Image

തന്റെ പിതാവിനെ കൊന്നയാള്‍ ബീച്ചില്‍ മരിച്ചുകിടക്കുന്നത് കണ്ടിട്ടും സന്തോഷിക്കാനായില്ല: രാഹുല്‍ ഗാന്ധി

Published on 03 March, 2021
തന്റെ പിതാവിനെ  കൊന്നയാള്‍ ബീച്ചില്‍ മരിച്ചുകിടക്കുന്നത് കണ്ടിട്ടും സന്തോഷിക്കാനായില്ല: രാഹുല്‍ ഗാന്ധി
തന്റെ പിതാവിനെ  കൊന്നയാള്‍ മരിച്ചു കിടക്കുന്നത് കണ്ടപ്പോഴും തനിക്ക് സന്തോഷിക്കാനായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു.എസിലെ കോര്‍ണെലിയ സര്‍വ്വകലാശാല സംഘടിപ്പിച്ച വെബിനാറില്‍ പ്രഫ. കൗശിക് ബസുവുമായി സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.

രാഹുലിന്റെ വാക്കുകള്‍:

2 വര്‍ഷത്തോളം എന്റെ പിതാവിനെ  കൊന്നവരോടുള്ള ദേഷ്യം എനിക്കൊരു ഭാരമായി ഉണ്ടായിരുന്നു. പിന്നീട് ഞാനത് അക്ഷരാര്‍ഥത്തില്‍ തോളില്‍ നിന്നിറക്കി വച്ചു. എന്തിന്? എന്ന ചോദ്യം എന്റെ മനസില്‍ വന്നു. എന്റെ പിതാവിനെ കൊന്നയാള്‍ ശ്രീലങ്കയിലെ ബീച്ചില്‍ മരിച്ചു കിടക്കുന്നത് ഞാന്‍ കണ്ടു. എനിക്ക് വളരെ വേദന തോന്നി. ഞാനോര്‍ത്തത് എന്റെ പിതാവിനെയാണ്. ഞാന്‍ എന്റെ പിതാവിനെ നോക്കിയ പോലെ മറ്റൊരാള്‍ അയാളുടെ ശരീരത്തെ നോക്കുന്നുണ്ടാവില്ലേ എന്നെനിക്കു തോന്നി. അക്രമം തരുന്നത് എന്താണ്?

'പ്രഭാകരന്‍ മരിച്ചപ്പോള്‍ ഞാന്‍ പ്രിയങ്കയെ വിളിച്ചു: ഞാനിതില്‍ സന്തോഷിക്കണോ? എന്തിനാണ് അയാളെ ഇങ്ങനെ ചെയ്യുന്നത്? ഞാനും അതാണ് ആലോചിച്ചത് എന്ന് എന്റെ സഹോദരി പറഞ്ഞു. നേരത്തേയും തന്റെ പിതാവിന്റെ കൊലപാതകത്തിന് കാരണക്കാരായവരോട് തനിക്ക് വിദ്വേഷമോ പകയോ ഇല്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക