ലോകമെങ്ങുമുള്ള ഭാഷാസ്നേഹികളെല്ലാം ആശങ്കപ്പെടുന്ന ഒരുപ്രധാനവസ്തുതയാണ് ഭാഷയുടെഭാവി. വംശനാശഭീഷണി നേരിടുന്ന ജീവികളെ അടയാളപ്പെടുത്തുന്ന "റെഡ്ബുക്കി"ൽഇന്നുനാംഭാഷയേയും ചേർത്തിരിക്കുന്നു. ഓരോ രണ്ടാഴ്ചകൂടുമ്പോഴും ലോകഭാഷകളിൽ ഓരോന്നുവീതം മരണപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന നടുക്കുന്നവസ്തുത നാംഅംഗീകരിക്കേണ്ടിയിരിക്കുന്നു. ഈസന്ദർഭത്തിൽ നമ്മുടെനിലനിൽപ്പും ചൈതന്യവുമായ മലയാളഭാഷയുടെ നിലഎന്തെന്ന് ഓർക്കുന്നത്നന്ന്. തീർച്ചയായുംഭാഷാനാശഭീഷണി അടുത്തകാലത്തൊന്നും നേരിടാൻപോകുന്ന ഒരുഭാഷയല്ല മലയാളം. സമ്പന്നമായ ഒരുലിഖിതപാരമ്പര്യവും വിപുലമായവാമൊഴി വഴക്കങ്ങളുംലോകമെമ്പാടുമുള്ളവിതരണവുമുള്ള ഈഭാഷയെക്കുറിച്ച് അശുഭാപ്തിവിശ്വാസത്തിന് യാ തൊരു സ്ഥാനവുമില്ല. മാത്രവുമല്ല, ആയിരത്തഞ്ഞൂറിലധികം വർഷത്തെസമ്പന്ന പൈതൃകമുള്ളഭാഷകൾക്കു മാത്രംഅവകാശപ്പെട്ട "ശ്രേഷ്ഠഭാഷാപദവി" (Classical Language) മലയാളത്തിന്ലഭിക്കുകയും ചെയ്തിരിക്കുന്നു. ആനന്ദലബ്ധിക്കിനിയെന്തു വേണം?
പക്ഷേ ഭാഷാസ്നേഹികൾ മുഴുവൻഅത്രയൊന്നും സംതൃപ്തരല്ലാത്ത ചിലമേഖലകൾ മലയാളഭാഷയ്ക്കുണ്ട്. അവ ഏതൊക്കെയെന്ന് അന്വേഷിക്കുകയും അത്തരംപ്രശ്നങ്ങളെ എങ്ങനെസമീപിക്കണമെന്ന് ഭാഷാശാസ്ത്രത്തിന്റെ വെളിച്ചത്തിൽനിർദ്ദേശിക്കുകയുമാണ്ഈയൊരുചെറിയകുറിപ്പിന്റെലക്ഷ്യം. ഒരുജീവൽഭാഷയെന്ന നിലയിൽമലയാളം അഭിമുഖീകരിക്കുന്ന ഒരുപ്രധാനപ്രശ്നം പുതിയ ആവശ്യങ്ങൾക്കനുസരിച്ച്ഭാഷവളരുന്നില്ല എന്നതാണ്. ആവശ്യങ്ങൾ എന്നതുകൊണ്ട്ഇവിടെ ഉദ്ദേശിക്കുന്നത്സാങ്കേതികവും വൈജ്ഞാനികവുമായമണ്ഡലങ്ങളിലെ അതിവേഗത്തിലുള്ള വളർച്ചയ്ക്കനുസരിച്ച് മലയാളംഓടിയെത്താൻ പാടുപെടുന് സാഹചര്യമാണ്. ഇന്ന്ഏറെചൂടുപിടിച്ചചർച്ചനടന്നു കൊണ്ടിരിക്കുന്നഒരുവിഷയമാണിത്. യുനെസ്ക്കോപോലുള്ള പരമോന്നതസ്ഥാപനങ്ങൾ വർഷങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരുനിർദ്ദേശംപ്രാഥമികവിദ്യാഭ്യാസം മാതൃഭാഷയിൽത്തന്നെയായിരിക്കണം എന്നതാണ്. കുട്ടിയുടെമാനസിക വളർച്ചയ്ക്കും സർഗ്ഗാത്മകവികാസത്തിനുംഅത്അനുപേക്ഷണീയമാണ്. അതേസമയം മറ്റൊരു ഭാഷാശാസ്ത്രനിരീക്ഷണമനുസരിച്ച് ഏഴുവയസ്സിനുള്ളിൽ ഒരുമനുഷ്യശിശുവിന്ബഹുഭാഷകളിലുള്ള എല്ലാശേഷികളും (LSRW-is the four skills of language learning. These skills are Listening, Speaking, Reading, and Writing.) നേടിയെടുക്കാനാവുമെന്നാണ്. ഇതുരണ്ടുംപരസ്പരവിരുദ്ധമായി തോന്നാമെങ്കിലും അവതമ്മിൽ അന്യോന്യംബന്ധപ്പെട്ടിരിക്കുന്നുവെന്ന് കുറേക്കൂടിസൂക്ഷ്മമായി പരിശോധിച്ചാൽ ബോധ്യമാവും. പ്രൈമറിക്ലാസ്സുകളിൽ കുട്ടി വിഷയങ്ങൾ പഠിക്കുന്നതുംഭാഷകൾ പഠിക്കുന്നതും രണ്ടുംരണ്ടാണ്. ഒരുമലയാളികുട്ടി, ഹിന്ദിയിലോ ഇംഗ്ലീഷിലോ ശാസ്ത്രവും സാമൂഹ്യപാഠവും പഠിച്ചാൽഅവന് അല്ലെങ്കിൽഅവൾക്ക് പുതിയൊരുഭാഷയും പുതിയൊരു ആശയവും ഒന്നിച്ചുപഠിക്കേണ്ടിവരും. പഠിച്ചകാര്യം ആവിഷ്ക്കരിക്കാനുള്ളഭാഷഅവന്റെ കൈവശമില്ല എന്നസ്ഥിതിവരും.
പക്ഷേഇതല്ല ഉന്നതവിദ്യാഭ്യാസ രംഗത്തെത്തുമ്പോൾ സംഭവിക്കുന്നത്.
സാങ്കേതികവിഷയങ്ങളും മെഡിക്കൽ, ലീഗൽ, എഞ്ചിനീയറിംഗ് മേഖലകളും മലയാളത്തിൽത്തന്നെ കൈകാര്യംചെയ്യേണ്ടിവരുമ്പോൾ നേരത്തേകുട്ടിക്കാലത്ത് അനുഭവിച്ചഅതേഭാരംമുതിരുമ്പോഴും അനുഭവിക്കേണ്ടസ്ഥിതിയുണ്ടാവും. തമിഴിലുംമറ്റ്അനേകംഭാഷകളിലുംഈപ്രശ്നംപരിഹരിക്കപ്പെട്ടിട്ടുണ്ട്. അവർഅതതുഭാഷകളിൽത്തന്നെയാണ് സർവ്വ വിജ്ഞാനമേഖലകളുംപഠിക്കുന്നതും പ്രയോഗിക്കുന്നതും. വൈദ്യശാസ്ത്രംതമിഴിൽ പഠിച്ച ഒരുഡോക്ടർക്ക്ഗ്രാമീണ സേവനംചെയ്യേണ്ടി വന്നാൽഅത് എത്രഅനായാസമാവും എന്നോർത്തുനോക്കുക. കോടതിവ്യവഹാരം മലയാളത്തിലായാൽഅതിന്റെ മെച്ചംലക്ഷക്കണക്കിന്നിരക്ഷരർക്കായിരിക്കും. അവിടെനടക്കുന്ന തർക്കങ്ങളുംവാദങ്ങളും മനസ്സിലാവുമെന്നുമാത്രമല്ല, സ്വയംവാദിക്കാൻവരെ ഈസ്ഥിതിവിശേഷം
സാധാരണക്കാരെ പര്യാപ്തരാക്കും. ഇതിനൊക്കെനിയമനിർമ്മാണവും അതിന്ഇച്ഛാശക്തിയുള്ളഭരണ നേതൃത്വവുംഅത്യാവശ്യമാണ്. കോർപ്പറേറ്റുകളുടെയും മാധ്യമഭീമന്മാരുടെയുംതാളത്തിന്തുള്ളുന്ന പാവഭരണകൂടങ്ങൾക്ക് ഇതിനുള്ളചങ്കുറപ്പുണ്ടാവുമെന്ന്പ്രതീക്ഷിക്കാനാവില്ല.
മറ്റൊരു പ്രധാനപ്രശ് നംഭാഷയിലുള്ള മാധ്യമങ്ങളുടെ ദുസ്സ്വാധീനമാണ്. ഭാഷയുടെ നിലവാരപ്പെട്ടരൂപങ്ങൾ പ്രത്യക്ഷപ്പെടേണ്ടമേഖലയാണ്മാധ്യമങ്ങൾഎന്നോർക്കണം. പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഇന്നുപ്രയോഗിക്കപ്പെടുന്നഭാഷ എത്രകൃത്രിമവും വികലവുമാണെന്നു തിരിച്ചറിയുമ്പോൾ നാം ലജ്ജിക്കേണ്ടിവരും. വേണ്ടത്രയോഗ്യതയോ ശിക്ഷണമോ ഇല്ലാത്തപത്രപ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും കയ്യിലാണ് ഇപ്പോൾ മലയാളഭാഷയുടെഭാവി! ഓരോപത്രത്തിനുംഅതതിന്റേതായസ്റ്റൈൽബുക്കുണ്ട്. അതിനനുസരിച്ചാണ്അവർഭാഷാപ്രയോഗങ്ങൾ നടത്തുക. അക്ഷരങ്ങളുംപദങ്ങളുംതൊട്ട്, വാക്യഘടനവരെ ഈശൈലീമാതൃക അനുസരിച്ചാണ് അവർ പ്രയോഗിക്കുക. ലോകനേതാക്കളുടെയും സ്ഥലങ്ങളുടെയുംപേരുവരെഓരോപത്രവുംവ്യത്യസ്തമായരീതിയിലാണ് അച്ചടിക്കുക (അത്അവരുടെ വ്യക്തിത്വമാണത്രേ!). ഇത്ഫലത്തിൽ ബാധിക്കുന്നത്ഭാഷയുടെ മർമ്മത്തെയാണെന്ന് ഭാഷാസ്നേഹംപ്രസംഗിച്ചുനടക്കുന്ന ഈമാധ്യമക്കാർതിരിച്ചറിയുന്നില്ല. ടി.വി. അവതാരകരുടെയും ന്യൂസ്റീഡർമാരുടെയും ഭാഷയും ഉച്ചാരണവുംപുതിയതലമുറയെശക്തമായിസ്വാധീനിക്കുന്നുണ്ട്. ഭാഷാപ്രയോഗംമാത്രമല്ല, അവരുടെമലയാളത്തോടുള്ള മനോഭാവവുംഏറെ അപകടകരമായിബാധിക്കുന്നു വെന്ന് വൈകി യാണ്നാം തിരിച്ചറിയുന്നത്.
ഏറ്റവുംകൂടുതൽഗവേഷണം നടക്കേണ്ട ഒരുമേഖലയാണ് വിദ്യാഭ്യാസം. കേവലംഅറിവിന്റെ കൈമാറ്റം മാത്രമല്ല, കുടുംബത്തിനുംസമൂഹത്തിനും രാഷ്ട്രത്തിനുതന്നെയുംമുതൽക്കൂട്ടായിമാറാവുന്ന പ്രതിഭാശാലികളെ വളർത്തിയെടുക്കേണ്ടവലിയ ഉത്തരവാദിത്തമാണ് വിദ്യാഭ്യാസത്തിനുള്ളത്. നല്ലമനുഷ്യരായിവളരാനും ജീവിക്കാനുമുള്ളഒരുനിർദ്ദേശവും നമ്മുടെ വിദ്യാഭ്യാസപദ്ധതിയിലില്ല. വൈജ്ഞാനികരംഗത്തെ ഏറ്റവുംപുതിയകണ്ടെത്തലുകൾ വരെപഠനവിഷയമാക്കുന്ന നമ്മുടെ പാഠ്യപദ്ധതിയിൽധാർമ്മികമൂല്യങ്ങൾ ക്കോപെരുമാറ്റശീലങ്ങൾക്കോ ഒരുസ്ഥാനവുമില്ലെന്നത് തികച്ചും ശോചനീയമായഅവസ്ഥയാണ്. കേവലംഭൗതികമായ നേട്ടങ്ങൾക്കുമാത്രമായി കുട്ടികളെപരിശീലിപ്പിക്കുകയും ലാഭത്തിനുംമത്സരത്തിനുമായിഅവരെ പ്രേരിപ്പിക്കുകയുംചെയ്യുന്ന വിദ്യാഭ്യാസം നല്ലഒരുതലമുറയെ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുകതന്നെചെയ്യും. ഈഘട്ടത്തിലാണ് ഭാഷയും സാഹിത്യവുംനമുക്ക് സഹായത്തിനെത്തുക. മഹാന്മാരായ വ്യക്തിത്വങ്ങളെയും ജീവിതപ്രതിസന്ധികളെഅവർ തരണംചെയ്തവിധത്തെയുംപരിചയപ്പെടുകവഴി, കരുത്തുറ്റഒരുജീവിതം നയിക്കാൻകുട്ടികൾക്ക് കഴിവുണ്ടാകുന്നു. മാതൃഭാഷയിലുള്ള ആവിഷ്ക്കാരങ്ങളെപ്രോത്സാഹിപ്പിക്കുന്നതോടെ സ്വന്തംഅനുഭവങ്ങളെസർഗ്ഗഭാവനയുടെവെളിച്ചത്തിൽമനോഹരകലാശില്പമായിപ്രത്യക്ഷപ്പെടുത്താൻഅവർക്ക്കഴിയുന്നു. ആത്മഹത്യയിലേക്കു പോലും നയിക്കുന്നഏകാന്തതയുംവിഷാദവും തരണംചെയ്യാൻഈ ഭാഷാവിഷ്ക്കാരങ്ങൾകുട്ടികളെ തീർച്ചയായും സഹായിക്കും.
മാധ്യമങ്ങൾഭാഷയിൽ ചെലുത്തുന്നസ്വാധീനംപോലെ ത്തന്നെപ്രധാനമാണ്പരസ്യങ്ങൾ. ഭാഷകൊണ്ടും ദൃശ്യവശ്യതകൊണ്ടുംനമ്മെകീഴ്പ്പെടുത്തുന്നസൃഷ്ടികളാണല്ലോപരസ്യങ്ങൾ. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെകലഎന്നുവിശേഷിപ്പിക്കപ്പെട്ടഒന്നാണത്. സെക്കന്റുകളുടെമാത്രം ദൈർഘ്യമുള്ളഈസൃഷ്ടികൾ ധാരാളംതവണആവർത്തിച്ചുകാണുന്നനമ്മുടെമനസ്സിൽ ആഴത്തിൽഅതിന്റെമുദ്രപതിപ്പിക്കുന്നു. ഉല്പന്നങ്ങൾതിരഞ്ഞെടുക്കുന്നകാര്യത്തിൽമാത്രമല്ല, ജീവിതത്തെയുംബന്ധങ്ങളെയും സമൂഹത്തെയുംകുറിച്ചൊക്കെയുള്ള ധാരണകളെനിയന്ത്രിക്കാൻതക്കശക്തി ഇപ്പോഴത്തെപരസ്യങ്ങൾക്കുണ്ട്. അവരഹസ്യമായി, പരോക്ഷമായി, പതുക്കെനമ്മുടെയൊക്കെഉള്ളിൽപ്രവർത്തിച്ചുകൊണ്ടിരിക്കും. പരസ്യവാചകങ്ങളുടെശക്തിഅതിശയകരമാണ്.നിത്യജീവിതവ്യവഹാരങ്ങളിൽപ്പോലുംനാംപരസ്യവാചകങ്ങൾഉദ്ധരിക്കാറുണ്ടല്ലോ ( വന്നല്ലോവനമാല...., വിശ്വാസംഅതല്ലേഎല്ലാം..., എപ്പോഴുംഒരുപണത്തൂക്കംമുന്നിൽ... തുടങ്ങിഎത്രയെത്രപരസ്യങ്ങൾ!).
ഭാഷകൊണ്ടുകളിക്കുന്ന മറ്റൊരുതീക്കളിയാണ് "ട്രോൾ". പുതിയകാലത്തിന്റെ ആവിഷ്ക്കാരമാധ്യമമാണ്ട്രോളുകൾ. എന്തിനുംഏതിനുംചെറിയകുട്ടികൾ വരെഇന്ന്ട്രോളുകളുപയോഗിക്കുന്നു. പ്രശസ്തമായസിനിമയിലെ ഒരുസന്ദർഭമോരാഷ്ട്രീയക്കാരുടെ പ്രസ്താവനകളോഒക്കെസന്ദർഭം മാറ്റിഉപയോഗിക്കുമ്പോൾ അതിന്റെവിമർശനാത്മകശക്തിഅപാരമാണ്. നിശ്ചലചിത്രങ്ങളായുംവീഡിയോകളായുംഇപ്പോൾടൺകണക്കിന്ട്രോളുകൾനിത്യവുംപ്രത്യക്ഷപ്പെടുന്നുണ്ട് ICU പോലുള്ളനിരവധി സംഘങ്ങളായിചെറുപ്പക്കാർഎത്രയോസമയംട്രോളിനായിചെലവഴിക്കുന്നു. ഭാഷയുടെമാരകപ്രഹരശേഷിതിരിച്ചറിയുന്നതുകൊണ്ടാണ്ഈപ്രതിഭാസംഇത്രയ്ക്കുജനപ്രിയമാവുന്നത്. എങ്കിലുംക്രമത്തിൽഭാഷാപ്രയോഗത്തിലെഅശ്രദ്ധയുംഅനവധാനതയുംഅതിന്റെആസ്വാദകരായആയിരക്കണക്കിന്... എന്തിന്ലക്ഷക്കണക്കിന്പ്രേക്ഷകരെമോശമായിസ്വാധീനിക്കുകതന്നെചെയ്യും.
വർത്തമാനകാല മലയാളഭാഷയെനേരിട്ടും അല്ലാതെയുംസ്വാധീനിക്കുകയും അതിനോടുള്ളഭാഷകരുടെ മനോഭാവത്തെ നിർണ്ണയിക്കുകയും ചെയ്യുന്നചിലമേഖലകൾ ചൂണ്ടിക്കാണിച്ചുവെന്നേയുള്ളൂ. ലോകമെമ്പാടുമുള്ളമലയാളികൾഇന്ന്ഒന്നിക്കുന്നത്ഭാഷഎന്നവികാരംകൊണ്ടുതന്നെയാണ്. ഭാഷഅവർക്ക്ജീവവായുവാണ്. അതിനുസംഭവിക്കുന്ന ബാധകൾഭാഷകരെത്തന്നെ പ്രതികൂലമായിബാധിക്കുമെന്നു തിരിച്ചറിയുന്നനിമിഷംനാംജാഗരൂകരാവുന്നു. പുതിയതലമുറയിൽ മാതൃഭാഷയോടുംമലയാളിസംസ്ക്കാരത്തോടുമുള്ളആഭിമുഖ്യംവളർത്താൻരണ്ടുവഴിയാണുള്ളത്. ഒന്നുകിൽഅവർഏറ്റവും ഇഷ്ടപ്പെടുന്നസിനിമകളും പരസ്യങ്ങളുംട്രോളുകളും നിർമ്മിക്കുന്നവർ ഭാഷാപ്രയോഗത്തിൽകുറേ ക്കൂടികൃത്യതപാലിക്കുക. അല്ലെങ്കിൽമേൽപ്പറഞ്ഞ മേഖലകളിലെഭാഷാപ്രയോഗങ്ങളിലെ ചതിക്കുഴികളെക്കുറിച്ച് അവബോധംസൃഷ്ടിക്കുക. ഇവയിൽപ്രായോഗികമായത്ആദ്യംപറഞ്ഞതുതന്നെയാണ്. അതിന്ഇച്ഛാശക്തിയുംഭാവനാശേഷിയും സാമൂഹ്യപ്രതിബദ്ധതയുമുള്ളകുറച്ചുപേർആമേഖലകളിൽഇടപെടണം. അവർപ്രയോഗിക്കുന്ന ഭാഷയുടെവ്യാപ്തി എത്രത്തോളമുണ്ടെന്ന്അവരെത്തന്നെആദ്യംബോധ്യപ്പെടുത്തണം. ധാരണകളിൽചിലതിരുത്തലുകൾവരുത്താൻനമ്മളുംതയ്യാറാവണം. വള്ളത്തോളിന്റെസുപ്രസിദ്ധമായആവരികളുണ്ടല്ലോ, "മറ്റുള്ളഭാഷകൾകേവലംധാത്രിമാർ, മർത്ത്യന്നുപെറ്റമ്മതൻഭാഷതാൻ" ഇവിടെമറ്റുഭാഷകളെതള്ളിക്കളഞ്ഞിട്ടുവേണ്ട നമുക്ക്മാതൃഭാഷയോട്സ്നേഹംകാണിക്കാൻ. പെറ്റമ്മയോടുള്ളകടമതീർക്കുന്നതു പോലെനാംമലയാളത്തെ സ്നേഹിക്കേണ്ടകാര്യമില്ല. വാസ്തവത്തിൽ പെറ്റമ്മയോട്നാംകൃത്രിമമായി സ്നേഹപ്രകടനങ്ങളൊന്നുംകാണിക്കാറില്ലല്ലോ. അമ്മയ്ക്കുംനമുക്കുംആസ്നേഹത്തെക്കുറിച്ചറിയാം. ഇതുതന്നെയാണ്ഭാഷയുടെയുംകാര്യം. ഈനൂറ്റാണ്ടുകഴിയുമ്പോഴേക്കും ലോകഭാഷകളിൽപകുതിയോളംവംശനാശംസംഭവിക്കുമെന്നാണ് കണക്കുകൾസൂചിപ്പിക്കുന്നത്. പക്ഷേമലയാളത്തിന്റെ ഭാവിഎന്തൊക്കെയായാലും സുദൃഢകരങ്ങളിൽ ഭദ്രമായിരിക്കും, നൂറ്റാണ്ടുകളോളം.
(ഡോ. ശ്രീവത്സനുവേണ്ടി മലയാളംസൊസൈറ്റി, ഹ്യൂസ്റ്റണിന്റെ ഫെബ്രുവരിമാസ സമ്മേളനത്തിൽ അല്ലിനായർ അവതരിപ്പച്ചലേഖനം)
(ഡോ. ശ്രീവത്സൻ, അസോഷിയേറ്റ്. പ്രൊഫസ്സർ, മലയാളം, ഗവണ്മെന്റ് വിക്ടോറിയ കോളേജ്, പാലക്കാട്)