Image

ഹാഥ്റസ് കേസ് അന്വേഷണ സംഘത്തിലെ ഡി.ഐ.ജി.യുടെ ഭാര്യ ജീവനൊടുക്കിയ നിലയില്‍

Published on 24 October, 2020
ഹാഥ്റസ് കേസ് അന്വേഷണ സംഘത്തിലെ ഡി.ഐ.ജി.യുടെ ഭാര്യ ജീവനൊടുക്കിയ നിലയില്‍


ലഖ്‌നൗ: ഹാഥ്‌റസ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഡി.ഐ.ജി. ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെ(36)യാണ് ലഖ്‌നൗവിലെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. ഹാഥ്‌റസ് ബലാത്സംഗ കേസ് അന്വേഷിക്കാന്‍ യു.പി. സര്‍ക്കാര്‍ രൂപവത്കരിച്ച പ്രത്യേക സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് ഡി.ഐ.ജി. ചന്ദ്രപ്രകാശ്. പുഷ്പ പ്രകാശ് ലഖ്‌നൗ സുശാന്ത് ഗോള്‍ഫ് സിറ്റിയിലെ വീട്ടില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചെന്നാണ് പോലീസ് നല്‍കുന്നവിവരം. ശനിയാഴ് രാവിലെ 11 മണിയോടെയാണ് യുവതിയെ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍തന്നെ ലോഹിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍ പറഞ്ഞു.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും മരണവിവരം ഡി.ഐ.ജിയുടെ കുടുംബം പോലീസില്‍ അറിയിച്ചിരുന്നുവെന്നും ഡി.സി.പി. ചാരുനിഗം മാധ്യമങ്ങളോട് പറഞ്ഞു. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും ഡി.സി.പി. കൂട്ടിച്ചേര്‍ത്തു. 2005 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഡി.ഐ.ജി. ചന്ദ്രപ്രകാശ്. നിലവില്‍ ഉന്നാവിലാണ് ചുമതല വഹിക്കുന്നതെങ്കിലും ഹാഥ്‌റസ് കേസന്വേഷണ സംഘത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നു. കേസ് പിന്നീട് സി.ബി.ഐ.ക്ക് കൈമാറുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക