കൊടുക്കാത്ത സ്നേഹചുംബനങ്ങളും പറയാതെ പോയ മധുര വചസ്സും കൂടാത്ത പിണക്കങ്ങളും ഉണങ്ങാത്ത മുറിവുകളും കൊത്തിനോവിക്കുമ്പോൾ
യാത്രാമൊഴിയേകാതെ കണ്ടു കണ്ടങ്ങു മരിച്ചെന്ന് ഉറപ്പിക്കാനാവാതെ അന്ത്യചുംബനം ഇല്ലാതെ ആശിച്ച അന്ത്യ യാത്ര നൽകാനാകാത്ത വേദന തീരാ നോവായി ഉറ്റവരുടെ ചങ്ക് പൊള്ളിക്കവേ
പേറ്റുനോവാറാതെ പൊന്നോമനയുടെ പൂമൂഖം കാണിക്കാനാവാതെ പ്രിയനോട് വിട പറയേണ്ടി വന്ന വിധിയുടെ ക്രൂരത.
അമരത്തുറങ്ങുന്നവൻ ഉണരുവാൻ സമയമായില്ലേ കേൾക്കുന്നില്ലേ ഈ നിലവിളി ജീവിതത്തോണി മുങ്ങി താഴും മുന്നേ ശാന്തമാകു എന്ന് കൽപ്പിക്കുവാൻ കനിവാകുമോ!
ആരോഗ്യവും ജീവനും മാത്രo സമ്പത്താകുമ്പോൾ ഒരു പുനർചിന്തക്കു കാലമായി സഹജരേ. ജീവിക്കുക ഇന്നിൽ നാളെത്തെ പുലർവെട്ടം ഒരു പ്രത്യാശ മാത്ര൦!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല