സുധീരന്‍ 'ക്ലീനാക്കി'യ ഡി.സി.സി പ്രസിഡന്റ് അവരോധിക്കല്‍ (എ.എസ് ശ്രീകുമാര്‍)

സുധീരന്‍ 'ക്ലീനാക്കി'യ ഡി.സി.സി പ്രസിഡന്റ് അവരോധിക്കല്‍ (എ.എസ് ശ്രീകുമാര്‍)

കേരളത്തിലെ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്മാരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു കഴിഞ്ഞപ്പോള്‍ എമ്പിടി പരാതികളും പരിഭവങ്ങളും ആഹ്ലാദവും അസൂയയുമൊക്കെ അകമ്പടിയുണ്ട്. എല്ലാ വിഭാഗക്കാര്‍ക്കും വേണ്ടി, അങ്കം ജയിച്ച മട്ടിലുള്ള കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ സന്തോഷ വര്‍ത്തമാനം കേള്‍ക്കാം... ''ഗ്രൂപ്പുകളൊക്കെ നിലവിലുണ്ടായിരുന്നു, ഇപ്പോഴും നിലവിലുണ്ട് എന്ന കാര്യത്തിലൊന്നും സംശയമില്ല. പക്ഷേ ഈ പട്ടിക ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലുള്ള പങ്കുവയ്പാണെന്ന് ആരും പറയില്ല. വന്ന ആളുകളുടെ മെറിറ്റാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായിട്ടുള്ളത് എ.ഐ.സി.സിയുടെ സെലക്ഷനാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍ നേരത്തെ പ്രവര്‍ത്തിച്ചുവെന്നതോ ഇപ്പോള്‍ അങ്ങനെ നില്‍ക്കുന്നു എന്നതോ ഒരു അപാകതയായി ആരും കാണുന്നില്ല. പക്ഷേ, അതിനെക്കാളൊക്കെ ഉപരിയായി പാര്‍ട്ടിയാണ് പ്രധാനം. പാര്‍ട്ടിക്കാണ് പ്രാധാന്യം. പാര്‍ട്ടി താത്പര്യങ്ങള്‍ അനുസരിച്ച് മുന്നോട്ടു നീങ്ങും...''

ഇദയക്കനിയില്ലാ തമിഴകത്തേക്ക് ഊര്‍ജിത രാഷ്ട്രീയ ചൂണ്ടയെറിയലുകള്‍ (എ.എസ് ശ്രീകുമാര്‍)

ഇദയക്കനിയില്ലാ തമിഴകത്തേക്ക് ഊര്‍ജിത രാഷ്ട്രീയ ചൂണ്ടയെറിയലുകള്‍ (എ.എസ് ശ്രീകുമാര്‍)

ബിഗ് ബ്രേക്കിങ് ന്യൂസ്: അപ്രതീക്ഷിതവും ഞെട്ടലുളവാക്കുന്നതുമായ ഒരു വെളിപ്പെടുത്തല്‍ ജയലളിതയുടെ സംസ്‌കാരപ്പിറ്റേന്ന് കേട്ടിരിക്കുന്നു. ജയലളിതയ്ക്ക് സ്ലോ പോയിസണ്‍ നല്‍കിയിരുന്നുവെന്നാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജീമോന്‍ ജേക്കബ്ബ് പറഞ്ഞിരിക്കുന്നത്. അണ്ണാ ഡി.എം.കെ വൃത്തങ്ങളില്‍ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും 2012ല്‍ ഇക്കാര്യം തെഹല്‍ക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നുമാണ് ജീമോന്റെ സ്‌തോഭജനകമായ വെളിപ്പെടുത്തല്‍. പഴങ്ങളില്‍ ലെഡ് കലര്‍ത്തിയാണ് പോയസ് ഗാര്‍ഡനിലെ വിശ്വസ്തരെന്ന് കരുതിയിരുന്ന പരിചാരകര്‍ ജയലളിതയ്ക്ക് നല്‍കിയിരുന്നത്. ഇക്കാര്യത്തില്‍ ജയലളിതയുടെ തോഴി ശശികലയുടെ കുടുംബമായ 'മണ്ണാര്‍കുടി മാഫിയ'യ്ക്കുള്ള പങ്ക് ചോദ്യം ചെയ്യപ്പെടുന്നു എന്നുള്ളതും സുപ്രധാനമായ കാര്യമാണ്. ഒരു ഘട്ടത്തില്‍ ശശികലയെ പോയസ് ഗാര്‍ഡനില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ജയലളിത പുറത്താക്കിയത് ഇതുമായി ചേര്‍ത്തു വച്ച് നിരീക്ഷിക്കേണ്ടതാണ്.

പേള്‍ ഹാര്‍ബര്‍ അക്രമണ സ്മരണകള്‍ക്ക് 75 വയസ് (എ.എസ് ശ്രീകുമാര്‍)

പേള്‍ ഹാര്‍ബര്‍ അക്രമണ സ്മരണകള്‍ക്ക് 75 വയസ് (എ.എസ് ശ്രീകുമാര്‍)

കണ്ണീരുണങ്ങാത്ത പേള്‍ ഹാര്‍ബര്‍ അക്രമണ സ്മരണകള്‍ക്ക് പ്രായം എഴുപത്തി അഞ്ച് തികയുന്നു. ഒരു ഡിസംബര്‍ പ്രഭാതത്തിലായിരുന്നു അപ്രതീക്ഷിതമായ ആ ആക്രമണം...കോളനിവല്‍ക്കരണവും അധിനിവേശതൃഷ്ണയും മനസിലേറ്റിയ കിഴക്കിന്റെ കിരാത ശക്തികള്‍ അമേരിക്കന്‍ മണ്ണില്‍ ചുടല നൃത്തം ചവുട്ടിയ ഭീതിയുടെ, ഒരിക്കലും മറക്കാനാവാത്ത പുലര്‍കാലം...ശാന്ത സമുദ്രത്തില്‍ നങ്കൂരമിട്ട കപ്പലുകളില്‍ നിന്ന് അശാന്തിയുടെ ഹുങ്കാരവുമായി അമേരിക്കയുടെ ആകാശവിശാലതയിലെത്തിയ ജാപ്പനീസ് വിമാനങ്ങള്‍ പസഫിക്കിലെ ഏറ്റവും വലിയ നേവല്‍ ബേസായ പേള്‍ ഹാര്‍ബറില്‍ ബോംബുകള്‍ വര്‍ഷിച്ചു. കേവലം രണ്ടു മണിക്കൂര്‍ മാത്രം ദീര്‍ഘിച്ച ഈ സംഹാര താണ്ഡവത്തില്‍ പേള്‍ ഹാര്‍ബര്‍ ശ്മശാന ഭൂമികയായി. ആയിരങ്ങള്‍ കൊല്ലപ്പെട്ടു...അനേകര്‍ മുറിവുണങ്ങാതെ ജീവിക്കുന്ന രക്തസാക്ഷികളായി. പില്‍ക്കാലത്ത് ധര്‍മബോധത്തിന്റെ കരുത്തുമായി ഒട്ടേറെ പടയോട്ട വിജയങ്ങള്‍ നേടാന്‍ അമേരിക്കയെ പ്രാപ്തമാക്കിയത് പേള്‍ഹാര്‍ബര്‍ ആക്രമണമായിരുന്നു...ഇതേ തുടര്‍ന്നാണ് അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കുചേരുന്നത്. പേള്‍ ഹാര്‍ബറില്‍ ജീവത്യാഗം ചെയ്ത ധീര സേനാനികളെയും നിരപരാധികളെയുമൊക്കെ വീണ്ടും ഓര്‍ത്ത് നാം അഞ്ജലീബദ്ധരാവുന്നു...ഇന്ന് ഡിസംബര്‍ ഏഴ്...പേള്‍ഹാര്‍ബര്‍ ഓര്‍മദിവസമാണ്...