Image

പ്രധാനമന്ത്രിയുമായോ, രാഹുല്‍ ഗാന്ധിയുമായോ ചര്‍ച്ച നടത്താം: ഹസ്സാരെ

Published on 22 August, 2011
പ്രധാനമന്ത്രിയുമായോ, രാഹുല്‍ ഗാന്ധിയുമായോ ചര്‍ച്ച നടത്താം: ഹസ്സാരെ
ന്യൂഡല്‍ഹി: സമഗ്ര ജനലോക്‌പാല്‍ ബില്ലിനുവേണ്ടി സമരം നടത്തുന്ന അണ്ണാ ഹസ്സാരെ പ്രധാനമന്ത്രിയുമായോ എ.ഐ.സി.സി.ജനറല്‍സെക്രട്ടറി രാഹുല്‍ഗാന്ധിയുമായോ മാത്രമേ നടത്തുകയുള്ളൂവെന്ന്‌ വ്യക്തമാക്കി. മാനവശേഷി വികസനമന്ത്രി കബില്‍സിബലുമായോ അല്ലെങ്കില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരവുമായോ താന്‍ ലോക്‌പാല്‍വിഷയങ്ങള്‍ ചര്‍ച്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വരാജ്‌ ചവാനുമായി താന്‍ ചര്‍ച്ചക്കൊരുക്കമാണെന്നും ഹസാരെ പറഞ്ഞു.

അതിനിടെ തന്റെ അനുയായികളുടെ സാന്നിധ്യത്തില്‍ മാത്രമേ ചര്‍ച്ച നടത്തുകയുള്ളൂ. രാഷ്ട്രീയത്തില്‍ നിന്നല്ലാത്ത ആരുമായി ചര്‍ച്ചക്ക്‌ താനൊരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ജുുഡീഷ്യറിയെ ലോക്‌പാലില്‍ നിന്ന്‌ ഒഴിവാക്കുകയാണെങ്കില്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്ല്‌ പാസാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അണ്ണാ ഹസാരെ നടത്തുന്ന സമരത്തെ മുന്‍ ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജി വിമര്‍ശിച്ചു. സമരം ജനാധിപത്യ വിരുദ്ധമാണ്‌. പ്രധാനമന്ത്രി ബഹുമാനിതനായ വ്യക്തിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക