വൈറ്റ്ഹൗസിന്റെ വാതില്‍ ജോ ബൈഡനുവേണ്ടി തുറന്നു കൊടുത്തിട്ട് ദിവസങ്ങള്‍ ആയെങ്കിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇതുവരെ തോല്‍വി സമ്മതിച്ചിട്ടില്ല .തെളിയിക്കപ്പെടാത്ത വോട്ടര്‍ തട്ടിപ്പുകളെകുറിച്ചു അദ്ദേഹം വാദങ്ങള്‍ ഉന്നയിക്കുന്നു. രാഷ്ട്രീയ മാനദണ്ഡങ്ങളെയും, പാരമ്പര്യങ്ങളെയും ലംഘിച്ചു ട്രംപ് മുന്നോട്ടു പോകുന്നു.
തന്റെ അധികാരം മുന്നോട്ടു കൊണ്ടുപോകാം എന്ന ധാരണയെ കുഴിച്ചുമൂടാന്‍ തക്കവണ്ണമുള്ള തിരെഞ്ഞെടുപ്പ് ഫലമാണ് നാം 2020-ല്‍ കണ്ടത് എന്ന് നിസംശയം പറയാം.
ട്രംപ് 70 ദശലക്ഷത്തിലധികം വോട്ടുകള്‍ നേടി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്ഥാനത്തെത്തി. ഭൂരുഭാഗം സംസ്ഥാനങ്ങളിലും അദ്ദേഹത്തിന് അസാധാരണമായ ഒരുപിടി ഉണ്ടായിരുന്നു.
എങ്കിലും വോട്ടെടുപ്പിൽ പിന്നിലായി . തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍ ജനകീയ വോട്ടുകള്‍ നഷ്ടപെടുന്ന ആദ്യ പ്രസിഡന്റായി അദ്ദേഹം മാറി.
ട്രംപ് 2016-ല്‍ പ്രസിഡന്റ് സ്ഥാനം നേടിയത് ഭാഗികമായി രാഷ്ട്രീയത്തിനുപുറത്തുള്ള വ്യക്തി എന്ന നിലക്ക് ആയിരുന്നു. എന്നാല്‍ 2020 ല്‍ തന്റെ സ്ഥാനം നഷ്ടമാകാന്‍ കാരണം അദ്ദേഹം വെറും ഒരു സാധാരണ രാഷ്ട്രീയ നേതാവായതിനാലായിരുന്നു എന്ന് നിസംശയം പറയാം.
അദ്ദേഹം തന്റെ ട്വീറ്റുകളില്‍ വര്‍ഗീയ ഭാഷ ഉപയോഗിച്ചിരുന്നു. അമേരിക്കയുടെ പരമ്പരാഗത സഖ്യകക്ഷികളെ തന്റെ വാക്കുകള്‍ കൊണ്ട് ചവറ്റുകൊട്ടയില്‍ എറിഞ്ഞു. അദ്ദേഹത്തിന്റെ ഭാഷാപ്രയോഗം അദ്ദേഹത്തെ ഒരു ക്രൈം ബോസിനെ പോലെ ആക്കിത്തീര്‍ത്തു.
പലപ്പോഴും അമേരിക്കന്‍ ജനത രാജ്യത്ത് സാധാരണ നില കാണാന്‍ ആഗ്രഹിച്ചു. ഭൂരിഭാഗം ആള്‍ക്കാരും ട്രംപിന്റെ ഭരണ രീതികളിൽ എതിരായിരുന്നു .മാന്യത കാണാന്‍ അവര്‍ ആഗ്രഹിച്ചു. ആയതിനാല്‍, അമേരിക്കയെ ഐക്യത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ അവര്‍ ഒരുമിച്ചു ജോ ബൈഡനെ പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കാന്‍ പ്രാപ്തനാക്കി.
ബൈഡന്റെ വിജയം ആരും പ്രവചിച്ചുരുന്നില്ല. തികച്ചും അസ്വസ്ഥമായ അന്തരീഷത്തിലായിരുന്നു അദ്ദേഹത്തിന്റെ വിജയം. പരമ്പരാഗതമായ മുന്‍വിധികള്‍ എതിര്‍ക്കുന്ന സ്ഥാനാര്‍ഥിക്കെതിരായി അദ്ദേഹം മത്സരിച്ചു. കൊറോണ എന്ന മഹാമാരിയെ ട്രംപ് പുച്ഛിച്ചപ്പോള്‍ , ബൈഡന് എല്ലാവരോടും സുരക്ഷിതമായിരിക്കാന്‍ ശാന്തമായി അഭ്യര്‍ത്ഥിച്ചു. ട്രംപ് മാസ്ക് പോലും ധരിക്കാതെ ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങി തെറ്റായ ധാരണകള്‍ അസുഖത്തെ കുറിച്ച് ആള്‍ക്കാരില്‍ അടിച്ചേല്പിച്ചപോഴും ബൈഡന് സുരക്ഷ മാത്രം ലക്ഷ്യം വെച്ച് മുന്നോട്ടു കുതിച്ചു. താന്‍ ട്രംപ് അല്ല എന്നായിരുന്നു ബൈഡന്റെ വിജയസന്ദേശം.
അമേരിക്കയുടെ നല്ല നാളുകള്‍ക്കു വേണ്ടി ആളുകള്‍ കാത്തിരിക്കുന്നു. സംവാദങ്ങളിലും മറ്റും മാന്യമായ മറുപടികള്‍ കൊണ്ടും, പാലിക്കപെടും എന്ന് ഉറപ്പുള്ള വാഗ്ദാനങ്ങള്‍ നല്‍കിയും ബൈഡന് അമേരിക്കന്‍ ജനതയുടെ മനസ്സില്‍ ഇടം നേടി. ഏറ്റവും പ്രധാനമായി, ഒരു സ്ത്രീക്ക് വൈസ് പ്രസിഡണ്ട് സ്ഥാനം നല്‍കുക വഴി, അദ്ദേഹം സ്ത്രീ ശാക്തീകരണത്തിനും, അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കും എന്ന ഉറപ്പു നൽകി.
വാഴ്ത്തപ്പെടട്ടെ അമേരിക്കയുടെ നല്ല ദിനങ്ങള്‍....നീതിനിഷ്ഠമായതും ,തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന ഭരണ സംവിധാനങ്ങള്‍ അവലംബിച്ചും ഉയരട്ടെ അമേരിക്കന്‍ രാഷ്ട്രീയം.