വൈക്കം: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടുവളപ്പിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടിവിപുരം കണ്ണുകെട്ടുശേരി കൊണത്തേക്കാട്ട് ഹരിദാസിന്റെ മകള്‍ വൈക്കം വാര്‍വിന്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഗ്രീഷ്മ പാര്‍വതി (13)യാണ് മരിച്ചത്.
ഇന്നലെ രാത്രി കസേരയിലിരുന്ന് ടിവി കാണുന്നതിനെ ചൊല്ലി സഹോദരിയായ രേഷ്മയുമായി ഗ്രീഷ്മ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്നു രാത്രി 8.30 നു കാണാതായ പെണ്‍കുട്ടിയെ വീട്ടിലും പരിസരത്തും തിരഞ്ഞിട്ടു കണ്ടില്ല. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ വീട്ടുവളപ്പിലെ വെള്ളം നിറഞ്ഞ കുളത്തില്‍ നടത്തിയ തെരച്ചിലാണ് കുളത്തില്‍ വീണു കിടക്കുന്നതായി കണ്ടെത്തിയത്. ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാതാവ്: സൈന്തു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
മലയാള അക്ഷരം എഴുതാൻ പഠിച്ചിട്ടു കമെന്റ്
എഴുതുന്നല്ലേ ഭംഗി.കൗമാരക്കാരിയെ കുളത്തിൽ
മരിച്ചനിലയിൽ കണ്ടതിന്റെ വാർത്തക്ക് കമെന്റ്
എഴുതുന്നത് മറ്റെന്തൊക്കെയോ ആണ്.അരിയെത്ര എന്ന്
ചോദിച്ചാൽ പയർ അഞ്ഞാഴി എന്ന് തന്നെ പറയണം
Vasathi.NY2020-09-22 16:38:31
അബർഹാം പിതാവ് ആരുടെ സോന്തമാണ്, യഹൂദരുടെയോ കിർസ്റ്റൈൻസ്സിന്റെയോ അതോ മുസ്ലീമുങ്ങളുടേതോ? മാത്തുള്ള ഒരിക്കൽ എഴുതിക്കണ്ടു അബർഹാം ആര്യൻ ആണ്, അപ്പോൾ ഹിന്ദുക്കള്‍ക്കും അബർഹാമിന്റെ മടിയിൽ ഇരിക്കാമല്ലോ? ബർഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും മടിയിൽ ഇ കുട്ടിയെ ഇരുത്തുമോ. എ നു യോക്ക് കാരൻ ആണ് ഇതിന്റെ മൊത്ത വ്യാപാരം എന്ന് കേട്ടു. അങ്ങേരെ വിളിച്ചിട്ടു കിട്ടുന്നില്ല. കൊറോണ നിമിത്തം മരിച്ചവരുടെ വൻ കു ആണ് അബ്രഹാമിന്റെ മുന്നിൽ, അവിടെ വേക്കൻസി ഉണ്ടോ എന്നറിയാൻ അങ്ങേര് പോയിരിക്കയാണ് എന്ന് കേട്ടു. മുൻ സ്കൂൾ ബോർഡ് മെമ്പർ ആയതിനാൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ്റ് നേരെയാക്കാൻ ട്രംപ് ക്ഷണിച്ചു എന്നും കേട്ടു. ഈശര രക്ഷിക്കണേ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല