Image

വയനാട്‌ ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 126 പേര്‍ രോഗമുക്തി നേടി.

Published on 24 October, 2020
വയനാട്‌ ജില്ലയില്‍ ഇന്ന്  79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 126 പേര്‍ രോഗമുക്തി നേടി.
ജില്ലയില് ഇന്ന് 79 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. 126 പേര് രോഗമുക്തി നേടി. 2 ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ 75 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗബാധ. 4 പേര് ഇതര സംസ്ഥാനങ്ങളില് നിന്നെത്തിയവരാണ്.
ഇതോടെ ജില്ലയില് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6341 ആയി. 5331 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയി ലിരിക്കെ 41 പേര് മരണപ്പെട്ടു. നിലവില് 969 പേരാണ് ചികിത്സയിലുള്ളത്. ഇവരില് 383 പേര് വീടുകളിലാണ് ഐസൊലേഷനില് കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവർ
തവിഞ്ഞാൽ സ്വദേശികളായ 13 പേർ, തരിയോട് 10 , മാനന്തവാടി 8, പൂതാടി 7 , മേപ്പാടി, ബത്തേരി 6 പേർ വീതം, മുട്ടിൽ 5 , പടിഞ്ഞാറത്തറ 4 , എടവക കൽപ്പറ്റ ,നൂൽപ്പുഴ 3 വീതം, കണിയാമ്പറ്റ 2 , മൂപ്പൈനാട്, പനമരം, തിരുനെല്ലി, വെള്ളമുണ്ട, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിത രായത്.
പശ്ചിമബംഗാളിൽ നിന്ന് വന്ന 3
വേങ്ങപ്പള്ളി സ്വദേശികളും തമിഴ്നാട്ടിൽ നിന്ന് വന്ന മേപ്പാടി സ്വദേശിയ്ക്കും രോഗം സ്ഥിരീകരിച്ചു.
രോഗമുക്തി നേടിയവര് :
മുട്ടിൽ സ്വദേശികൾ 10 പേർ, പനമരം 9 , എടവക, ബത്തേരി, തവിഞ്ഞാൽ, മേപ്പാടി 5 പേർ വീതം, വെള്ളമുണ്ട, അമ്പലവയൽ, പുൽപള്ളി, തിരുനെല്ലി 3 പേർ വീതം, മാനന്തവാടി, നൂൽപ്പുഴ, പൂതാടി 2 പേർ വീതം മൂപ്പൈനാട്, കൽപ്പറ്റ, പൊഴുതന, നെന്മേനി സ്വദേശികളായ ഓരോരുത്തരും 2 കോഴിക്കോട് സ്വദേശികളും തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തരും വൈത്തിരി ഓറിയൻറൽ സി എഫ് എൽ ടി സി യിൽ ചികിത്സയിൽ ഉണ്ടായിരുന്ന 8 പേരും കണിയാമ്പറ്റ സി എഫ് എൽ ടി സി യിൽ ചികിത്സയിൽ ഉണ്ടായിരുന്ന 17 പേരും വീടുകളിൽ നിരീക്ഷണത്തി ലായിരുന്ന 36 പേരുമാണ് രോഗമു ക്തരായത്.
440 പേര് പുതുതായി നിരീക്ഷണത്തില്
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില് ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 440 പേരാണ്. 503 പേര് നിരീക്ഷണക്കാലം പൂര്ത്തിയാക്കി. നിലവില് നിരീക്ഷണത്തി ലുള്ളത് 5903 പേര്. ഇന്ന് വന്ന 64 പേര് ഉള്പ്പെടെ 672 പേര് ആശുപത്രിയില് നിരീക്ഷണത്തിലാണ്. ജില്ലയില് നിന്ന് ഇന്ന് 1330 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 126381 സാമ്പിളുകളില് 123825 പേരുടെ ഫലം ലഭിച്ചു. ഇതില് 117484 നെഗറ്റീവും 6341 പോസിറ്റീവുമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക