌വി ആന്റ് സണ്‍സ്, നാന്‍സി ക്രാഫ്‌റ്റ്സ് മുതലായി എട്ട് വലിയ കമ്ബനികളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ കോടതിയെ അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക